മഞ്ഞ്മൂടിയ താഴ് വരകൾ 14 [സ്പൾബർ]
മഞ്ഞ്മൂടിയ താഴ് വരകൾ 14
Manjumoodiya Thazhvarakal Part 14 | Author : Spulber
[ Previous Part ] [ www.kkstories.com]
മാളിയേക്കൽ മത്തായിച്ചൻ സിറ്റൗട്ടിലിട്ട ചൂരൽ കസേരയിലിരിക്കുകയാണ്.. തൊട്ടടുത്ത് ഭാര്യ അന്നാമ്മയും ഉണ്ട്. വാതിൽ പടിയിൽ ചന്തിയമർത്തി ലിസിയും.
പുറത്ത്, മുറ്റത്ത് നിൽക്കുകയാണ് റബ്ബർ വെട്ടുകാരൻ തോമസ്കുട്ടി..
“അതൊക്കെ വേണോ തോമസ് കുട്ടീ… ഞങ്ങള് രാവിലെ കെട്ട് നടക്കുമ്പോ പള്ളിലേക്കെത്തിയാ പോരേ… ?”
വിനീത വിധേയനായി നിൽക്കുന്ന തോമസ്കുട്ടിയോട് മത്തായിച്ചൻ സൗമ്യതയോടെ ചോദിച്ചു.
“അത് പോര അച്ചായാ… അച്ചായനും,അന്നാമ്മച്ചിയും, പിള്ളാരും രാത്രി തന്നെ വരണം.. പിന്നെ
ലിസിക്കൊച്ചമ്മയും… നിങ്ങളെല്ലാവരും രാത്രി തന്നെ വരുമെന്ന് ഞാൻ അമ്മച്ചിയോട് പറഞ്ഞു പോയി… “
തോമസ്കുട്ടി പതിയെ പറഞ്ഞു. അല്ലെങ്കിലും അവൻ ഒച്ചയുയർത്തി സംസാരിക്കാറില്ല. അതും ആവശ്യത്തിന് മാത്രം എന്തേലും പറയും.
അവന്റെ പെങ്ങൾ ഷേർളിയുടെ വിവാഹമാണ് അടുത്ത ഞായറാഴ്‌ച.ചുരമിറങ്ങി ടൗണിലെത്തി അവിടുന്ന് ഒരഞ്ച് കിലോമീറ്റർ കൂടി പോണം അവന്റെ വീട്ടിലേക്ക്. രാത്രി ചെന്ന് കുറച്ച് നേരം അവിടെ ചിലവഴിക്കണമെന്നാണ് അവന്റെ ആവശ്യം..
അതൊരു അംഗീകാരമായിട്ടാണ് തോമസ്കുട്ടി കാണുന്നത്. തന്റെ മുതലാളിയും കുടുംബവും തന്റെ വീട്ടിൽ വരികയെന്നത് നാട്ടുകാരുടെ മുമ്പിൽ തനിക്കൊരു വിലയുണ്ടാവുന്ന കാര്യമാണെന്നാണ് അവന്റെ ധാരണ.
“എന്റെ തോമസ്കുട്ടീ… നീയെന്നെ ധർമ്മസങ്കടത്തിലാക്കല്ലേടാ… നിനക്കത്ര നിർബന്ധമാണോടാ.. ?”
ഒഴിവാകാൻ വേണ്ടി മത്തായിച്ചൻ ചോദിച്ചു.
“നിർബന്ധാ ഇച്ചായാ…”
അവൻ പതിയെ പറഞ്ഞു.
മത്തായിച്ചൻ അന്നമ്മയെ നോക്കി.
“പോകാം അച്ചായാ… തോമസ്കുട്ടി ആദ്യമായിട്ടൊരു കാര്യം ആവശ്യപ്പെട്ടതല്ലേ… നമുക്കൊന്ന് പോയ് വരാം…”
അന്നാമ പറഞ്ഞത് കേട്ട് പൂത്തുലഞ്ഞത് ലിസിക്കൊച്ചാണ്. നിമിഷ നേരം കൊണ്ട് അവളുടെ മനസിൽ ചില ഗൂഢ പദ്ധതികൾ ഉരുത്തിരിഞ്ഞു.
“നമുക്ക് പോകാം അപ്പച്ചാ…”
അത് പറഞ്ഞപ്പോൾ ലിസിയുടെ പിളർപ്പൊന്ന് തുറന്നടഞ്ഞ് രണ്ടിറ്റ് തേൻ പാന്റീസിലേക്കിറ്റി…
“ശരി… പോയേക്കാം… നീ നാളെ വെട്ടുന്നുണ്ടോടാ… ?’”
“നാളെ ബുധനാഴ്ചയല്ലേ അച്ചായാ.. നാളെ കൂടി വെട്ടാം…”
“ഉം… നീ പോയാ ഞാനാകെ കുഴയും… കല്യാണം കഴിഞ്ഞ് പെട്ടെന്നിങ്ങോട്ട് പോരണം… നീ ചോദിച്ച പൈസ നാളെ പോകുമ്പോ വന്ന് വാങ്ങിക്കോ…”
തോമസ്കുട്ടി സന്തോഷത്തോടെ റാട്ടപ്പുരയിലേക്ക് പോയി.
“അന്നാമ്മോ… രാത്രിയും പോണം… രാവിലെ കല്യാണത്തിനും പോണം… അത്രയൊന്നും വണ്ടിയോടിക്കാൻ എനിക്ക് പറ്റുമോന്നറിയില്ല…"
മത്തായിച്ചൻ ആരോഗ്യവാനാണെങ്കിലും ചെറിയ അസുഖങ്ങളൊക്കെയുണ്ട്.
“നമുക്കൊരു കാര്യം ചെയ്യാം അച്ചായാ.. മാത്തുക്കുട്ടിയെ വിളിക്കാം.. വണ്ടി അവനോടിച്ചോളും…”
“ഉം… ഏതായാലും നാല് ദിവസം കൂടിയുണ്ടല്ലോ…. നമുക്കാലോചിക്കാം..”
മത്തായിച്ചൻ എഴുന്നേറ്റ് അകത്തേക്ക് പോയി. പിന്നാലെ അന്നാമ്മച്ചിയും.
ലിസി ഓടി മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ട് ബെഡിലേക്ക് വീണു.
ഇത് തനിക്കുള്ള അവസരമാണ്. മുതലാക്കാവുന്ന സുവർണാവസരം.ഇനി അടുത്ത കാലത്തൊന്നും ഇങ്ങിനെയൊരവസരം കിട്ടണമെന്നില്ല.
പക്ഷേ എങ്ങിനെ… ?
എങ്ങിനെ താനിത് മുതലാക്കും..? അപ്പച്ചനും, അമ്മച്ചിയും, പിള്ളേരും പോകുമ്പോ താനെന്തായാലും കൂടെ പോകേണ്ടിവരും…
എന്ത് പറഞ്ഞിവിടെ പിടിച്ച് നിൽക്കും..?
ചിലപ്പോഴൊക്കെ ഈ വീട്ടിൽ ഒറ്റക്ക് നിന്നിട്ടുണ്ട്. തന്നെ ഇവിടെ തനിച്ചാക്കി പോകാൻ അമ്മച്ചിക്ക് പേടിയൊന്നുമില്ല.
കൂറ്റൻമാരായ രണ്ട് നായ്ക്കളുണ്ട്. അവറ്റകളെ തുറന്ന് വിട്ടാൽ ഒരാളും ഈ വളപ്പിലേക്ക് കയറില്ല.
💬 Comments
View all comments