Chapter Title : മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]
തന്തയ്ക്കു തന്നെ വിളിയ്ക്കാൻ നാവുയർത്താൻ തുടങ്ങുന്നതിനു മുൻപേ ജാനകി ഓവർ ടേക്ക് ചെയ്തു.
"ആ കൊച്ചിന് എന്താ കുഴപ്പം? "
നാടൊട്ടുക്ക് തെണ്ടിയിട്ടു കല്യാണം നടക്കാത്തോണ്ടാ ഇങ്ങോട്ടു പോന്നത് . ഇനി ഇതും മുടങ്ങുമോ എന്ന് ജാനകിയ്ക് നല്ല പേടിയുണ്ടായിരുന്നു.
"അതിപ്പോ നാട്ടുകാരായ ഞങ്ങള് തന്നെ നിങ്ങളോട് പറഞ്ഞാൽ നിങ്ങള് വിചാരിക്കും ഞങ്ങള് കല്യാണം മുടക്കികളാണെന്നു.. ആ പെണ്ണിന് ഒരു ജീവിതം കിട്ടുവാണേൽ നമുക്കെന്താ ചേതം. "
കൂട്ടത്തിൽ താടി നീട്ടി വളർത്തിയവന് പറയാനുള്ള അവസരം കൊടുത്തു കൊണ്ട് ബാക്കിയുള്ളവർ മിണ്ടാതെ നിന്നു .
"എന്തായാലും പറ.. "
ജാനകിയ്ക് ആതി കൂടി കൂടി വന്നു.
"പെണ്ണ് അത്ര നല്ല നടപ്പല്ല. കുറേ നാള് പഠിപ്പിച്ച ടീച്ചറിന്റെ പുറകെ ആയിരുന്നു..ഇപ്പൊ പിടിച്ചിരിക്കുന്നത് രണ്ട് പിള്ളേരുള്ള ഒരുത്തനേം. നിങ്ങളെ പോലുള്ള മാന്യന്മാർക് ചേർന്ന ബന്ധമല്ലെന്നാ എന്റെ അഭിപ്രായം "
ഒരാളുടെ നെഞ്ചിൽ തീ വാരി ഇട്ട നിർവൃതിയോടെ അവൻ ആ സത്യം പറഞ്ഞു നിർത്തി. എന്നിട്ടു അവരുടെ മൂന്നുപേരുടെയും മുഖത്തോട്ട് മാറി മാറി നോക്കി. ഇതെന്ത് മയിര്..!! ഒരു ഭാവ ഭേദവുമില്ലാത്ത ആ മുഖങ്ങൾനോക്കി അവൻ ആത്മഗതം പറഞ്ഞു.
ഇപ്പോളാണ് ജാനകിയ്ക് നെഞ്ചിലെ തീയണഞ്ഞത്. തന്റെ മകന് ഇതിലും യോഗ്യയായ പെണ്ണില്ലെന്നു അവൾ തീരുമാനിച്ചു.. കുടിച്ച വെള്ളത്തിനുള്ള പൈസയും പിന്നെ ഫ്രീ ആയി ഒരു ചിരിയും നൽകി അവർ വീണ്ടും യാത്രയായി.
"ഇനി നമ്മള് പറഞ്ഞത് അവർക്ക് മനസിലാവാത്ത കൊണ്ടാണോ? "
ചീറി പാഞ്ഞു പോയ കാറും നോക്കി കടയിലിരുന്നവർ പിറുപിറുത്തു.
"അല്ല ദാമുവേ നീയി പറഞ്ഞതിൽ വല്ലോം സത്യോണ്ടോ? "
"എന്റെ ദിവാകരേട്ടാ ഞാൻ കള്ളം പറഞ്ഞതാന്നാ നിങ്ങള് കരുതീത്. അവര് രണ്ടും കൂടെ ആ മൂത്രപ്പുരയുടെ മറവിലിരുന്നല്ലാരുന്നല്ലോ പണി മുഴുവൻ.. "
വന്നവരോ വിശ്വസിച്ചില്ല.. നാട്ടാരെങ്കിലും വിശ്വസിച്ചോട്ടെയെന്നു കരുതീട്ടാവും ദാമു സ്ഥലം സഹിതം തെളിവ് നിരത്തിയത്.
"അവളുടെ അമ്മയും അങ്ങനൊക്കെ തന്നല്ലായിരുന്നോ.കുറേ നാള് വരത്തൻ മാപ്പിളയുടെ കൂടല്ലരുന്നോ കിടപ്പും പൊറുതിയും .. "
ആ കഥയിൽ ആർക്കും തർക്കമില്ല..കുറച്ചു പഴയ കഥ ആണ്. നിങ്ങള്കാർക്കും മുഷിപ്പില്ലെങ്കിൽ അത്
💬 Comments
View all comments