Chapter Title : മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]
പെണ്ണിനെ കിട്ടാതിരിക്കില്ല.
കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.
"അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം "
എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.
കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി സ്വീകരിച്ചു.
"സംഭാരം കിട്ടുവോ..? "
കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു മൂപ്പിലാൻ തിരക്കി.
"സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ് "
വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.
സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A ക്ലാസ്സ് ചിരിയും പാസ്സ് ആക്കി.
"പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? "
വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത് തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..
"ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. "
പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ് മറു നാട്ടിൽ നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ ഉത്തരത്തിൽ സംതൃപ്തനായില്ല.
"ഏതാ പെണ്ണ്..? "
"എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? "
തല ചൊറിഞ്ഞു കൊണ്ടു പ്രഭാകരൻ ആ ചോദ്യം ജാനകിയ്ക് പാസ്സ് ചെയ്തു.
"മീനാക്ഷി.. "
"ഓഹ് നമ്മളുടെ കല്യാണിയുടെ മകളുടെ കാര്യാ ഈ പറയണേ.. "
കൂട്ടത്തിൽ പ്രമുഖൻ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വരുത്തി.
"നിങ്ങൾ എവിടുന്നാ കാർന്നോരെ വരുന്നേ? "
"കുറച്ചു ദൂരെ നിന്നാ.. "
ആ വിളി ഇഷ്ടപെടാത്ത പ്രഭാകരൻ തന്റെ ജന്മഭൂമിയെ കുറിച്ച് ഇവരുടെ മുൻപിൽ പറയാൻ താല്പര്യം കാണിച്ചില്ല.
"ചുമ്മാതല്ല.. ഒന്ന് പെണ്ണിനെ കുറിച്ച് അന്വേഷിച്ചിട്ടു പോരായിരുന്നോ കാർന്നോരെ ഈ പെണ്ണ് കാണലിനുള്ള വരവൊക്കെ.. "
ദേ പിന്നേം കാർന്നോരു വിളി. അവന്റെ
💬 Comments
View all comments