മഴയത്തു വന്ന മോഹം 11 [Vashalan]
ഭക്ഷണമാണ് കഴിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങളുടെ പതിവ് സംസാരവിഷയമായി മാറി.
പരസ്പരമുള്ള ഇഷ്ടങ്ങളും കൊച്ചു കൊച്ചു വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ ബന്ധം ആഴത്തിൽ വളരുകയായിരുന്നു.
രണ്ടു മൂന്നു ദിവസത്തെ തുടർച്ചയായ സംസാരത്തിലൂടെ ഞാനും
ഹൻസിബയും അത്യാവശ്യം നല്ല രീതിയിൽ അടുത്തു കഴിഞ്ഞിരുന്നു. ആ ഒരു അടുപ്പത്തിന്റെ ധൈര്യത്തിലാവാം അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്.
"ഷാജുവിന് മുൻപ് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ?"
ഞാൻ ഒട്ടും മറച്ചുവെച്ചില്ല. കോളേജ് കാലഘട്ടത്തിൽ ഒരാളോട് ഇഷ്ടം തോന്നിയിരുന്നെന്നും എന്നാൽ അത് അധികം നാൾ നീണ്ടുപോയില്ലെന്നും ഞാൻ തുറന്നു പറഞ്ഞു. കൂടുതൽ വിശദീകരണങ്ങളിലേക്ക് ഞാൻ പോയില്ല. പകരം അവളോട് തിരിച്ചു ചോദിച്ചു, "ഹൻസിബയ്ക്ക് ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നോ?"
അതിനവൾ നൽകിയ മറുപടി എന്നെ അല്പം അത്ഭുതപ്പെടുത്തി. അവൾക്കും കോളേജ് കാലത്ത് ഒരാളോട് ഇഷ്ടം തോന്നിയിരുന്നു, പക്ഷേ കൗതുകകരമായ കാര്യം അവനെ അവൾ ഒരിക്കലും നേരിൽ
കണ്ടിട്ടില്ലായിരുന്നു എന്നതാണ്! അവൻ അവളുടെ കസിന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു.
ഞാൻ അല്പം കൂടി കാര്യമായി തന്നെ അതിനെക്കുറിച്ച് ചോദിച്ചു. "ഒരിക്കലും നേരിൽ കാണാതെ എങ്ങനെയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്?"
അതിനവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: "അതൊരു ശരിക്കുമുള്ള പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല ഷാജൂ. ഒരു ഫങ്ക്ഷന്റെ ഇടയിലാണ് ഞാൻ ആദ്യമായി ഷറഫുവിനെ ഫോണിലൂടെ കാണുന്നത്. എന്റെ കസിന്റെ സ്റ്റാറ്റസിൽ എന്റെ ഫോട്ടോ കണ്ട് അവന് ഇഷ്ടപ്പെടുകയും പരിചയപ്പെടാൻ വേണ്ടി എന്നെ വിളിക്കുകയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും എനിക്ക് ഇവരെയൊന്നും അറിയില്ലായിരുന്നു. വിളിച്ചപ്പോൾ വെറുതെ ഒരു 'ഹായ്'
പറഞ്ഞു എന്ന് മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ കസിന്റെ സുഹൃത്ത് വന്ന് എന്നോട് ചോദിച്ചു, എന്റെ നമ്പർ അവന് കൊടുത്തോട്ടെ എന്ന്. എന്തുകൊണ്ടോ അപ്പോൾ എനിക്ക് 'വേണ്ട' എന്ന് പറയാൻ തോന്നിയില്ല. അങ്ങനെ ഞാൻ സമ്മതിച്ചു."
അങ്ങനെ എന്റെ നമ്പർ കിട്ടിയതും ഷറഫു എന്നെ വിളിക്കാൻ തുടങ്ങി. ആദ്യം വെറും സൗഹൃദമായിരുന്നു. പക്ഷേ ഓരോ ദിവസം കഴിയുന്തോറും ഞങ്ങൾ കൂടുതൽ അടുത്തു. അവൻ എന്നെ ഒരുപാട് പുകഴ്ത്തുമായിരുന്നു. എന്റെ ഫോട്ടോകൾ കാണുമ്പോഴൊക്കെ വല്ലാത്തൊരു ആരാധനയാണെന്ന് പറയും. നേരിട്ട് കാണാൻ പറ്റാത്തതിന്റെ സങ്കടമായിരുന്നു അവന് എപ്പോഴും."
ഹൻസിബ തുടർന്നു, "ഞങ്ങൾ തമ്മിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.
ഫോണിലൂടെയായിരുന്നു ഞങ്ങളുടെ ലോകം മുഴുവൻ. പക്ഷേ ഒരു കാര്യം ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇത്രയധികം സംസാരിച്ചിട്ടും ഞങ്ങൾ ഒരിക്കൽ പോലും നേരിട്ട് കണ്ടില്ല. അവൻ ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ വരുമ്പോൾ കാണാമെന്ന് എപ്പോഴും പറയും. അങ്ങനെ മനസ്സുകൊണ്ട് ഞങ്ങൾ ഒരു ബന്ധത്തിലായി."
ഇതൊക്കെ കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസൂയ തോന്നിയെങ്കിലും ഞാൻ അത് പുറത്തുകാട്ടിയില്ല. "എന്നിട്ട് ആ ബന്ധം എങ്ങനെയാ അവസാനിച്ചത്?" എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അവൾ ഒന്ന് നെടുവീർപ്പിട്ടു, "കോളേജ് ലൈഫ് കഴിഞ്ഞതോടെ കാര്യങ്ങൾ മാറി ഷാജൂ. വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഷറഫുവിനെക്കുറിച്ച് വീട്ടിൽ
പറയാൻ എനിക്ക് പേടിയായിരുന്നു, കാരണം ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടുപോലുമില്ലല്ലോ. അപ്പോഴാണ് അവനും പതുക്കെ ഒഴിഞ്ഞുമാറാൻ തുടങ്ങിയത്. മെസ്സേജുകൾ കുറഞ്ഞു, വിളികൾ
💬 Comments
View all comments