Chapter Title : മഹേഷിന്റെ ചിന്തകൾ 2 [Solorider]
വിനോദ് പറഞ്ഞു.
"ഉം. ചിന്തയും പറഞ്ഞു. പക്ഷെ കൊച്ചിയിലോ ബാംഗ്ലൂരേക്കോ പോയി ജോലി ചെയ്യേണ്ടിവരും. അതാ ഒരു വിഷമം" മമ്മി പറഞ്ഞു.
മമ്മിക്ക് ചിന്തയെ ഒരു +2 ടീച്ചർ ആക്കാനാണ് ഉദ്ദേശം. പക്ഷെ എനിക്കും ചിന്തയ്ക്കും വേറെ സ്വപ്നം ഉണ്ടായിരുന്നു .
രണ്ടുപേർക്കും ബാംഗ്ലൂർ IT കമ്പനിയിൽ ജോലി. ഒന്നിച്ചൊരു ഫ്ലാറ്റിൽ താമസം. അതെ ലിവിങ് ടുഗെതർ തന്നെ.
അവധി ദിവസങ്ങളിൽ കെട്ടിമറിഞ്ഞ് വാത്സ്യായന മഹർഷിയുടെ എല്ലാ പൊസിഷനും പരീക്ഷിക്കുക. തുടങ്ങിയ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.
"ചാത്തന്മാരെ മമ്മിക്ക് നല്ല ബുദ്ധി തോന്നിക്കണേ. ഞങ്ങളുടെ സ്വപ്‌നങ്ങൾ കൊളമാക്കരുതേ" ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു .
തിരിച്ചു വരുന്ന വഴിക്ക് കാന്റീനിൽ കയറി കുറച്ചു ജ്യൂസ് വാങ്ങിച്ചു. ആനന്ദിന്റെ മമ്മി ഒന്നും കഴിച്ചുകാണില്ല പാവം .
മമ്മി ICU വിന്റെ മുന്നിൽ തന്നെ ഇരിപ്പുണ്ട്. ചെന്ന് കാര്യം പറഞ്ഞു. മമ്മിയ്ക്ക് അല്പം ആശ്വാസം ആയെന്നു തോന്നി. നിബന്ധിച്ച് ജ്യൂസ് കഴിപ്പിച്ചു.
സമയം 7 കഴിഞ്ഞു. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. ഞങ്ങൾ രണ്ടും ഒരുവശത്തുമാറിയിരുന്നു.
ഫോൺ അടിച്ചു. ഏതോ ഫോറിൻ നമ്പർ ആണ്.
ആനന്ദിന്റെ ഡാഡി ആയിരുന്നു. പുള്ളിയെ വിശദമായി കാര്യം പറഞ്ഞു മനസിലാക്കി. ഉടൻ വരണ്ട കാര്യമില്ലെന്നു പറഞ്ഞു. പാവം പേടിച്ചു പോയിരുന്നു.
ആനന്ദിന്റെ ഡാഡി സഹദേവൻ. അധ്വാനം കൊണ്ട് വിദേശത്ത് വലിയ വിജയങ്ങൾ നേടിയ മനുഷ്യൻ. ഇപ്പോളവിടെ സൂപ്പർ മാർക്കറ്റും പെട്രോൾ പൂമ്പുമൊക്കെയുണ്ട്. മാസത്തിൽ ഒരിക്കൽ നാട്ടിൽ വരും. വന്നാൽ ഞങ്ങൾ രണ്ടും ഡാഡിയെ മുഖം കാണിക്കാൻ പോകും. ചെന്നാൽ വാച്ച്, പെർഫ്യൂം, പേന ഇഷ്ട്ടം പോലെ സമ്മാനം കിട്ടും. ആനന്ദിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഞങ്ങളെ ഡാഡ്‌ഡിക്കും മമ്മിക്കും വലിയ കാര്യമാണ്.
അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ വിനോദിന്റെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുക്കാൻ തയ്യാറായപ്പോഴാണ് ഡാഡിയുടെ ഹൃദയവിശാലത ഞങ്ങൾക്ക് മനസിലായത്. ആ കഥ വഴിയേ പറയാം.
നമുക്കുമുണ്ടൊരു ഡാഡി. പരമ സാത്വികൻ. പ്രൊഫസർ ആണ്. പുസ്തകങ്ങളും കവിതയുമൊക്കെ ആയി ജീവിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപോതെന്നർക്കറിയാം. എന്റെ ഒരമ്മാവൻ പേരുകേട്ട കോഴിയാണ്. ചിലപ്പോ പുള്ളിയുടെ സ്വാഭാവമായിരിക്കും എനിക്ക്.
💬 Comments
View all comments