Chapter Title : നരകത്തിലേക്കുള്ള വഴി
വെള്ള സാരിയാണ് ധരിക്കാറ് . അധികം ഉയരമില്ല ..തടിയുമില്ല ...നല്ല വെളുത്ത നിറം ...കെട്ടിയോന്മാരുടെ നിറത്തിന് അനുസരിച്ച് മക്കള്‍ക്ക് ഒക്കെ വെവ്വേറെ കളറാ.... റോസമ്മേടെ നിറോം ഭംഗീം ഒക്കെ സാലിക്കാ കിട്ടിയെക്കുന്നെ .
അമ്മച്ചി പോയതും ജോസുട്ടി ചായിപ്പിന് വെളിയിലെക്കിറങ്ങി.പല്ല് തെപ്പോക്കെ കഴിഞ്ഞു അടുക്കളെയില്‍ ചെന്ന് നോക്കിയപ്പോള്‍ തലേന്നത്തെ മത്തി കറിയും , കപ്പയും ഉണ്ട് ...കപ്പ മഞ്ഞള്‍ പൊടിയിട്ടു വറ്റല്‍ മുളകും വേപ്പിലയും കടുകും ഇട്ടു താളിച്ച് വേവിച ഉലര്‍ത്തി എടുത്തത് . ജോസുട്ടിക്കു തേങ്ങ ഇട്ടു വേവിക്കുന്നതിലും ഇഷ്ടം ഇതാണ് . പ്ലേറ്റ് എടുത്തിട്ടവന്‍ തലേന്നത്തെ അനുഭവം ഓര്‍ത്തു പ്ലേറ്റ് തിരികെ വെച്ചു.
ചായിപ്പില്‍ പോയി ഷര്‍ട്ടുമിട്ട് പുറതെക്കിരങ്ങിയതും സാലി ഒരു കുട്ടയില്‍ തേങ്ങയും പെറുക്കി മുന്നില്‍ . അവനൊന്നു പരുങ്ങി . അവനെ കണ്ടതും സാലി കുട്ട താഴെ വെച്ചിട്ട് സ്പീട് കൂട്ടി . ജോസുട്ടി പെട്ടന്ന് കുത്ത് കല്ല് ഇറങ്ങി വഴിയിലേക്ക് ചാടി
' നിക്കടാ അവിടെ '
കേള്‍ക്കാന്‍ ജോസുട്ടിയുടെ പട്ടി പോലും ഇല്ലായിരുന്നു
കവലേല്‍ ചെന്നാണ് അവന്‍ ശ്വാസം വിട്ടത് . പണ്ടാര കാലത്തി എന്നാ ഉദേശത്തിനാ ഓടി വന്നെ പോലും ..തല്ലനാണോ ..തലോടനാണോ ...ആ ...എന്നാനെലും ..തടി ചീത്തയാക്കാതെ രക്ഷപെട്ടു
അന്നുച്ചക്ക് നാലുമുക്കിലേക്കു ഒരോട്ടം കിട്ടിയപ്പോൾ ജോസൂട്ടി ഒന്ന് ആലോചിച്ചു . വീട്ടി പോയി ചോറുണ്ണണോ ? നാലു വരെയേ ഓട്ടോ പോകുള്ളൂ . അവിടെന്നു തോട് മുറിച്ചു നടന്നാൽ ഒരു മിനുട്ടു കൊണ്ട് വീട്ടിലെത്താം . നാലുമുക്കിലേക്കുള്ള വഴി തകർന്നു കിടക്കുവാണ് .മൊത്തം പൊടി ..യാത്രക്കാരും ഓട്ടോക്കാരും ടവൽ കൊണ്ട് മുഖം പൊത്തിയാണ് നടക്കുന്നത് . ജോസൂട്ടി മുഖം ഒന്നമർത്തി തുടച്ചിട്ട് വീണ്ടും ടവൽ കെട്ടി കവലക്കു തിരിച്ചു .
അത് വരെ ഓട്ടം ഒന്നും കിട്ടാതിരുന്ന ജോസൂട്ടിക്ക് തലേന്നത്തെ പോലെ രാത്രിയായപ്പോൾ ഒരോട്ടം അതും റബർ ഷീറ്റിന്റെ തന്നെ . അവൻ ബഷീറിനോട് പറഞ്ഞെങ്കിലും ഒഴിവാകാൻ ആയില്ല . സാലി തന്നെയേ ഉള്ളുന്നു പറയാനും പറ്റില്ല ..അമ്മച്ചി ഉണ്ടെന്നു കരുതിക്കോളും . അന്നും പത്തു മണി
💬 Comments
View all comments