Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
നോക്കി,
എന്റെ ബോധമണ്ഡലവും, അബോധമണ്ഡലവും ഒന്നായി എന്നവൾക് മനസ്സ്സിലായി. മറയുന്ന കാഴ്ച്ചയിൽ ഞാൻ അത് പറഞ്ഞു മുഴുവിക്കാൻ കിണഞ്ഞു ശ്രമിച്ചു.
“ഈ അരവിന്ദൻ ജീവിതത്തിൽ ആകെ ആഗ്രഹിച്ചു കെട്ടിയ താലിയ അത്…. ആദ്യം ആയിട്ടും……. അവസാനം ആയിട്ടും……. ഇനി അങ്ങനൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. മരണം വരെ എനിക്കോർക്കാൻ, അതീ കുറച്ചു ദിവസങ്ങൾ അവിടെ കിടക്കട്ടെ….. കിടക്കട്ടെ….”
എന്റെ ബോധത്തിൻറെ മണ്ഡലം മുഴുവനായും ഇരുട്ട് തിന്നുന്നതിനു മുൻപേ, അവളുടെ ചൂടുകണ്ണുനീർ മഴയായി നെഞ്ചിൽ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
*************************
ബോധം വരുമ്പോൾ മുറിയിൽ പകൽവെളിച്ചം നിറഞ്ഞൊഴുകുന്നുണ്ട്, എന്നോട് ചേർന്ന് കട്ടിലിൽ ചാരി നിലത്തിരുന്നുറങ്ങുന്ന മീനാക്ഷിയുടെ, കരിനീല കാർകൂന്തളം, തണുത്തപുലർകാല കാറ്റിൽ എന്റെ നെഞ്ചിൽ പ്രചുരപ്രവാഹം ചെയ്യുന്നുണ്ടായിരുന്നു. ആ കറുത്തകടലിൽ മുങ്ങി മരിക്കാൻ എൻ്റെ ഉള്ളു തുടിച്ചു.
പെട്ടന്നാണ് വിമൻസ് ഹോസ്റ്റലിൽ ആണെന്ന ചിന്ത മനസ്സിലേക്ക് കയറി വന്നത്. ഞാൻ അവളെ തട്ടിവിളിച്ചു. കിഴക്ക് അരുണൻ ചെന്തീചിന്തി ഉദിച്ചു നില്കുന്നു, അതിലും ശോഭ പുലർക്കാലേ ഇവളുടെ മുഖത്തിനുണ്ട്. പൊന്നിൻ കിരണങ്ങൾ അരുവിയിൽ തൊട്ടു പ്രകാശം പരത്തും പോലെ, ഈ പെണ്ണ് ഉദിച്ചു ഉണരുന്നതും നോക്കി ഞാൻ മതിമറന്നിരുന്നു.
എന്തോരം നിർബന്ധിച്ചിട്ടും അവളെന്നെ സൺഷെഡ് വഴി ഇറങ്ങാൻ സമ്മതിച്ചില്ല. ഞാൻ ആകെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിനെ അവളെ നോക്കിയിരുപ്പായി.
അവൾ യാതൊരു കൂസലും ഇല്ലാതെ, പുലർകാല വ്യവഹാരങ്ങളിലേക്കു കടന്നു, മുഖം കഴുകി, മുടിമേലെ കെട്ടി അവൾ പല്ലുതേപ്പ് തുടങ്ങി.
“ഉണ്ണിയേട്ടൻ ഇവിടെ നിന്നോ ഞാൻ ഭക്ഷണം കൊണ്ടു വന്നു തരാം മൂന്ന്നേരം.” അവൾ കുസൃതിയിൽ കണ്ണുചിമ്മി പറഞ്ഞു.
ഞാൻ ചെവിവച്ച് പുറത്തു എന്താ നടക്കുന്നതെന്ന് നോക്കി, പെൺകുട്ടികളുടെ കലപില, എല്ലാരും ഉണർന്നിട്ടുണ്ട്. ഇനി എന്ത് ചെയ്യും. മീനാക്ഷി അവൾക്കിതൊന്നും ഒരു വിഷയമേ അല്ലാത്ത പോലെ നടപ്പുണ്ട്.
ഞാൻ തല പുകഞ്ഞു ആലോചിക്കുമ്പോൾ പുറത്തു എന്തോ ബഹളം, ഏതോ ഒരു പുരുഷ ശബ്ദം, ആരോ എല്ലാ മുറിയിലും കയറി ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു, ആരെയോ തിരയുന്ന പോലെ ഉണ്ട്.
മീനാക്ഷിക്കും എന്താകാര്യം എന്ന് മനസ്സിലായിട്ടില്ല, അപ്പൊ അടിപൊളി, പനിയുടെ ക്ഷീണത്തിൽ നല്ല സൊയമ്പൻ അടികിട്ടിയാൽ എത് അരവിന്ദനും
💬 Comments
View all comments