0%

Chapter Title : മഴ [സിമോണ]

Author : സിമോണ Read All Parts 683

എന്നോട് ഇപ്പോഴും ദേഷ്യമാണോ?? പാവം.. നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് അവർ.. വിഷമിപ്പിക്കണ്ട അവരെ.. എല്ലാ പിണക്കങ്ങളും ഞാൻ വരുമ്പോൾ പറഞ്ഞു തീർക്കാം..

കാത്തിരിക്കണം... നിനക്ക് വേണ്ടിയല്ല.. എനിക്ക് വേണ്ടി... എനിക്കായി കാത്തിരിക്കാൻ ആകെ നീയേ ഉള്ളു... എനിക്ക്.. എനിക്കാകെ നീ മാത്രമേ ഉള്ളു..

ഒരുപാടിഷ്ടത്തോടെ നിന്റെ മാത്രം..............."

കണ്ണുനീർ തുള്ളികൾ കനലിലേക്ക് വീണ് സീൽക്കാരത്തോടെ ഇല്ലാതായി.. പുറത്ത് മഴയുടെ കലമ്പൽ ഇരുളിനോട് ചേർന്ന് നേർത്തുകൊണ്ടിരുന്നു.. "വെള്ളം എടുത്തുവെച്ചോടി മോളേ??" വല്യമ്മായി തളത്തിൽ നിന്ന് അടുക്കളയിലേക്ക് കടന്നപ്പോൾ പെട്ടെന്ന് തല തിരിച്ച് കണ്ണീർ തുടച്ചു..

"രാവിലെ തൊടങ്യാ... നിനക്ക് പ്രാന്താ... ഇപ്പൊ നാല് മാസായില്ലേ കത്തും കമ്പീമൊക്കെ വരവ് നിന്നിട്ട്? ഇനിം അവനേം ഓർത്ത് പൂങ്കണ്ണീരും ഒളിപ്പിച്ചു നിന്നിട്ടെന്തിനാ കൊച്ചേ??

ദേ.. അമ്മായി പറയുന്ന കേൾക്ക്.. ഓരോ ദിവസം ചെല്ലുംതോറും അമ്മായീടെ സ്കെയിൽ താഴോട്ടാ.. എനിക്കെന്തെലും വരുന്നേലും മുന്നേ നിന്നെ ഏതേലും നല്ലൊരാണിനെ പിടിച്ചേൽപ്പിച്ചില്ലേൽ ചത്ത് കുഴീൽ പോയാലും അമ്മയ്ക്കൊരു സ്വസ്ഥത കിട്ടില്ല...

അമ്മായീടെ കാലം കഴിഞ്ഞാലും ഈ വീടും ചുറ്റോറം ഉള്ള പറമ്പും ഒക്കെ എന്റെ മോൾക്കുള്ളതാ.. അതമ്മ എഴുതിവെച്ചിട്ടും ഉണ്ട്... ആരും എന്റെ മോളോട് ഒരു വക്കാണത്തിനും വരില്ല... എന്നാലും അതുപോര...

പെണ്ണിന് ചീത്തപ്പേര് കേൾക്കാതെ ജീവിക്കണേൽ പേരിനെങ്കിലും ഒരാൺതുണ വേണം കുട്ടീ.. അല്ലെങ്കിൽ നാട്ടുകാർക്ക് അടക്കിച്ചിരിക്കാനുള്ള ഒരു കാഴ്ചവസ്തു മാത്രാവും എന്റെ മോള്.... അമ്മായിടെ മോള് സമ്മതിക്ക്.. ആ നാരായണേട്ടൻ വരുമ്പോ അമ്മായി പറയാം.. നല്ല സ്നേഹൊള്ള ഒരുത്തനെ തപ്പി തരാൻ എന്റെ മോൾക്ക്... " ചുമലിൽ അമർന്ന കൈ മെല്ലെ വിടുവിച്ച്, പകർത്തിവെച്ച ചൂടുവെള്ളവുമെടുത്ത് കുളിമുറിയിലേക്ക് നടക്കുമ്പോൾ, പിറകിൽ വല്യമ്മായിയുടെ ദീര്ഘസനിശ്വാസം കേട്ടു..

അവരെനിക്ക്, ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ അമ്മതന്നെ ആയിരുന്നു...

കുളിമുറിയിലെ കുട്ടകത്തിലേക്ക് വെള്ളം പകർന്ന് പുറത്തേക്കു കടക്കുമ്പോൾ വാതുക്കൽ നിന്നിരുന്ന അമ്മായിക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..

അടുക്കള വാതിൽക്കൽ നനഞ്ഞുകുഴഞ്ഞിരുന്ന ഉറുക്കുപൊടിയും വെള്ളവും തുടച്ചെടുത്ത് ഇറയത്തേക്കിറങ്ങുമ്പോൾ, വെളിച്ചം അല്പാല്പമായി കറുപ്പിൽ നിറം കലർത്താൻ തുടങ്ങിയിരുന്നു..

ഓട്ടിൻപുറത്തുനിന്ന് ഇറ്റുവീണുകൊണ്ടിരുന്ന കണ്ണീർതുള്ളികൾ, ഇറയത്തേക്ക് തെറിപ്പിച്ചിരുന്ന മണൽത്തരികളിൽ, പാദങ്ങളമർന്നപ്പോൾ വീശിയെത്തിയ ഈറൻകാറ്റ് ബ്ലൗസിന്റെ ഒട്ടൊന്നു നനച്ചുകൊണ്ട്

💬 Comments

View all comments