Chapter Title : മമ്മിയുടെ കളിത്തോഴി [ജാൻവി]
വേണ്ട ഞാൻ കഴിച്ചതാ എനിക്ക് ചായ മതി. എന്നാൽ ഞാൻ ഇപ്പോൾ ഉണ്ടാക്കിത്തരാം. വേണ്ട മമ്മി ഞാൻ ഉണ്ടാക്കിക്കൊള്ളാം... അതും പറഞ്ഞു ഞാൻ അടുക്കളയിലോട്ടു പോയി.. പിന്നീട് റസിയാത്ത ഒരു നിമിഷം പോലും അവിടെ നിന്നില്ല പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.
നേരത്തെ കണ്ട പൊട്ടിച്ചിരിയും തമാശയും വെച്ചുനോക്കുമ്പോൾ ഒരു അരമണിക്കൂർ എങ്കിലും കഴിയാതെ പോകുന്ന ലക്ഷണം ഇല്ലാത്തതാ... അവർ രണ്ടുപേരും ഞാനിവിടെ ഉള്ള കാര്യം പോലും അവർ മറന്നിരുന്നു
റസിയാത്ത എപ്പോഴും എന്റെ വീട്ടിൽ വരാറുള്ളതാ..
പിന്നീട് കുറച്ചു ദിവസത്തേക്ക് അവരെ എന്റെ വീട്ടിലേക്ക് കണ്ടില്ല. ഒരു ദിവസം മമ്മി നിർബന്ധിച്ച് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് തന്നു കടയിൽ പോയി സാധനങ്ങൾ കൊണ്ടുവരാൻ നിർബന്ധിച്ചു.മമ്മിയുടെ പൊറുതിമുട്ടിക്കൽ കാരണം സ്കൂട്ടിയുമെടുത്ത് കവലയിലോട്ട് ഇറങ്ങി. പോകും വഴി റോഡരികിലൂടെ നടന്നു പോകുന്ന റസിയാത്തയെ പിറകിൽ നിന്ന് കണ്ടുതന്നെ ഞാൻ തിരിച്ചറിഞ്ഞു.
റസിയത്തിയുടെ അരികിൽ ചെന്ന് സ്കൂട്ടി നിർത്തി, റസിയാത്ത എങ്ങോട്ടാ: ഞാൻ കവലയിലോട്ട്, ഞാനും അങ്ങോട്ടാ കേറിക്കോ..റസിയാത്ത കയറി ഞങ്ങൾ യാത്ര തുടർന്നു,റസിയാത്താ: നിങ്ങളോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്താ മോളേ ചോദിച്ചോ.. ചോദിച്ചാൽ നിങ്ങൾ സത്യം പറയുമോ..നീ..ചോദിക്കെടി പെണ്ണേ.. എന്നാൽ ഇപ്പൊ ചോദിക്കാം ഞാൻ വണ്ടി ഒന്ന് നിർത്തട്ടെ..
ചോദിക്ക് അതിനെന്തിനാ വണ്ടി നിർത്തുന്നത്. നിങ്ങളുടെ മുഖത്ത് നോക്കി ചോദിക്കാനുള്ളത് മുഖത്തുനോക്കി തന്നെ ചോദിക്കണ്ടേ.. അതങ്ങനെയല്ലേ. അതിനു മറുപടിയൊന്നും വന്നില്ല.. റസിയാത്തക്ക് എന്തോ പന്തികേട് മണത്തു. വയലിന് കുറുകയുള്ള റോഡ് അരികിൽ വണ്ടി സൈഡ് ആക്കി അവിടെ ഇരിക്കാനുള്ള സെറ്റപ്പൊക്കെയുണ്ട്. അവിടെ ആ ബെഞ്ചിലിരുന്ന് റസിയാത്ത വരി ഞാൻ ചോദിക്കട്ടെ മഠിച്ചുകൊണ്ട് റസിയാത്ത അടുത്ത് വന്നിരുന്നു.നിങ്ങളും എന്റെ മമ്മിയുമായി എന്താ ഇടപാട്..
അതാണോ ഇപ്പോ അറിയേണ്ടത് പുഞ്ചിരിച്ചുകൊണ്ട് റസിയാത്ത.. നിങ്ങളുടെ വീട്ടിലെ പഴയ ജോലിക്കാരി, ആ ബന്ധം കൊണ്ടല്ലേ ഇപ്പോഴും നിങ്ങളുടെ വീട്ടിലും നിങ്ങളുടെ ചെറിയപ്പന്റെ വീട്ടിലും ഇടക്കൊക്കെ വന്ന് ജോലിയിൽ സഹായിച്ചു തരുന്നത്. നിങ്ങളുടെ സഹായമൊക്കെ എനിക്ക് മനസ്സിലായി. എന്താ കുട്ടി നീ ഈപറയുന്നത്.
അതുതന്നെ മനസ്സിലായീന്ന്. എന്ത് മനസ്സിലായീന്ന നീ ഈ പറയുന്നത്. നിങ്ങൾ മമ്മിയുമായി
💬 Comments
View all comments