Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
വരാം"
"വന്നാല് ഇയ്യ് ചോദിച്ചത് ഞാൻ തരും"
ജുമൈലത്തിൻ്റെ കണ്ണുകൾ എൻ്റെ മുഖത്താണ്. എന്തോ ഇപ്പോഴും എനിക്ക് പൂർണമായി മനസ്സ് വരുന്നില്ല. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു.
"ഞാൻ ജീവനോടെ ഇല്ലേ. എനിക്കെന്ത് വേണേലും കിട്ടും. ഇംതിയാസിൻ്റതല്ലേ അത്? ആരെങ്കിലും തട്ടിയെടുത്താലും തിരിച്ച് പിടിക്കാനും തടയാനും ഒന്നും ആളിവിടെ ഇല്ലല്ലോ. സ്വന്തമായിട്ടുള്ളത് ആരേലും കൊണ്ട് പോവുന്നത് കണ്ട് നിക്കാം...."
ജുമൈലത്ത് എൻ്റെ കൂടെ പുറത്തേക്കിറങ്ങി. ബസ് പുറപ്പെടാൻ പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
"പോകാൻ തോന്നീല്ല കണ്ണാ"
"എന്നാ പിന്നെ എന്തിനാ ഇത്ര തിരക്ക് പിടിച്ച് പോകുന്നത്"?
"അവടന്നല്ല. അൻ്റടുത്ത്ന്ന്"
"വെറുതേ ഒന്ന് നടന്നാലോ മിന്നൂസേ"?
മിന്നൂസേ എന്ന് അറിയാതെ ആണെങ്കിലും ഞാൻ വിളിച്ചു പോയി. അത് കേട്ടപ്പോഴുള്ള ജുമൈലത്തിൻ്റെ സന്തോഷം. വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടാനാണ് തോന്നിയത്. ബസ് സ്റ്റാൻ്റായത് കൊണ്ട് ഞാനൊന്നും ചെയ്തില്ല. ഇംതിയാസിൻ്റേതല്ല മിന്നൂസ്. ആ ഒരു നിമിഷം മുതൽ അതെൻ്റെ മിന്നൂസാ എന്ന് ഉറക്കെ പറയാൻ തോന്നി. ഞാനും ജുമൈലത്തും ബസ്റ്റാൻ്റിൽ ചുറ്റി നടന്ന് ഒരു ചായ കുടിച്ച് ബസ്സിനടുത്ത് തിരികെയെത്തി. ബസ്സ് പുറപ്പെടാനായി. കണ്ടക്ടറും ഡ്രൈവറും കയറി.
"കണ്ണാ ... ന്നാ ഇഞ്ഞി നിക്കാഹിന് കാണാല്ലേ"
"അതിന് മുന്നെ കാണില്ലേ? പിന്നേ... ഞങ്ങക്ക് മഹറില്ല. താലിയാ ഉള്ളത്. ഞാൻ നമ്പൂതിരിയല്ലേ. ചടങ്ങുകളോട് കൂടിയ വേളിയാ എനിക്ക് പറഞ്ഞിട്ടുള്ളത്. ഇനി ഒന്നും ഉണ്ടായില്ലെങ്കിലും ആ മോതിരം എൻ്റെ മഹറായി കൂട്ടിയാ മതി"
ജുമൈലത്ത് മോതിരം വെറുതെ ഒന്ന് നോക്കി എൻ്റെ കവിളിൽ ഒരുമ്മ തന്ന് ബസ്സിൽ കയറി.
കർണാടകയുടെ വെളുത്ത ഐരാവത് മൾട്ടി ആക്സിൽ വോൾവോ പതിയെ നീങ്ങാൻ തുടങ്ങി. സ്ലീപ്പ് ലൈക് എ ബേബി. അതിൻ്റെ വശങ്ങളിൽ എഴുതിയിരിക്കുന്നു. ജുമൈലത്തിനെ കോരിയെടുത്ത് ഉറക്കാൻ തോന്നുന്നു. സ്റ്റാൻഡിൽ നിന്ന് പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ വോൾവോയുടെ പിന്നിലെ ആക്സിൽ മറു വശത്തേക്ക് തിരിയുന്നത് കാണാനൊരു കൗതുകം. ഞാൻ അവിടെ തന്നെ നിന്നു. ജുമൈലത്ത് എന്നെ കൈ വീശി കാണിച്ചു. അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴെ നടപ്പാതയിലേക്ക് ഇറ്റി വീണു.
നല്ല നിലാവുള്ള വസന്തകാല രാത്രിയാണ് ഇന്ന്.
💬 Comments
View all comments