Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ഇട്ട് മൂടാനുള്ള പണമുണ്ട്. ബന്ധങ്ങളും. അജ്മലിനെന്തുണ്ട്? ഒന്നുമില്ല.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞാൻ പോയി തലയിട്ടതിന് അച്ഛച്ഛൻ കാര്യമായി വഴക്ക് പറഞ്ഞു. അതിന് എരിവ് കൂട്ടി കൊടുക്കാൻ രേണുവും. അജ്മലിൻ്റെ ജീവിതം എങ്ങനെയാവും എന്നെനിക്കറിയാമായിരുന്നു. ഞാനത് അച്ഛച്ഛനോട് പറഞ്ഞു. എല്ലാം പറഞ്ഞു. ഒരക്ഷരം പോലും പറയാതെ അച്ഛച്ഛൻ മുറിയിലേക്ക് മടങ്ങി. എന്തായിരുന്നു അച്ഛച്ഛൻ്റെ മനസ്സിൽ? പറഞ്ഞ് തന്നതെല്ലാം അതിൻ്റെ പൂർണതയിൽ പ്രയോഗിക്കാൻ ഞാൻ പഠിച്ചതിലുള്ള സന്തോഷമാണോ അതോ അച്ഛച്ഛൻ്റെ കാലശേഷം എല്ലാം ഞാൻ കേമമായി കൊണ്ട് നടക്കും എന്ന വിശ്വാസമാണോ? അതെന്തായാലും അത് കഴിഞ്ഞ് രണ്ട് മാസം കൂടിയേ അച്ഛച്ഛൻ ഉണ്ടായിരുന്നുള്ളൂ. ഒരു രാത്രി ഉറങ്ങാൻ കിടന്ന അച്ഛച്ഛൻ പിന്നെ എഴുന്നേറ്റില്ല. ഓരോന്നാലോചിച്ച് കാടുകയറിയ ചിന്തകൾ എന്നെ അസ്വസ്ഥനാക്കി.
"ടാ... കണ്ണാ.... എന്ത്ത്താത്? ഇയ്യെന്താ പെരുമ്പാമ്പെര മുണുങ്ങ്യേ മാതിരി ഇരിക്കണെ"?
ആയിഷ എന്നെ തട്ടി വിളിച്ചു. ഉമ്മ ഇരുന്ന് ചിരിക്കുന്നുണ്ട്. അവരെന്തൊക്കെയോ പറഞ്ഞത് ഞാൻ കേട്ടില്ല.
"ഓനപ്പറത്തെ സുന്ദരീനെ സ്വപ്നം കാണാവും"
അജ്മൽ കിട്ടിയ അവസരത്തിൽ എനിക്കിട്ട് താങ്ങി. ആയിഷയും ചിരി അടക്കാൻ പാടുപെടുന്നുണ്ട്. ആ പന്നൻ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ടാവും.
"അതൊന്നും അല്ല. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചതാ. എൻ്റെ ഒരു ഫ്രണ്ടുണ്ട്. ഒപ്പം പഠിക്കണതാ. ജംഷീറ്. അവനും ഞാനും വേങ്ങരയില് ഒരു കല്യാണത്തിന് പോയേന്നു കഴിഞ്ഞ കൊല്ലം. അവിടെ വെച്ച് ആയിഷേടെ ഉപ്പയേം ഉമ്മയേം കണ്ടേന്നു. അപ്പോ അതിങ്ങനെ ഓർത്തതാ"
അജ്മലിൻ്റെ മുഖം വലിഞ്ഞു മുറുകി. അവൻ ആയിഷയെ ദേഷ്യവും നിരാശയും കലർന്ന ഒരു നോട്ടം നോക്കി.
"ന്നിട്ടെന്തേ? ഓരന്നോടെന്തേലും പറഞ്ഞോ"?
"ഇല്ലെടാ. അങ്ങനെത്തെ ഒരു ഇൻസിഡൻ്റേ നടന്നിട്ടില്ലാത്ത പോലേന്നു അവരുടെ പെരുമാറ്റം. ഒരു മകനും കൂടെണ്ടല്ലോ. ആ പാവത്തിൻ്റെ കാര്യോർത്ത് എനിക്കപ്പോ സങ്കടാ തോന്നിയത്. ഉപ്പേം ഉമ്മേം ഹൈപ്പർ കൺട്രോളിങ്ങാല്ലേ? അങ്ങനെ പറഞ്ഞാ മനസ്സിലാവ്ണ്ടാവില്ല. ഇപ്പോ എങ്ങനെയാ പറയാ... കൂട്ടിലടച്ച കിളിയെ പോലെയല്ലേ വളർത്തിയത്"?
"അതനക്കറിയൂലേ കണ്ണാ? നിക്കാഹ് കഴിഞ്ഞ് ഇക്കാൻ്റൊപ്പം ജീവിച്ച് തൊടങ്ങീട്ടാ ഞാങ്ങനെ...."
"അതെനിക്കറിയാലോ. കളിച്ച് ചിരിച്ച് നടക്കാൻ തുടങ്ങിയതല്ലേ? ഞാനുണ്ടായിരുന്നല്ലോ കൂടെ. ഒഫ് കോഴ്സ് ഐ നോ എവരിതിങ്. എനിക്കെല്ലാം അറിയാം. അതോണ്ടാ
💬 Comments
View all comments