Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]
ശരിയല്ലേ?"
അവൾ പുഞ്ചിരിക്കുന്നത് പോലെ ഭാവിച്ചു.
"ഇതുപോലെ ഒരു സന്ധ്യക്കാ സാറേ അങ്ങേരെ എക്സൈസ് കാര് പിടിച്ചോണ്ട് പോകുന്നെ...ദാ അവിടെ നിന്നാ അവര് വാഷ് ഒക്കെ പൊക്കിയത്..."
റെജീന പുറത്തേക്ക്, മുരിക്കുകൾ വളർന്ന് നിന്ന ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി.
ഫിറോസ് അവളെ തന്റെ മുമ്പിലേക്ക് കൊണ്ടുവന്ന് ചേർന്നിരുന്നു. ഇപ്പോൾ അവളുടെ ദേഹം പുറത്തെ പ്രകൃതിക്ക് അഭിമുഖമായി. അവൾ അയാളുടെ നെഞ്ചിലേക്ക് അൽപ്പം കൂടി അമർന്നിരുന്നു.
"എക്സൈസ് കാര് ശരിക്കും പട്ടിയെപ്പോലെയാ അങ്ങേരെ വലിച്ച് ഇഴച്ച് ഇറക്കീത്. ചാരായ നിരോധനം വന്ന കാലമാ..ജാമ്യം പോലും കിട്ടുകേല. പൂരം അടിയടിക്കും രാത്രി മുഴുവൻ. ഒറപ്പാ അത്! ഞാൻ എക്സൈസ്കാരുടെ കാലുവീണ് കരഞ്ഞു പറഞ്ഞു..."
റെജീന അയാൾ നീട്ടിയ ചാരായം കുടിച്ചു.
"അതിൽ രണ്ടുമൂന്ന് പേര് എന്നെ ഒരു നോട്ടം നോക്കി..."
റജീന തുടർന്നു.
"ശരി.. ഒരാൾ പറഞ്ഞു..നിന്റെ കെട്ട്യോനെ കൊണ്ടോകുന്നില്ല...പകരം ഇന്ന് രാത്രി നീ ഞങ്ങളെ ഒന്ന് കുടിപ്പിച്ച് കെടത്തിയാ മതി...എന്റെ മോന് അന്ന് പത്തുവയസ്സാ പ്രായം...എന്നുവെച്ചാ ഒൻപത് കൊല്ലം മുമ്പ്...ഏലിയാസ് പൂസായി ബോധമില്ലാതെ ഒന്നുമറിയാതെ കെടക്കുമ്പം അവര് മാറി മാറി എന്നെ ...അന്നേരം അറിഞ്ഞില്ല സാറേ എന്റെ കൊച്ച് ഓല മറേക്കൊടെ എല്ലാം കാണുവാരുന്നെന്ന്..."
അയാൾ എന്ത് പറയണമെന്നറിയാതെ അവളുടെ തലമുടിയിൽ ചുണ്ടുകളമർത്തി.
"ഏലീയാസിന് അതുവരെ എന്നോട് വലിയ കാര്യമൊക്കെ ആരുന്നു..."
ഫിറോസിന്റെ കൈകൾ അവളുടെ കൈകളെ ചുറ്റിപ്പിടിച്ചപ്പോൾ റെജീന പറഞ്ഞു.
"പിറ്റേ ദിവസം കാര്യമറിഞ്ഞപ്പോൾ അങ്ങേര് കൊറേ നേരം ഒന്നും മിണ്ടാതെ പൊറത്തോട്ടു നോക്കിയിരുന്നു...പിന്നെ കവലേലേക്ക് എറങ്ങിപ്പോയി...അതിപ്പിന്നെ എന്റെ ദേഹത്ത് തൊട്ടിട്ടില്ല ...തെറിയല്ലാതെ വിളിച്ചിട്ടില്ല..."
അയാൾ കേട്ടിരുന്നു.
"ഞാനും ഒരു പെണ്ണല്ലേ സാറേ..."
അവൾ തുടർന്നു.
"അങ്ങേര് താഴെ കവലേലേ ഒരു സൗദാമിനിയുമായി ലോഹ്യം കൂടി...അവര് തമ്മി എല്ലാ ഇടപാടും ഉണ്ട്...ഏതിനെടേൽ സാറിനെപ്പോലെ ഏത് പെണ്ണും കണ്ടാ കൊതിക്കുന്ന ആണുങ്ങളെകാണുമ്പം എനിക്കും ഉള്ളിൽ ഒരു കൊതിയൊക്കെ വരും..ചെറുക്കനെ ഓർത്ത് വേണ്ട വേണ്ട എന്ന് വെച്ചാലും നിങ്ങള് ആണുങ്ങടെ ഒരു നോട്ടവും വേണ്ടാത്തിടത്തുള്ള ഒരു പിടുത്തവും ഒക്കെ ആകുമ്പോൾ എല്ലാം കൈയ്യെന്ന് പോകും സാറെ! പിടിവിട്ടുപോകുന്ന് ..കാര്യം കഴിഞ്ഞ്
💬 Comments
View all comments