Chapter Title : മഴ [സിമോണ]
രോമാഞ്ചം തിണർത്തുപൊങ്ങിയ ശരീരത്തെ ചുറ്റിപ്പുണർന്നു..
മൂന്നരമാസമാകുന്നു അവസാനമായി അവന്റെ എഴുത്തുവന്നിട്ട്... "....................പുതിയൊരു കെട്ടിടത്തിന്റെ പണിക്ക് വേണ്ടി എന്നോടും കൂടെ ജോലിചെയ്യുന്ന മറ്റൊരാളോടും കൂടി വേറൊരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസം പിടിക്കുമെന്നാ കൂടെ ജോലിചെയ്യുന്നവരൊക്കെ പറഞ്ഞത്.
അവിടെ നിന്ന് എഴുത്തയക്കാനൊക്കെ പ്രയാസമാകുമെന്നാണ് കേട്ടത്. എന്നാണ് പോകേണ്ടതെന്നു പറഞ്ഞിട്ടില്ല. പോകുന്നതിലും മുൻപ് ഞാൻ എഴുതാം..
എഴുത്തു കുറച്ചു ദിവസം കണ്ടില്ലെങ്കിലും പേടിക്കണ്ടാ.. തിരികെ വന്നിട്ട് വേഗം തന്നെ അയക്കാം.. എന്നാലും നീ അയച്ചോളു. ഞാൻ ഇവിടെ എന്റെ കൂട്ടുകാരോട് പറഞ്ഞേൽപ്പിക്കാം.. എനിക്ക് തിരികെ വരുമ്പോ കൊതി തീരെ വായിക്കാൻ നിന്റെ വരികൾ വേണം... നിറയെ നിറയെ............."
അടുക്കളയിൽ നിന്ന് അലുമിനിയപാത്രം താഴെ വീണു ചിലമ്പുന്ന ഒച്ചകേട്ട് വേഗം അകത്തേക്ക് കടന്നു.. മഴ ഏതാണ്ട് തോർന്നിരിക്കുന്നു..
താഴെ കിടന്നിരുന്ന മൂടി കഴുകി, തിളച്ചുകൊണ്ടിരുന്ന ചോറും കലം പാതിമൂടിവെച്ച്, കാപ്പിപ്പൊടി ടിന്നിനു താഴെ വച്ചിരുന്ന എഴുത്തിനെ ബ്ലൗസിനിടയിലേക്ക് തിരുകി പുറത്തുകടക്കുമ്പോഴേക്കും വല്യമ്മായി കുളി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.. നടുത്തളത്തിൽ വടക്കു കിഴക്കേ മൂലയ്ക്ക് വെച്ചിരുന്ന ചെറിയ സ്റ്റാൻഡിലെ ഗുരുവായൂരപ്പന്റെ ഫോട്ടോക്കുമുന്പിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ച് ജപിച്ചുകൊണ്ട് അമ്മായി അരികിലേക്ക് വന്നു.
"നമഃശിവായ.. നമഃശിവായ... ഇനി വേണെങ്കി എന്റെ മോള് പോയി ഇത്തിരി കിടന്നോ.. അമ്മായി അടുക്കളയിൽ കയറാൻ നോക്കട്ടെ.. നമഃശിവായ..നമഃശിവായ" ഈറൻ മുടിയിൽ തുവർത്ത് ചുറ്റി, ചായപ്പാത്രം കയ്യിലെടുത്ത്, വല്യമ്മായി ഇറയത്ത് നിറച്ചുവെച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് വെള്ളമെടുക്കാൻ പുറത്തേക്ക് നടന്നു. പല്ലുതേപ്പും മുഖം കഴുകലും ഏതാണ്ടൊപ്പിച്ച് തണുത്തുറഞ്ഞ വെള്ളത്തിൽ കൈകാലുകൾ നനച്ച് തോർത്തി ഞാൻ ഉമ്മറത്തേക്കും..
ഇന്നെന്തായാലും ഒരു എഴുത്തൂടെ അയച്ചുനോക്കാം.. ചിലപ്പോ പരിചയക്കാർ ആരേലും കണ്ട് അറിയിച്ചാലും മതിയല്ലോ... ഒരു കുഴപ്പങ്ങളും ഇല്ലാണ്ടിരുന്നാ മതി.... സുഖായി ഇരിക്കുന്നു എന്നറിഞ്ഞാ മാത്രം മതിയായിരുന്നു…
ഇതിനും മറുപടി വന്നില്ലേൽ അവന്റെ അമ്മാവന്റെ വീട്ടിൽ പോയി ചോദിച്ചു നോക്കാം.. വഴി ഒരിക്കൽ അവൻ പറഞ്ഞുതന്നത് ഓർമ്മയിലുണ്ട്...
പക്ഷെ ഞാൻ ആരാണെന്നു ചോദിച്ചാൽ??? എന്ത് പറയും അവരോടൊക്കെ???
ഉമ്മറത്തെ പ്ലാസ്റ്റിക് വള്ളികൾകൊണ്ട് നെയ്ത വട്ടകസേരയിൽ, പേപ്പറുമെടുത്ത് ഇരിക്കുമ്പോഴേക്കും മഴപ്പെണ്ണ് അടുത്ത നൃത്തത്തിനുള്ള ചിലങ്കമുറുക്കുന്നത് കേൾക്കാൻ തുടങ്ങിയിരുന്നു...
"..............എന്റെ കണ്ണന്..
💬 Comments
View all comments