Chapter Title : മൂസാക്കയുടെ സാമ്രാജ്യം 2 [കോയ]
വേണ്ടി നാസ്ത തയ്യാറാക്കി തുടങ്ങി. അവൾ പത്തിരിയും ചിക്കൻ സ്റ്റൂവും ബീഫ് ഉലത്തിയതും ഉണ്ടാക്കി വച്ചു. മൂസാക്ക രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ഹനീഫിന്റെ വീട്ടിലെത്തി. പോകുന്ന വഴി അയാളുടെ വക്കീലിനെയും രജിസ്ട്രാരെയും കൂടെ കൂട്ടിയിരുന്നു. ഹനീഫ് തികഞ്ഞ ഭയഭക്തി ബഹുമാനത്തോടെ മൂസാക്കയെ വീട്ടിനകത്തേക്ക് ക്ഷണിച്ചു. ജയരാജൻ കാറിൽ തന്നെ ഇരുന്നു. വക്കീലും മൂസാക്കയും രജിസ്ട്രാരും അകത്തേക്ക് കയറി.
"നല്ല ഭക്ഷണത്തിന്റെ മണം വരുന്നുണ്ടാല്ലോടാ. അന്റെ കെട്ടിയോൾ നന്നായി സൽക്കരിക്കാനുള്ള പൊറപ്പാടിലാണല്ലോ."
"മൂസാക്കയെ പിന്നെ സൽക്കരിക്കാതെ വിടാൻ പറ്റ്വോ?" ജാബിറ അകത്തു നിന്നും വിളിച്ചു പറഞ്ഞു.
"അയിന് മുമ്പ് മ്മക്ക് അന്റെ കാര്യം സെറ്റിൽ ആക്കാ. ജ്ജ് ഇവിടെ ഇരി". മൂസാക്ക സോഫയിലിരുന്ന് ഹനീഫിനോട്ടും ഇരിക്കാൻ പറഞ്ഞു.
"ജ്ജ് പറഞ്ഞ മർവാടി അന്റെ സ്ഥലോം പുരയിടോം കൊണ്ടോവും. ജ്ജും അന്റെ കെട്ടിയോളും വഴിയാധാരാവും. അതാണല്ലോ അന്റെ പ്രശ്നം. കൂടാതെ ജ്ജ് അനക്ക് പറ്റണെ പോലെ ഒക്കെ നോക്കി. ഇനി വേറെ വഴിയൊന്നും ഇല്ല. ഇപ്പൊ ഞാൻ സഹായിച്ചില്ലേൽ അനക്ക് വേറെ വഴി ഇല്ല. ഇതല്ലേ ഇപ്പൊ അന്റെ അവസ്ഥ." മൂസാക്ക ഇത്രയും പറഞ്ഞു സൊഫയിൽ ചാഞ്ഞിരുന്നു. ഹനീഫ് തല താഴ്ത്തി ഇരുന്നു.
"ഇനി വഴി ഞമ്മള് പറഞ്ഞു തരാ. അന്റെ സ്ഥലോം പൊരയിടോം ഞമ്മള് വാങ്ങാം. മാർവാടിയുടെ കടം മുഴുവൻ ഞമ്മള് വീട്ടിക്കോളാ. ഇനി ജ്ജ് വീടൊഴിയേണ്ടി വരുമെന്ന് പേടിക്കേണ്ട. അനക്ക് ഇവിടെ തന്നെ താമസിക്കോം ചെയ്യാ. ജ്ജ് എന്ത് പറയുന്നു?"
ഹനീഫ് ആവിശ്വസനീയതയോടെ മൂസാക്കയെ നോക്കി. മൂസാക്കയുടെ ഉള്ളിലിരിപ്പ് അവനു കുറേശ്ശേ മനസ്സിലായി തുടങ്ങി. പക്ഷെ മറ്റൊരു വഴിയും അവനു മുന്നിലുണ്ടായിരുന്നില്ല.
"മൂസാക്ക, ഇത് എന്റെ ആകെയുള്ള സാമ്പാദ്യമാണ്. ഇതും കൂടെ പോയാൽ?" ഹനീഫിന്റെ ശബ്ദം ഇടറി.
"അതു ജ്ജ് കാശ് കൊണ്ട് കളയുന്നതിനു മുൻപ് ആലോചിക്കേണ്ടെ സെയ്‌താനെ. ജ്ജ് ഇപ്പൊ വാടകയൊന്നും തരേണ്ട. അതൊക്കെ മ്പളെ വക്കീൽ ശരിയാക്കിക്കോളും. അനക്ക് കാശായിട്ട് ഒന്നും കിട്ടൂല. ഞമ്മള് മാർവാടിക്ക് കാശു കൊടുത്ത ശേഷം കുറവ് വരുന്നത് നീ ഒരു പ്രോമിസറി നോട്ട് എഴുതി തന്നാ മതി. ഒരു
💬 Comments
View all comments