Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
പോകുവാ..അച്ഛനും കൂടെ വരണം..
ഞാൻ ഒരു പൊനത്തിലേക്കും വരുന്നില്ല..
അത്രയും കേട്ടപ്പോൾ പത്മ വെളിയിലേക്ക് ഇറങ്ങി വന്നു...
നിങ്ങൾ വന്നാലും വന്നില്ലേലും ഞങ്ങൾ പോകും.. എനിക്ക് എന്റെ മക്കളേ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണം..
നിങ്ങളെ കൂടെ വരാൻ വിളിച്ചത് അവിടെ വന്ന് പണിയെടുത്തു എന്നെയും പിള്ളേരെയും നോക്കുമെന്ന് കരുതിയല്ല..
ഞങ്ങൾ പോയി കഴിഞ്ഞാൽ ഇത്തിരി കഞ്ഞി വെള്ളം അനത്തിതരാൻ ഇവിടെ ആരും ഇല്ലല്ലോ എന്ന് കരുതിയാണ്...
കൈയിൽ ഇരുന്ന ക്ലാസ്സിലെ കാപ്പി മട്ട് മുറ്റത്തേക്ക് വീശി ഒഴിച്ചിട്ട് അയാൾ പറഞ്ഞു..
നിന്റെ കഞ്ഞി വെള്ളമൊന്നും എനിക്ക് വേണ്ട.. നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ.. ഇനി ഞാൻ കൂടെ വരണമെന്നുണ്ടങ്കിൽ ഈ സ്ഥാലം വിൽക്കാമെങ്കിൽ വരാം...
അത് നടക്കുമെന്ന് നിങ്ങൾ കരുതേണ്ട.. എന്റെ മക്കൾക്ക് കേറി കിടക്കാൻ അവരുടെ മുത്തച്ഛനായിട്ട് കൊടുത്തതാണ്.. അതു വിറ്റു തുലച്ച് ചാരായം കുടിക്കാൻ ഞാൻ സമ്മതിക്കില്ല...
എന്നാ നീയും മക്കളും കൂടി ഇതും കെട്ടിപ്പിടിച്ചിരുന്നോ.. ഞാൻ ഒരു പൂറ്റിലേക്കും വരുന്നില്ല.. പുരുഷൻ കൈലിയും മടക്കി കുത്തി ഇറങ്ങി നടന്നു...
അന്നുതന്നെ പെരുമാളിന് മറുപടി എഴുതി.. ഞാനും മക്കളും മദ്രാസിലേക്ക് വരുന്നു..
കൊല്ലത്തുനിന്നും മദ്രാസ് മെയിലിൽ വെള്ളിയാഴ്ച കയറും.. അവിടെ സ്റ്റേഷനിൽ കാത്തു നിൽക്കണം...
ഇന്ന് ശനി.. ഇനി ആറു ദിവസംകൂടിയേ ഒള്ളു.. അണ്ടി കമ്പനിയിൽ നിന്നും കിട്ടാനുണ്ടായിരുന്ന കുറച്ചു പൈസ പത്മ വാങ്ങി..ആടിനെയും രണ്ടു കുട്ടികളെയും വിറ്റു..
പുരുഷൻ അറിയാതെ കൈയിൽ സൂക്ഷിച്ചിരുന്ന രഹസ്യ സമ്പാദ്യം ഒക്കേ കൂടി ആയിരം രൂപയോളം ഉണ്ട്.. പിന്നെ പെരുമാൾ അയച്ചു കൊടുത്ത അഞ്ഞൂറും...
പോകുന്നതിനു രണ്ടു ദിവസം മുൻപാണ് സുമതിയോട് പത്മ കാര്യം പറയുന്നത്.. വിവരം അറിഞ്ഞു സുമതി അമ്പരന്നു നിന്നുപോയി..
എടിയേ മദ്രാസ് എവിടെയാണെന്ന് നിനക്ക് അറിയാമോ.. ട്രെയിനിൽ ഒക്കെ കേറി പോകണം.. അവിടെ ചെന്ന് സ്ഥലവും ഭാഷയും അറിയാതെ നീയും പിള്ളാരും കൂടി എന്തു ചെയ്യും.. അയാൾ അവിടെ കാണുമെന്ന് നിനക്ക് എന്താണ് ഉറപ്പ്...
ഇങ്ങനെ പലതും പറഞ്ഞു സുമതി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്മ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു...
എന്നാലും
💬 Comments
View all comments