0%

Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 915

വലിയ അല്ലലില്ലാത്ത ജീവിതവും ചുറ്റുപാടും.

പക്ഷേ ചില കുറവുകൾക്ക് ശബ്ദമില്ല. അവ പതിയെ പതിയെ ഉള്ളിലേക്ക് കയറി വേരെടുക്കും.ഇടുക്കിയുടെ രാവുകൾക്ക് ഒരു പ്രത്യേക മണം ഉണ്ടായിരുന്നു. മഴ കഴിഞ്ഞ മണ്ണിന്റെ നനവിൽ കലർന്ന കാപ്പിപ്പൂവിന്റെ സുഗന്ധം. രാത്രി പതിനൊന്ന് കഴിഞ്ഞാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം കുറയും. ദൂരെയൊക്കെ ഒരു ലോറിയുടെ ഗിയർ മാറുന്ന ശബ്ദം മാത്രം കേൾക്കും. അതും പിന്നെ മഞ്ഞ് വിഴുങ്ങും.

ആന്റോ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മേശയിൽ ചോറ് തണുത്തിരുന്നു. മേരി ചുമരിനോട് ചേർന്ന് നിൽക്കുകയായിരുന്നു. മഞ്ഞ ബൾബിന്റെ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞപ്പോൾ അവളുടെ കണ്ണിൽ ക്ഷീണം തെളിഞ്ഞു.

“കഴിക്ക്,” അവൾ ഒറ്റ വാക്ക് പറഞ്ഞു.

ആന്റോ ഇരുന്നു. കയ്യിൽ നിന്നു വെള്ളം തുള്ളി വീഴുന്നുണ്ടായിരുന്നു. അവൻ ചോറിലേക്ക് കൈവെച്ചപ്പോൾ ഒരു നിമിഷം മേരിയെ നോക്കി.പിന്നെ പതിയെ കുഴച്ചുരുട്ടി കഴിച്ചു തുടങ്ങി.

ആന്റോ: "മീൻ കറിക്ക് പഴയ ആ രുചിയില്ലല്ലോ. ഇന്ന് വെച്ചത് തന്നെയാണോ അതോ ഇന്നലത്തെ ചൂടാക്കിയതാണോ?"

അവൾ: "ഇന്ന് വെച്ചത് തന്നെയാ. ഉപ്പും മുളകും ഒക്കെ കറക്റ്റാണ്. ചിലപ്പോൾ ആന്റോച്ചാണ്തോന്നുന്നതാവും."

ആന്റോ (അഹങ്കാരത്തോടെ): "എനിക്ക് തോന്നുന്നതല്ല. എനിക്ക് നാക്ക് ഇപ്പോഴും കൃത്യമാണ്. പിന്നെ ഈ പ്രായത്തിൽ നിനക്ക് പണ്ടത്തെപ്പോലെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടാവില്ല. വയസ്സാകുമ്പോൾ സ്വാഭാവികമാ."

അവൾ (പതുക്കെ ചിരിച്ചുകൊണ്ട്):

"വയസ്സായോ ഇല്ലയോ എന്ന് എനിക്കാല്ലല്ലോ അറിയാവുന്നത്. പിന്നെ രുചി... അത് എന്നും ഒരേപോലെ ഇരിക്കില്ലല്ലോ ആന്റോച്ചാ. ആൾക്കാരും കറിയും ഒക്കെ മാറിക്കൊണ്ടിരിക്കും."

ആന്റോ : "മേരിയെ എന്നതാടി കുത്തും കോളും വച്ചൊരു വർത്തമാനം..?"

മേരി : "ഒന്നുമില്ല നിങ്ങളിങ്ങനെ കുടിച്ചു നടന്നോ "..

മേരി തിരിഞ്ഞു കിടപ്പുമുറിയിൽ കയറി. പുറത്തേക്ക് കാറ്റ് വീശുമ്പോൾ ടിൻ ഷീറ്റുകൾ ശബ്ദിച്ചു. ഹൈറേഞ്ചിൽ താമസിക്കാൻ വന്നപ്പോൾ ഇതൊക്കെ അവൾക്ക് ഭയമായിരുന്നു. കോട്ടയത്ത് വളർന്ന പെൺകുട്ടി. ഇവിടെ വന്നപ്പോൾ ആദ്യം ഭയം, പിന്നെ പതിവ്.

കുട്ടികളില്ലാത്ത വീട്ടിൽ ശബ്ദങ്ങൾ കുറവാണ്. പാത്രങ്ങളുടെ തട്ടൽ, വാതിലടച്ച ശബ്ദം, കാറ്റ് — അത്ര മാത്രം.

കുട്ടികളില്ല എന്ന കാര്യം ആദ്യം വലിയ വിഷമമല്ലായിരുന്നു. “ഇനിയുണ്ട് സമയം,” എന്ന് എല്ലാവരും പറഞ്ഞിരുന്നു. വർഷങ്ങൾ കടന്നു. ചികിത്സയും നടത്തി. കൂത്താട്ടം പോലെ ഓരോ മാസവും പ്രതീക്ഷയും നിരാശയും. ഒടുവിൽ അവർ ഇരുവരും അതിനെക്കുറിച്ച് സംസാരിക്കാതെയായി.

പക്ഷേ ഗ്രാമം സംസാരിക്കുന്നത് നിർത്തിയില്ല.

“ഡോക്ടറെ കാണണം.”

“വ്രതം നോക്കണം.”

“അവനാണോ പ്രശ്നം?”

മേരി ഈ വാക്കുകൾ കേട്ട്

💬 Comments

View all comments