Chapter Title : നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും [PART 2] [കൊമ്പൻ] [സേതുരാമൻ]
കമ്പനി ചെയര്‍മാനെയും, CEO വിനെയും വൈസ് പ്രസിഡന്റ്‌മാരെയും പരിചയപ്പെട്ടപ്പോള്‍ അവരെല്ലാം ചുക്കിച്ചുളിഞ്ഞ കുറെ കിളവികളും കിളവന്മാരും ആയിരുന്നു, അവള്‍ ജോലിയിലുള്ള കഴിവ് കൊണ്ട് തന്നെ നേടിയതാണ് ഡയറക്റ്റര്‍ സ്ഥാനം എന്ന് എനിക്ക് മനസ്സില്‍ അംഗീകരിക്കേണ്ടി വന്നു അപ്പോള്‍. ഏതായാലും വല്യ താപ്പാനകളെ ഒക്കെ അന്നത്തെ പാര്‍ട്ടിയില്‍ കണ്ട് പരിചയം പുതുക്കുകയും, പുതുതായി പരിചയപ്പെടുകയും ഒക്കെ കഴിഞ്ഞിരുന്നു. അപ്പോഴാണ് നമ്മുടെ പിള്ളേരുടെ എന്ട്രിയും, അവരെ പരിചയപ്പെടാന്‍ നമ്രതയോടുള്ള എന്റെ ആഗ്രഹം പ്രകടിപ്പിക്കലും.
ഒരു നിമിഷംമൊന്നു അറച്ചുനിന്ന ശേഷം, അവള്‍ എന്നെ കൂട്ടി ഒരു മൂലയില്‍ ഒതുങ്ങി വെള്ളമടിച്ചുകൊണ്ടിരുന്ന അവരുടെ അടുത്തേക്ക് നടന്നു. ഞങ്ങള്‍ വരുന്നത് കണ്ടപ്പോള്‍ തന്നെ പുഞ്ചിരിച്ചുകൊണ്ട് ഇരുവരും ഗ്ലാസ്സുകളുമായി എഴുന്നേറ്റ് നിന്നു. തിരികെ പുഞ്ചിരിച്ചുകൊണ്ട്, ഞാന്‍ ഷേക്ക്‌ഹാന്‍ഡ്‌നായി കൈ നീട്ടിക്കൊണ്ടു പറഞ്ഞു, “ഹലോ ജെന്‍റ്റില്‍മെന്‍, ഞാന്‍ അര്‍ജുന്‍, നമ്രതമാഡത്തിന്റെ ഭര്‍ത്താവാണ്.
മാളില്‍ കണ്ട ചെറുക്കനാണ് ആദ്യം തിരികെ കൈ നീട്ടിയത്, “സര്‍, ഞാന്‍ അനിരുദ്ധന്‍. താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം സര്‍.” അവനെ ഞാന്‍ ഈ ഡിന്നറിനു വന്നു കയറിയപ്പോള്‍ മുതലേ ശ്രദ്ധിച്ചിരുന്നു, പിന്നെ നമ്രതക്ക് ഒരു ഒഴിവ് കിട്ടിയിട്ട് പരിചയപ്പെടുത്തി തരാന്‍ അവളോട് ആവശ്യപ്പെടാം എന്ന് കരുതി കാത്തിരുന്നതാണ്. അവളാകട്ടെ ചിലപ്പോള്‍ കുറ്റബോധം കൊണ്ടാകാം, ഇത് വരേക്കും ആ പിള്ളേര്‍ ഇരുന്ന ഭാഗത്തേക്ക് എന്നെ കൊണ്ട് പോവാതെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു.
“ലൈക് വൈസ്,” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ മറ്റേ ചെറുപ്പക്കാരന് നേരെ കൈ നീട്ടി ചോദിച്ചു, “താങ്കള്‍ ...?”
“സിദ്ദിക്ക് ആണ് സര്‍, താങ്കളെ മീറ്റ് ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട് സര്‍,” അവന്‍ ചെറുതായ വിക്കലോടെ പറഞ്ഞു കൊണ്ട് എനിക്ക് കൈ തന്നു. വാക്കുകളില്‍ പരിഭ്രമം നിഴലിച്ചിരുന്നെങ്കിലും അവന്റെ പിടിത്തത്തിന് നല്ല ബലമായിരുന്നു. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, അവന് മാത്രമല്ല, അനിരുദ്ധനും, നമ്രതയുടെയും മുഖത്തും, ചെറിയ അങ്കലാപ്പ് കാണാനുണ്ട്.
“എനിക്കുമതെ സിദ്ദിക്ക്,” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ തുടര്‍ന്നു, “അപ്പോള്‍ നിങ്ങള്‍ രണ്ടാളും ഇവിടെ സെക്യൂരിട്ടി ഓഫീസര്‍മാര്‍ ആയി ജോലി ചെയ്യുന്നു, അല്ലേ?”
“അതെ സര്‍,” അവര്‍ ഒരുമിച്ച് ബഹുമാനത്തോടെ മറുപടി പറഞ്ഞു. അവരെ അങ്ങിനെ കണ്ടപ്പോള്‍ അവരുടെ നിഷ്ക്കളങ്കതയും ആത്മാര്‍ത്ഥതയുമാണ് എന്റെ മനസ്സില്‍ തട്ടിയത്. പാവം പിള്ളേര്‍, ചുരുങ്ങിയത് ഒരു പത്തോ പന്ത്രണ്ടോ വയസ്സ് ഞങ്ങളെക്കാള്‍ താഴെയാണ് രണ്ടാളും.
“നന്നായി കാത്ത് സൂക്ഷിക്കില്ലേ നിങ്ങള്‍ രണ്ടാളും എന്റെ ഭാര്യയെ?” ഞാന്‍ അവര്‍ക്ക്
💬 Comments
View all comments