Chapter Title : മുനി ടീച്ചർ 5 [Decent]
പറ്റില്ല."
ഒന്നും മിണ്ടാതെ ഞാൻ ഫ്ലാസ്കിൽ നിന്ന് അല്പം ചായയെടുത്തു മൊത്തി അവിടെത്തന്നെ നിന്നു.
"വേഗം ചെല്ല്. ഞാൻ നിന്നെ വിളിക്കാൻ മറന്നു. നീ എഴുന്നേറ്റിട്ടുണ്ടാകും എന്ന് കരുതി. നീ കൊണ്ടുവിട്ടോളും എന്നു ഞാൻ വാക്കു കൊടുത്തു. പിന്നെ ഞാനതു മറന്നു. വേഗം ചെല്ല്."
ഞാൻ കാറിന്റെ ചെവിയുമെടുത്തു ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി.
ടീച്ചറെയും മുരളി ചേട്ടനെയും സ്റ്റേഷനിൽ വിട്ടു ഞാൻ വീട്ടിൽ തിരികെയെത്തി. മനസു മരവിച്ച അവസ്ഥയിലായിരുന്നു. ഒരു യന്ത്രം പോലെ ഞാൻ എല്ലാം ചെയ്‌തു. തലവേദനയാണെന്ന കള്ളംപറഞ് യാത്രയിൽ ഞാൻ അധികമൊന്നും സംസാരിച്ചില്ല. ഇടയ്ക്കു കുറച്ചുതവണ ടീച്ചറുമായി കണ്ണുകൾ കൊണ്ട് ഒരുപാട് അർത്ഥങ്ങളടങ്ങുന്ന കാവ്യങ്ങൾ കൈമാറി. അതിൽ സങ്കടങ്ങളും വേദനകളും പ്രതീക്ഷകളും ആഗ്രഹങ്ങളും സ്ത്രീപുരുഷാകർഷണങ്ങളും രതിയുമെല്ലാം പരസ്പരം കെട്ടിപ്പുണർന്നു രമിച്ചു. പരസ്പരം യാത്ര പറയാതെ രണ്ടു കലുഷിതമായ ദേഹങ്ങളും മനസ്സുകളും നൂറുനൂറു തവണ ചുംബിക്കാതെ ചുംബിച്ചു പുണരാതെ പുണർന്നു യാത്ര പറയാതെ യാത്ര പറഞ്ഞു. ഇതിൽ പകുതിയിലേറെയും ഒരുപക്ഷെ എന്റെ സങ്കൽപ്പങ്ങൾ മാത്രമാകാം.
റീയർ വ്യൂ കണ്ണാടി ഞാൻ ബാക് സീറ്റിലിരുന്ന ടീച്ചറെ കാണുന്ന വിധം ചരിച്ചു വച്ചിരുന്നു. ചേട്ടൻ ശ്രദ്ധിക്കാത്തപ്പോഴൊക്കെ ഞാൻ അതിലൂടെ ടീച്ചറുമായി മൗനത്തിൽ കുതിർന്ന ആശയങ്ങൾ കൈമാറി. ഒരു മാധ്യമത്തിന്റെയും ആവശ്യമിലാതെ ഭാഷയില്ലാതെ ഞങ്ങൾ രണ്ടുപേരും ഒരുപാട് ആശയങ്ങൾ കൈമാറി. മുരളി ചേട്ടൻ ഇതൊന്നും അറിയില്ലെന്ന വിശ്വാസത്തിൽ.
വിഷാദമയമായിരുന്നു ടീച്ചറുടെ മുഖവും പ്രവർത്തികളുമെല്ലാം. എനിക്കു സഹിക്കാൻ പറ്റുന്നില്ല. റെയിൽവേ സ്റ്റേഷനിൽ കാറിൽ നിന്നിറങ്ങി ലഗേജെടുക്കുമ്പോൾ ടീച്ചർ എന്റെ കാറിന്റെ പിന്നിൽ ഡിക്കിയിൽ നിന്നും പെട്ടിയെടുക്കാൻ വന്നു.
"എന്തേ പെട്ടെന്ന് യാത്ര? ഇനി എന്നാ വരിക? വിളിക്കില്ലേ?"
ടീച്ചർ എന്റെ മുഖത്തേക്ക് നിരാശാഭാവത്തിൽ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഒരുപക്ഷെ ചേട്ടൻ കേൾക്കുമെന്ന ഭയത്തിലാകാം. ഞാൻ ആശ്വസിച്ചു. റെയിൽവേ സ്റ്റേഷനിൽ നിറയേ ആളുകൾ ആരും എൻറെ നോട്ടത്തിൽ പെടുന്നില്ല. എന്നാൽ നൂറുനൂറു കണ്ണുകളുടെ ഇടയിലാണ് ഞങ്ങളെന്നു മനസുപറയുന്നു. അല്ലെങ്കിൽ ടീച്ചറുടെ കൈ അറിയാതെ എന്നു ഭാവിച്ചെങ്കിലും ഞാൻ ഒന്നു തൊടാൻ ഭാവിച്ചേനേ.
സ്റ്റേഷനിലെത്തി പെട്ടി കൈമാറിയ ശേഷം പോകാനായി നിന്ന ഞാൻ രണ്ടും കൽപിച്ചു
💬 Comments
View all comments