Chapter Title : മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1
ബട്ടൺസിട്ടു. പിന്നീട് അത് പോലൊരു അവസരം രണ്ടു പേർക്കും കിട്ടിയിട്ടില്ല. ഒരവസരത്തിനായി അവൾ കാത്തിരുന്നു. **** ഒരു ദിവസം ചായയും കുടിച്ച് കാൻറീനിലിരിക്കുമ്പോഴാണ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പ്യൂൺ ദാസനാണ് വിവരം പറഞ്ഞത്. ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്തെങ്കിലും തക്കതായ കാരണമില്ലാതെ അങ്ങേര് വിളിപ്പിക്കാറില്ല. റാഗിംഗിന്റെ പേരിൽ പലവട്ടം വിളിച്ച് താക്കീത് ചെയ്ത് വിട്ടതാണ്.ഇതിപ്പോ എന്തിനാണാവോ..?
"എന്താടാ പ്രശ്നം?"
ക്ലാസിലെത്തി പ്രേമചന്ദ്രനോട് തിരക്കി..
"നീയെവിടെയായിരുന്നു ഇത് വരെ.കുറച്ച് മുമ്പ് പ്രിൻസിപ്പാൾ ക്ലാസിൽ വന്നിരുന്നു. എല്ലാവരുടെയും ബാഗ് ചെക്ക് ചെയ്തു. നിന്റെ ബാഗ് അങ്ങേര് കൊണ്ട് പോയി"..
"പണി പാളി പ്രേമാ".. സൽമാൻ തലയിൽ കൈ വെച്ച് ബെഞ്ചിലിരുന്നു.
"എന്താ.. എന്താ പ്രശ്നം"? രാജേഷും ഹാരിസും അങ്ങോട്ട് വന്നു.
"മിക്കവാറും ഇന്നത്തോടെ എന്റെ കഥ തീരും. ബാഗിൽ മറ്റേ പടത്തിന്റെ കാസറ്റും പിന്നെ പ്ലേബോയ് മാഗസിനും ഉണ്ട്. വീട്ടിലറിത്താൻ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല." സൽമാന്റെ സ്വരം വിറച്ചിരുന്നു.
"നീയൊന്ന് സമാധാനമായിട്ട് ഇരിക്കെടാ സൽമാനേ.. ഇങ്ങനെ പേടിച്ചാലോ..?നിന്നെ ഈ കോളേജീന്ന് പുറത്താക്കാനൊന്നും പോണില്ല. പുറത്താക്കിയാൽ പിന്നെ ഞങ്ങളെല്ലാവരും ഇവിടെന്നിറങ്ങും. നീ ധൈര്യമായിട്ട് ചെല്ല്. വരുന്നിടത്ത് വെച്ച് കാണാം" ഹാരിസ് ധൈര്യം പകർന്നു.
"എന്നാ നിങ്ങളും കൂടെ എന്റെ കൂടെ വാ".. സൽമാൻ കൂട്ടുകാരെ നോക്കി.
"പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്ത് വരെ ഞങ്ങൾ വരാം".. രാജേഷ് പറഞ്ഞു.
"എടാ തെണ്ടികളെ നിങ്ങൾക്കൊക്കെ വേണ്ടിയിട്ടാണ് ഞാൻ ഈ സാധനവും ബാഗിലിട്ട് ചുമന്നോണ്ട് വന്നത് എന്നിട്ടിപ്പോ".. സൽമാന് കലികയറി
"ആദ്യം നീ പോയി പ്രിൻപ്പാളെ കാണ്. അങ്ങേര് എന്താ പറയുന്നതെന്ന് നോക്ക് അതിന് ശേഷം ഞങ്ങൾ ഇടപെട്ടോളാം". പ്രേമചന്ദ്രൻ സൽമാന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. നാലു പേരും വരാന്തയിലൂടെ നടന്ന് പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലെത്തി.
"മേ ഐ കമിൻ സർ.." സൽമാൻ ഹാഫ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു. "യെസ് കമിംഗ് " അകത്ത് നിന്നും ഘനഗംഭീരമായ ശബ്ദം അവന്റെ കാൽമുട്ടുകൾ വിറയ്ക്കാൻ തുടങ്ങി. തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ വന്നിരുന്നവരെ ആരെയും കണ്ടില്ല. എല്ലാവരും മുങ്ങി. പേടിത്തൊണ്ടന്മാർ അവൻ ആത്മഗതം
💬 Comments
View all comments