Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
കാക്കി സാരി ഉടുത്ത വനിതാ പോലീസുകാരികളും തിരക്ക് നിയന്ത്രിക്കാൻ പാടു പെട്ടു .
കളരിയിൽ ഒരേ ഒരു ആയുധമെ ഉപയോഗിക്കാവു എന്ന നിയമം ഉണ്ടായിരുന്നു അന്ന് .
അറ്റത്ത് ഇരുമ്പ് വളയം പിടിപ്പിച്ച മുളകൊണ്ടുള്ള ദണ്ഡ് മാത്രം .
കളരിക്കിടെ മുള താഴേ പോയാൽ എതിരാളിയെ കൈ കൊണ്ട് നേരിട്ട് വീണ്ടും പറ്റിയാൽ താഴേ പോയ മുള കയ്യിൽ തിരിച്ചെടുക്കാം .
ചോര വാർന്നോ മർമത്ത് അടിയോ കുത്തോ ഏറ്റോ ഒരാളുടെ ബോധം പോവുകയോ അല്ലെങ്കിൽ സ്വയം തോൽവി ഏറ്റ് വാങ്ങി ഒരാൾ കളരി തട്ടിൽ നിന്നും ഇറങ്ങി ഓടുകയോ അതുമല്ലെങ്കിൽ എതിരാളിയുടെ കാല് പിടിച്ച ശേഷം തന്ത വിരൽ വായിലാക്കി ചപ്പി കൊടുത്ത ശേഷം സ്വയം മലർന്ന് കളരി മുറ്റത്ത് കിടക്കുകയോ ചെയ്യുക .
ഇതാണ് കളരിയിൽ സ്വയം തോൽവി വരിക്കുന്ന രീതി .
ഒരാൾ തോറ്റ് മലർന്ന് കിടന്നാൽ മറ്റേയാൾ കിടക്കുന്ന ആളുടെ നെഞ്ചത്ത് ചവിട്ടി മുള പൊക്കിപ്പിടിച്ച് അൽപ നേരം നിൽക്കും .
ശേഷം അവർക്ക് എന്ത് തോന്നുന്നോ അത് തോറ്റയാളോട് ചെയ്യാം .
നെഞ്ചിൽ ചവിട്ടി ചോര തുപ്പിക്കുകയോ കാലോ കയ്യോ തല്ലി ഓടിക്കുകയോ മറ്റേതെങ്കിലും ഭാഗത്ത് ക്ഷതം വരുത്തി വീണ് കിടക്കുന്നയാളെ അംഗവൈകല്യം ഏൽപ്പിക്കുകയോ ചെയ്യാം .
ക്ഷതം ഒന്നും ഏൽപിക്കാതെ വെറുതെ വിടുന്നതിനും പ്രശ്നമില്ലായിരുന്നു .
ഏറ്റവും കൂടുതൽ ആളുകളെ അതും പുരുഷൻമാരെ ക്ഷതം ഏൽപിച്ചതും അംഗവൈകല്യം വരുത്തിയതും ദേവി തമ്പുരാട്ടിയായിരുന്നു .
അങ്ങനെ കളരി മുറ്റത്ത് ചാവേറുകളുടെ പേര് വിളിച്ച് ഓരോരുത്തരെയായി നാല് സൈഡും വടം കെട്ടിയ തട്ടിലേക്ക് ആനയിച്ച് വിളിച്ചു .
രണ്ടു പേരുടെയും കന്നിയങ്കമായിരുന്നു അവിടെ അരങ്ങേറിയത് .
വരദൻ പണ്ട് മുതലെ കളരി പഠിച്ചിട്ടുണ്ടെങ്കിലും പോരിനിറങ്ങുത് ആദ്യമായിട്ടായിരുന്നു .
പ്രീതിയാണെങ്കിൽ കളരി പഠിത്തം പൂർത്തിയാക്കിയ ശേഷം ആദ്യത്തെ കന്നിയങ്കവും .
അതും തൻ്റെ അച്ചനേക്കാൾ പ്രായം ചെന്ന ദേവി തമ്പുരാട്ടിയുടെ വേളിക്കാരനുമായിട്ട് .
അതിൻ്റെയൊരു പേടി ആ കൊച്ചു പെൺകുട്ടിക്കുണ്ടെങ്കിലും ഇക്കുറിയെങ്കിലും തൻ്റെ മുത്തഛനായ കിട്ടു മുപ്പൻ്റെയും അക്കരയുടേയും മാനം രക്ഷിക്കണം എന്നതു മാത്രമായിരുന്നു അവളുടെ മനസിൽ .
ആദ്യം തട്ടിൽ കയറിയത് വരദനായിരുന്നു .
കസവ് മുണ്ട് കൊണ്ട് താറുടുത്ത് പൂണൂല് ഊരി വെച്ച് ഗോപി കുറിയും ചാർത്തി കൊത്ത് കൂടാൻ നിൽക്കുന്ന ചാത്തൻ പൂവനെ പോലെ വരദൻ തട്ടിൽ വന്ന് നിന്നു .
മുന്നിലത്തെ
💬 Comments
View all comments