Chapter Title : മനപ്പൂർവ്വമല്ലാതെ 2
നിന്നും അനുവിന്റെ വീട്ടിലേയ്ക്കു പിന്നെയും അരമണിക്കൂറോളം പോവണമായിരുന്നു,
പിന്നെ ദിവസവും ഞാനും അനുവും വരവും പോക്കുമെല്ലാം ഒരുമിച്ചായി, അത്രയും സമയം കൂടി എനിയ്ക്കു അനുവിന്റെ കൂടെ ചിലവിടാമല്ലോ എന്നോർത്ത് ഞാനും സുഖിച്ചു
ഇങ്ങനെ ഇരുന്ന സമയത്താണ് നാടിനെയാകെ കുളിരണിയിച്ചുകൊണ്ടു മഴക്കാലം എത്തിയത്,
പിന്നെ മിക്ക ദിവസങ്ങളിലും ഉള്ള മഴ കാരണം സൈക്കിൾ പോക്ക് താറുമാറായി
അങ്ങനെ ഇരുന്ന ഒരു വെള്ളിയാഴ്ചയാണ്,
രാവിലെതന്നെ സാമാന്യം വെയിലുണ്ടായിരുന്നതുകൊണ്ടു ഞാൻ സൈക്കിൾ എടുക്കാമെന്ന് വെച്ചു ,
പക്ഷെ എവിടെയോ കണ്ട കാർമേഘം കാരണം 'അമ്മ ഇന്നും സൈക്കിൾ എടുക്കണ്ട എന്ന് പറഞ്ഞു, വെല്ല ഓട്ടോയിലും, ബസ്സിലുമോ പൊയ്ക്കൊള്ളാൻ,
ബസ്സിൽ തൂങ്ങി പിടിച്ചു പോവുന്നതിന്റെ മടുപ്പും, ബുദ്ധിമുട്ടും ഓർത്തു വിഷണ്ണനായി ഞാൻ നിന്നപ്പോഴാണ്,
തന്റെ സൈക്കിളിന്റെ ബെല്ലുമടിച്ചു അനു വന്നത്,
എന്നെ കണ്ടതും അവൾ പാടുപെട്ടു സൈക്കിൾ നിർത്തി, അവളുടെ കയ്യിൽ ഞാൻ അന്ന് അണിയിച്ച മോതിരം എന്നെ നോക്കി ചിരിച്ചു
" എന്താടാ ചെക്കാ, ഇന്ന് നീ സൈക്കിൾ എടുത്തില്ല.?" അവൾ പെട്ടെന്ന് സൈക്കിൾ നിർത്തി, ഇരുവശവും കാലുചവിട്ടി പാടുപെട്ടു നിന്ന് ചോദിച്ചു
എന്നെ എന്റെ ചേച്ചിയല്ലാതെ ഇങ്ങനെ ചെക്കാ എന്ന് വിളിക്കുന്ന ഒരേയൊരാൾ അവളാണ്, സത്യത്തിൽ അവളുടെ ആ ചെക്കൻ വിളി ദിവസത്തിൽ ഒരിക്കലെങ്കിലും കേട്ടില്ലേൽ എനിയ്ക്കു ഉറക്കം വരില്ല
" ഓഹ്, 'അമ്മ സമ്മതിച്ചില്ല., ഇന്ന് മഴ പെയ്യുമെന്ന വാനനിരീക്ഷകയുടെ പ്രസ്താവന., ഇനി വെല്ല ബസ്സിനും തൂങ്ങി പിടിച്ചോണ്ട് പോണം !" ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
"ഓഹ് എന്റെ കണവൻ അങ്ങനെ പാടുപെട്ടോന്നും പോവണ്ട, വാ എന്റെ സൈക്കിളിൽ പോവാം, നിന്നെയും ചവിട്ടി ഞാൻ അങ്ങട് പോവാം.!" അവൾ തന്റെ സൈക്കിളിന്റെ കാരൃർ തട്ടി കാണിച്ചു പറഞ്ഞു
" എന്റെപോന്നോ വേണ്ടേ, നീ ഒറ്റയ്ക്ക് ഓടിക്കണത് കണ്ടാ തന്നെ എനിയ്ക്കു പേടിയാകും, പിന്നെയാണോ ഇത്.!" ഞാൻ വെറുതെ അവളെ ശുണ്ടിയാക്കാനായി പറഞ്ഞു.!
" ഓഹ് വേണേൽ വന്നാൽ മതി.!" അവൾ പെട്ടെന്ന് ഗർവിച്ചുകൊണ്ടു സൈക്കിൾ മുന്നിലേക്കെടുത്തു,
" ശേ പിണങ്ങാതെ, ഞാനും വരാം." ഞാൻ വേഗം അവളുടെ
💬 Comments
View all comments