Chapter Title : മരണമാസ്സ് [കൊമ്പൻ]
എല്ലാരും ജീപ്പിൽ കേറി പതിയെ വണ്ടി നീങ്ങി….
“അപ്പൊ രാജീവേട്ടനെ ജയിലലാക്കീത് ഇവമ്മാരുടെ പണിയെന്നാണോ ഹമീദിക്കാ പറയുന്നേ?” ജീപ്പിൽ നിന്നുമൊരുത്തൻ ചോദിച്ചപ്പോൾ, രാജീവൻ പോലീസ് വന്നതും വിലങ്ങു വെച്ച് പോയതുമൊക്കെ ഓർത്തുകൊണ്ട് ചാരിയിരുന്നു.
“അതേടാ ഫ്രെഡി, ഞങ്ങളെല്ലാരും കൂടെയുള്ളപ്പോൾ ഇവനെ തൊടാൻ ഞങ്ങൾ സമ്മതിക്കില്ല, അത്രയ്ക്ക് കടപ്പാടുണ്ട് എനിക്കും എന്റെ സുഹൃത്തുക്കൾക്കും, ഇവനോട്…… ഇന്നിപ്പോ അവമ്മാർ ഒരുക്കം കൂട്ടുന്നുണ്ട്….. മൃണാൾ കൂടെയിറങ്ങട്ടെ കളി കണ്ടോ... ” ഫ്രെഡി അത് കേട്ടുകൊണ്ട് ജീപ്പിൽ മറ്റുള്ളോരടെ മുഖത്തേക്ക് നോക്കി ചാർജ് ആയപോലെ ചിരിച്ചു.
തിരികെ രാജീവൻ RX 100 ഇല് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോ, നാളെ സുരഭിയുടെ വിവാഹമാണെന്നോർത്തു. തന്റെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തി. അവിടെ ചെന്നാൽ എന്താണുണ്ടാകാൻ പോകുന്നതെന്ന് നന്നായിട്ടറിയാം, എന്ത് വന്നാലും വേണ്ടില്ല.
രാജീവൻ സോഫയിൽ ചാരിയിരിക്കുമ്പോ സുധി കാറിൽ നിന്നുമിറങ്ങികൊണ്ട് വീട്ടിലേക്ക് വേഗം കയറി. “അവളെവിടെ രാജൂട്ടാ ….”
“ചേച്ചിയാണോ, മാളുവിനെയും കൂട്ടി ഡ്രസ്സ് സ്റ്റിച്ഛ് ചെയ്യാൻ കൊടുത്തേക്കുന്നിടത് പോയേക്കുവാ ...കുറച്ചു നേരമായി...”
“ആഹാ ഓഫീസിൽ ആരോ ജീപ്പിൽ വന്നെന്നോ, ആന്റപ്പനെയും വിശ്വനെയും പിടിച്ചോണ്ട് പോകാൻ ചെന്നപ്പോൾ, നീ കുഴപ്പമുണ്ടാക്കിയെന്നോ എന്നൊക്കെ കേട്ടല്ലോ … അവമ്മാരുടെ കയ്യിലെപ്പോഴും ടൂൾസ് ഉണ്ടാകും കേട്ടോ, സൂക്ഷിക്കണേ നീ ..”
“അത് കോളേജിലെ ഹമീദിന്റെ ആൾകാരായിരുന്നെന്നെ ...”
“മൻസൂർ ഭായിയുടെ മോൻ ഹമീദ് ആണോ ...”
“അവൻ തന്നെ ….” “അന്ന് മൻസൂർ ഭായിയുടെ ആ കാർ ആക്സിഡന്റ് കേസിൽ സാക്ഷി പറയാനിരുന്ന എസ് ഐ യുടെ അനിയനെ കാശെത്ര കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതായപ്പോ, അന്ന് നീ കളിച്ച കളി കൊണ്ടല്ലേ എസ് ഐയും അനിയനും കുടുംബത്തോടെ സ്‌ഥലം മാറിപോയത് ….”
“അളിയന് ഇതൊക്കെ ഓർമ്മയുണ്ടോ ??”
“മജീദ് പറഞ്ഞ അറിവായിരുന്നു….ഇടക്ക് കാണുമ്പോ നിന്നെ അവൻ ചോദിക്കാറുണ്ടായിരുന്നു….ഇപ്പോഴും നിന്നെ വല്യ കാര്യമാണ് ...”
“ദേ ...അവെരെത്തിയല്ലോ ….”
“എന്താ ബിന്ദൂ ...വൈകിയേ ...ഞങ്ങൾക്കൊരു ചായ കുടിക്കാൻ ...”
“ചായക്കട വീടിനു 10 അടി നടന്നാൽ ഉണ്ടാലോ ...ഞാൻ തന്നെ ഉണ്ടാക്കി തരണോ ..??” ബിന്ദു സുധിക്ക് കവിളിൽ നുള്ളി മറുപടിയും പറഞ്ഞകത്തേക്ക് ഇറങ്ങി.
💬 Comments
View all comments