Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
വന്നു. അന്ന് ആഫ്റ്റർ നൂൺ മുഴുവനും ഉപ്പയോട് സംസാരിച്ചിരുന്നു. ഉപ്പ ഇംഗ്ലീഷ് പ്രൊഫസറല്ലേ? ഞാനെഴുതിയ നോവല് ഉപ്പയെ കാണിച്ചു. ഭാഷക്ക് ഇൻ്റെൻസിറ്റി കൂടുതലാന്ന് പറഞ്ഞു. ഫോണിലുണ്ടായിരുന്നു അത്. ഉപ്പക്ക് ഷേക്സ്പിയറെ ഇഷ്ടല്ല. ഗ്രീക്ക് നാടകങ്ങൾ ഇഷ്ടാണ്. കവി പി കുഞ്ഞിരാമൻ നായരെ ആരാധകനാണ്. കാൽപ്പനികനാണ് എന്നൊക്കെ മനസ്സിലായി. വേറെയും പലതും പറഞ്ഞു. പിന്നെ എൻ്റെ കാര്യങ്ങളും കുറേയേറെ ചോദിച്ചറിഞ്ഞു. അക്കൂട്ടത്തില് ഉപ്പയുടെ മോളുമായിട്ടെന്താ ബന്ധന്നും ചോദിച്ചു. പ്രേമോ അല്ലെങ്കിൽ എന്തേലും ആണോന്ന് വിചാരിച്ചിട്ടാകും. ഞാനുള്ള കാര്യം പറഞ്ഞു. എൻ്റെ അച്ഛനും അമ്മയും മരിച്ചതും നമ്മള് ഫോൺ വിളിക്കുന്നതും ഒക്കെ"
"ഒക്കെ പറഞ്ഞോ"?
"ഇല്ല. ഒരു ഫാദറിനോട് പറയാൻ പറ്റുന്ന കാര്യങ്ങള് മാത്രം"
"ന്നിട്ട് എന്താ പറഞ്ഞേ"?
"ഒന്നും പറഞ്ഞില്ല. അത്രേം സമയം സംസാരിച്ചപ്പോ എൻ്റെ സ്വഭാവം മനസ്സിലായിട്ടുണ്ടാവും. മകളോട് ഉപ്പ ഉദ്ദേശിച്ച പോലെത്തെ ബന്ധമല്ലാന്ന് അറിഞ്ഞല്ലോ"
"അതാ ഞാൻ ചോദിച്ചെ. അങ്ങനെ കരുതീട്ട് അതല്ലാന്ന് അറിഞ്ഞാലോ"?
"അറിഞ്ഞാലൊന്നുമില്ല. എല്ലാം കേട്ട് കഴിഞ്ഞ് ഉപ്പ എന്താ അന്ന് പറഞ്ഞത് എന്നറിയോ? എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ഉപ്പയോട് പറയാൻ. വേറൊരാളായിട്ട് കാണണ്ടാന്ന് "
"അനക്ക് വാപ്പേം ഉമ്മേം ഒക്കെ ഒരു വീക്ക്നസാല്ലേ കണ്ണാ"?
"സേർട്ടൻലി യെസ്. എനിക്ക് സ്വന്തായിട്ട് അച്ഛനും അമ്മയും ഇല്ലല്ലോ"
"ഓരില്ലെങ്കിലും വേറെ കൊറേ ആൾക്കാരില്ലേ"?
"ആരൊക്കെ ഉണ്ടായാലും അച്ഛനും അമ്മയും ഉള്ളത് പോലെയാവില്ലല്ലോ"
ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു. പതിയെ എൻ്റെ നെഞ്ചിലമർന്നു. ഞാനെപ്പോഴും ആരാധനയോടെ നോക്കിയിരുന്ന കൈകൾ പ്രേമ ദാഹം കൊണ്ട് തപിക്കുന്ന ആ മേനിയിലേക്ക് ചേർത്ത് എന്നെ വലയം ചെയ്തു. പരിരംഭണത്തിൻ്റെ സുഖാനുഭൂതി. ജുമൈലത്തിന് എൻ്റെ താടിയുടെ അത്രയും ഉയരമുണ്ട്. ഞാൻ ആ നെറുകയിൽ ചുംബിച്ചു. ചുണ്ടുകൾ അടുപ്പിച്ചപ്പോൾ ചെറിയ ചൂട് തോന്നി. ഞാൻ നിവർത്തിയ കൈത്തലം ജുമൈലത്തിൻ്റെ മുഖത്തോടടുപ്പിച്ച് പിടിച്ചു.
"എന്ത് ചെയ്യാ"?
"നത്തിങ്. നല്ല ചൂട് ശരീരത്തിന്. അത് നോക്കിയതാ. ഇങ്ങനെ പിടിക്കുമ്പോ കയ്യിലറിയാം"
ജുമൈലത്ത് എൻ്റെ കൈത്തലത്തിലേക്ക് മുഖം ചേർത്തു.
"ഇപ്പഴോ"?
"വാം. നല്ല സുഖമുള്ള ഒരു തരം ഇളം ചൂട്"
ഞാൻ കിളിക്കൂട് പോലെയുള്ള ചൂരൽ കസേരയിലേക്കിരുന്നു.
💬 Comments
View all comments