Chapter Title : മധുര രാത്രി [MAUSAM KHAN MOORTHY]
ഏതൊരാളുടെയും ഊർജവും വിജയവും.എനിക്കവനെ കെട്ടിപ്പിടിക്കാൻ തോന്നി.അവൻറെ തടിച്ച് ചുവന്ന ചുണ്ടിൽ മുത്തമിടാൻ തോന്നി.എന്നാൽ സ്ഥലകാലബോധം എന്നെ അതിൽനിന്നും വിലക്കി.
"മാഡം എവിടേക്കാണ്?"-അവൻ താൽപര്യത്തോടെ ചോദിച്ചു.
"ഞാനും കണ്ണൂർക്കാണ് മൻസൂർ.എനിക്കിന്ന് രാത്രി അവിടെയൊരു പുസ്തകമേളയുടെ ഉൽഘാടനച്ചടങ്ങുണ്ട് ."
"ഓ...നൈസ്...അപ്പൊ ഇനിയുള്ള അഞ്ചാറ് മണിക്കൂർ നമുക്ക് സംസാരിച്ചിരിക്കാം.അല്ലേ ?"
"അതിനെന്താ...മൻസൂർ മൻസൂറിന്റെ കഥ പറയൂ.ഞാൻ കേൾക്കാം.കേൾക്കുന്നതാണ് എനിക്ക് കൂടുതലിഷ്ടം."
"ഞാൻ എന്നെ കുറിച്ച് പറയാം.മാഡം എൻറെ കഥ എഴുതുമോ?"
"തീർച്ചയായും എഴുതാം."
അവൻ അവൻറെ കുട്ടിക്കാലം മുതലുള്ള പല കാര്യങ്ങളും എന്നോട് പറഞ്ഞുകൊണ്ടിരുന്നു.ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ടു.ആവശ്യമായവ കുറിച്ചെടുത്തു.സമയം കടന്നു പോയി.വണ്ടി കണ്ണൂരെത്തി. ഞങ്ങൾ ഇറങ്ങി.അതിനകം ഞങ്ങൾ അടുത്ത ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു.ഞങ്ങൾ പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറി.സ്റ്റേഷനിൽ നിന്നും റോട്ടിലേക്ക് നടക്കവെ അവൻ ചോദിച്ചു:
"രാത്രി എപ്പോഴാണ് പരിപാടി തീരുക ?"
"പത്തുമണിയാവും."-ഞാൻ പറഞ്ഞു.
"അപ്പോൾ എവിടെ തങ്ങും ?"
"സംഘാടകർ ഒരു ലേഡീസ് ഹോസ്റ്റലിൽ മുറി ശരിയാക്കിയിട്ടുണ്ട്."
"മാഡത്തിന് വിരോധമില്ലെങ്കിൽ ഇന്ന് രാത്രി എൻറെ വീട്ടിൽ തങ്ങാം."-ഞാൻ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.സത്യത്തിൽ എനിക്കങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നു.എന്നാൽ അവൻറെ കുടുംബത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ ആലോചിച്ചപ്പോൾ അത് നടക്കില്ല എന്ന ചിന്തയുണ്ടായി.അതോടെ എൻറെ ആഗ്രഹത്തെ ഒരു വന്യസ്വപ്നം മാത്രമാക്കി മനസ്സിൽ കുഴിച്ചുമൂടാനൊരുങ്ങുകയായിരുന്നു ഞാൻ.അപ്പോഴാണ് അവൻ അവൻറെ വീട്ടിലേക്കെന്നെ ക്ഷണിക്കുന്നത്!
"നിൻറെ വീട്ടിലാരൊക്കെ കാണും?"-തുള്ളുന്ന മനസ്സോടെ ഞാൻ ചോദിച്ചു.
"റസിയ മാത്രം."-അവൻ ഒറ്റക്കേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്.എൻറെ മുഖമൊന്ന് വാടി.
"ഞാൻ വന്നാൽ അവൾക്കത് ബുദ്ധിമുട്ടാവില്ലേ മൻസൂർ?അവൾക്ക് തെറ്റിദ്ധാരണ ഉണ്ടാവില്ലേ?"-ഞാൻ ചോദിച്ചു.
"ഇല്ല മാഡം.അവൾക്ക് സന്തോഷമേ ഉണ്ടാവൂ.കാരണം മാഡത്തെ അവളും വല്ലാതെ ഇഷ്ടപ്പെടുന്നു.അവളൊരു പാവമാ.അവൾ തെറ്റിദ്ധരിക്കുകയും മറ്റുമില്ല.മാഡം ധൈര്യമായി വന്നോളൂ.പരിപാടി കഴിയാറാകുമ്പോഴേക്ക് ഞാൻ കാറുമായി വരാം.ഡിന്നർ വീട്ടിൽ നിന്നാവാം.നല്ല ബിരിയാണി തരാം."
"ശരി മൻസൂർ."-ഞാൻ അവനോട് യാത്ര പറഞ്ഞ് സംഘാടകർ അയച്ച കാറിൽ കയറി പരിപാടി നടക്കുന്നിടത്തേക്ക് പോയി.
സാംസ്ക്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും പത്രാധിപന്മാരും പ്രസാധകന്മാരുമൊക്കെ പങ്കെടുത്ത ചടങ്ങ് ഏതാണ്ട് പത്തരയോടെയാണ് തീർന്നത്.കാറുമായി ഓഡിറ്റോറിയത്തിന്റെ പടിക്കൽ മൻസൂർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഞാൻ വേഗം ചെന്ന് കാറിൽ കയറി.ഹോസ്റ്റൽ വേണ്ടതില്ലെന്ന് ഞാൻ സംഘാടകരോട് പറഞ്ഞിരുന്നു.
പത്തുപതിനഞ്ചു മിനിറ്റിനകം ഞങ്ങൾ
💬 Comments
View all comments