0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 592

ഏട്ടനില്ലാതെ ഒറ്റയായിപ്പോയ രേണു സ്നേഹം തേടി നടന്ന് കൊൽക്കത്തയിൽ വെച്ച് ഒപ്പം പഠിച്ച ആരെയോ പ്രേമിച്ച് കല്യാണം കഴിച്ചു. അത് അധികം വൈകാതെ ഡിവോഴ്സിലും കലാശിച്ചു.  രേണുവിൻ്റെ കല്യാണത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല. ഞാനൊരിക്കലും ഒന്നും ചോദിച്ചിട്ടില്ല. രേണുവാണെങ്കിൽ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അല്ലെങ്കിലും എനിക്ക്  ഒന്നിനേകുറിച്ചും  കൂടുതലൊന്നും അറിയില്ല. ആരും എന്നോടൊന്നും പറയാറില്ല. ഞാൻ ആരോടും ഒന്നും ചോദിക്കാറുമില്ല. എൻ ഐ ടി യിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി കിട്ടിയതിനു ശേഷമാണ് രേണു അലച്ചിലൊക്കെ മതിയാക്കി തറവാട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. അച്ഛച്ഛന് അന്നേ എഴുപത്തഞ്ച് കഴിഞ്ഞിരുന്നു. അച്ഛമ്മയുടെ മൂന്നാമത്തെ ആണ്ടിന് മുൻപേ അച്ഛച്ഛനും അച്ഛമ്മ പോയ വഴിയേ പോയി.

അച്ഛച്ഛനും കൂടി പോയതോടെ അവിടെ നിൽക്കാൻ കഴിയില്ല എന്നായി. അത്രക്കുണ്ടായിരുന്നു ഓർമ്മകളുടെ ഭാരം.

രണ്ട് വർഷം മുൻപാണ് ഞങ്ങൾ കുറ്റിക്കാട്ടൂരിലെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം റിപ്പീറ്റും ചെയ്ത് ജെ  ഇ ഇ എഴുതി കിട്ടിയപ്പോൾ

ബോംബെ ഐ ഐ ടി യിൽ ചേരാനായിരുന്നു ആഗ്രഹം. രേണു ഒറ്റക്ക് ഇവിടെ ഇങ്ങനെ. ഐ ഐ ടി യിൽ പോകാൻ മനസ്സു വന്നില്ല.  കോഴിക്കോട് എൻ ഐ റ്റി യിൽ സി എസ് ഇ ബ്രാഞ്ചിൽ അഡ്മിഷൻ എടുക്കുമ്പോൾ രേണുവിൻ്റെ അടുത്ത് തന്നെയാകുമല്ലോ എന്നുള്ള സമാധാനമായിരുന്നു. ഈ വർഷത്തോടെ  ഫസ്റ്റ് ഇയർ കഴിഞ്ഞു. അങ്ങനെയൊക്കെയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ജീവിതം പൊയ്കൊണ്ടിരിക്കുന്നത്.

അച്ഛച്ഛൻ്റെ സ്വരം ചെവിയിൽ മുഴങ്ങുന്നു. പഴയ കവിത തന്നെ...

"....മാതൃതാതർ പിമ്പെങ്ങോ മറഞ്ഞു പോയ്

മാർഗ്ഗ മധ്യത്തിലേകനായ് തീർന്നു ഞാൻ..."

പക്ഷേ കവി അവിടം കൊണ്ടും നിർത്തുന്നില്ല. ആരുമില്ലാതെ തനിച്ചായപ്പോൾ കല്ലു തട്ടി തുടങ്ങിയെൻ കാൽകളിൽ എന്നാണ് കവി പാടുന്നത്. രേണു കൂടെ ഉള്ളത് കൊണ്ട് വലിയ കല്ലിലൊന്നും  തട്ടി കാൽ മുറിയാതെ ഞാനിങ്ങനെ ജീവിച്ചു പോകുന്നു. ഇരുട്ട് നീങ്ങി തുടങ്ങിയിരിക്കുന്നു. വീണ്ടും കവിതയെഴുതാൻ തോന്നുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ അതേ മാനസികാവസ്ഥയിലായിരുന്നെങ്കിൽ വിഷാദം മുറ്റി നിൽക്കുന്ന അതി തീവ്രമായ വല്ലതും എഴുതാമായിരുന്നു. അതി കഠിനമായ മാനസികവ്യഥ അനുഭവിക്കുമ്പോഴാണ് അങ്ങനെ ഓരോന്ന്

💬 Comments

View all comments