Chapter Title : മഴത്തുള്ളിക്കിലുക്കം [JO]
പോലുമില്ല. അവളുടെ വിവാഹത്തിന് ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നും ഞാൻ കണ്ടില്ല. കാരണം കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നെ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു!!!! ആർക്കും ആരെയും അറിയില്ല. അങ്ങനെ തന്നെ പോട്ടെ. എന്നാലും വന്നോണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എനിക്കാരെയും കാണണ്ട. ആ നീലമിഴികളെ എന്നിൽ നിന്നും മറ്റൊരുവൻ തട്ടിയെടുത്തിന് ശേഷം ഇന്നേവരെ പഴയ കൂട്ടുകാരിൽ ആരെയും കണ്ടിട്ടില്ല. നാട്ടിൽ വന്നിട്ടില്ല. പുറത്തുപോയി ഫാം തുടങ്ങിയത് തന്നെ ഇവറ്റകളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടാവണം ഇപ്പോൾ ആരെയും അറിയാത്തത്. എന്നാൽ പലർക്കും എന്നെയേറിയാം....വെളിച്ചപ്പാടിനെ എല്ലാരും അറിയും വെളിച്ചപ്പാട് ആരെയും അറിയില്ല. പക്ഷേ വെളിച്ചപ്പാടിനെ അറിയുന്ന ആർക്കും അറിയില്ല വെളിച്ചപ്പാട് പൂജിച്ചതും കാണാൻ കൊതിയോടെ കാത്തുനിൽക്കുന്നതും നീലമിഴികളുള്ള ആ ദേവിയെ മാത്രമാണെന്ന്. ആ ദേവിയെ മാത്രമേ ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളൂ എന്ന്.
മീറ്റിങ് തുടങ്ങുകയാണ് എന്നറിയിപ്പ് വന്നു. ഏവരും അകത്തേക്ക് കയറി. റോഡിലേക്ക് മാത്രം നോട്ടം പായിച്ചുകൊണ്ടു തീരെ താല്പര്യമില്ലാതെ ഞാനും അകത്തേക്ക് കടന്നിരുന്നു. അവളോട് പറയാൻ ഉള്ളവ മനസ്സിൽ കുന്നുകൂട്ടി. എങ്ങനെ തുടങ്ങണം എന്നറിയില്ല. എങ്കിലും ഇന്ന് ഞാനെന്റെ മനസ്സ് തുറക്കും. അവൾ ചിരിച്ചോട്ടെ....പരിഹസിച്ചോട്ടെ....അല്ലെങ്കിൽ പറയാതെ പോയ ആ എന്റെയാ ദുഃഖത്തേക്കുറിച്ചോർത്തു അവളും കണ്ണീർ പൊഴിച്ചോട്ടെ....എന്നാലും ഇന്നത് പറയും. അതെനിക്കൊരു വശിയാണ്. പരാജയപ്പെട്ടവനും ഉണ്ടാവില്ലേ ചിലപ്പോഴൊക്കെ ഒരു വാശി...!!!
മൗനപ്രാർത്ഥനക്കൊപ്പം മീറ്റിങ് തുടങ്ങി. ഇടക്കിടക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. സ്വാഗതം നീണ്ടുപോവുകയാണ്. പരിപാടി സംഘടിപ്പിച്ച ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ വെച്ചു കീറുന്നു. ഞാനതൊന്നും കേട്ടില്ല..... ..കണ്ടില്ല....കൈയടിച്ചില്ല.....ഞാൻ കാത്തിരുന്നത് ഇതുവരെ വന്നിട്ടില്ല.
പെട്ടന്നാണ് എല്ലാവരും ഒന്നെഴുനേറ്റത്. കാര്യമറിയാതെ ഞാനും എഴുനേറ്റു. ഈശ്വരപ്രാർത്ഥന കഴിഞ്ഞല്ലോ....പിന്നെ ഇതെന്താണാവോ????
പ്രിയ സുഹൃത്തുക്കളെ.... നമ്മളിന്ന് ഒന്നിച്ചുകൂടുമ്പോൾ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളെ നാം വിസ്മരിച്ചുകൂടാ....അനുപമ സുരേഷ്..... പ്രധാനാദ്യപകന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.
എന്റെ തലച്ചോർ പെട്ടന്നുണർന്നു....അതേ അവൾ വന്നിരിക്കുന്നു....എഴുനേറ്റു നിന്നെല്ലാവരും ബഹുമാനിക്കുന്നു.അത്രക്ക് ബഹുമാനം നേടാൻ അവളാരാണിപ്പോൾ???? ആരായാലും എനിക്കൊരു ചുക്കുമില്ല. എനിക്കവളെയാണ് കാണേണ്ടത്. അവളോടൊപ്പമാണ് നടക്കേണ്ടത്. അവളോടാണ് പറയേണ്ടത്.....
ഞാൻ വന്നിട്ട് ആദ്യമായി പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ വാക്കുകൾ എനിക്ക് കേൾക്കണം. എത്രയും പെട്ടെന്ന്.... എന്റെ മനസ്സ് കാത്തിരുന്നവൾ ഇതാ എത്തിക്കഴിഞ്ഞു എന്ന വാക്കിനായി ഞാൻ ചെവിയോർത്തു.
അനുപമ സുരേഷ്....ആരും മറന്നിട്ടില്ല എന്നെനിക്ക് അറിയാം. ഞാൻ കണ്ടിട്ടില്ല എങ്കിലും പറയട്ടെ...അകാലത്തിൽ വിട പറഞ്ഞ ആ സുഹൃത്തിന്റെ ഓർമ്മക്കായി നമുക്കൊരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കാം...... ആ വാക്കുകൾ തറച്ചത് എന്റെ നെഞ്ചിലായിരുന്നോ അല്ല. അതിന്റെയും അപ്പുറത്തായിരുന്നു.
💬 Comments
View all comments