0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]

Author : നന്ദൻ Read All Parts 469

മഴയത്ത് അങ്ങോട്ട്‌ പോകണോ തന്റെ മനസ് ശങ്കിച്ചു....അഞ്ജലിയെയും പാറുക്കുട്ടിയെയും കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അവളെയും വീട്ടുകാരെയും പ്രത്യേകിച്ചു ആ നാറി വിശ്വനെയും... എങ്ങനെ ഫേസ് ചെയ്യുമെന്നതാണ് തന്റെ പ്രശ്നം...താൻ എന്തൊക്കെയാണ് ഭ്രാന്തനെപ്പോലെ അന്നവിടെ കാണിച്ചു കൂട്ടിയത്...അതിന് കാരണക്കാരൻ വിശ്വൻ എന്ന ചെറ്റയാണ്... അഞ്‌ജലിക്ക് വിശ്വനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്...അഞ്‌ജലിയെ പഠിപ്പിച്ചതും ജോലി വാങ്ങികൊടുത്തതും ഒക്കെ ഈ വിശ്വനാഥൻ ആണ്.. അഞ്ജലിയെ പോലെ തനിക്കും ഇഷ്ടമായിരുന്നു വിശ്വേട്ടനെ.. പക്ഷെ പിന്നീട് അവൻ തന്റെ കുടുംബത്ത് കയറി തന്നോട് ചെയ്ത പോക്രിത്തരത്തിന് കൊന്ന്തള്ളേണ്ടതാണ്...

അഞ്ജലിയെയും പാറുക്കുട്ടിയെയും തന്റെ കുടുംബത്തിന്റെ അഭിമാനവും ഓർത്താണ്‌ താൻ ഒന്നും ചെയ്യാതിരുന്നത്...ഇനിയും താൻ പോയില്ലെങ്കിൽ ഈ ചെറിയ അകൽച്ചയിൽ...അഞ്ജലിയെ തനിക്ക് ചിലപ്പോൾ എന്നന്നേക്കുമായി ആ വിശ്വനാഥൻ നഷ്ടപ്പെടുത്തുമോ എന്ന പേടി....മനസിലേക്ക് വന്നപ്പോൾ ഞാൻ വേഗം എണീറ്റ് റെഡിയായി... ചെറിയച്ഛന്റെ കാറിൽ ഞങ്ങൾ യാത്രതിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചെറിയച്ഛൻ വാച്ചിൽ നോക്കിക്കൊണ്ട്..." നന്ദാ നമ്മൾ അവിടെ എത്തുമ്പോഴേക്കും ഇരുട്ടാകുമല്ലോ? "...."മ്മ്" മൂളിക്കൊണ്ട് മൊബൈൽ എടുത്ത്നോക്കി..അഞ്ച് മണി കഴിഞ്ഞിരിക്കുന്നു ഇനിയും ഒരുമണിക്കൂറിലതികം ഓട്ടമുണ്ട് അഞ്ജലിയുടെ കടമ്പനാട്ടുള്ള വീട്ടിലേക്ക് ....

വല്യച്ഛൻ പതുക്കെ പോയാൽ മതി മഴയത്ത് ബ്രേക്ക്‌ കിട്ടില്ല ചിലപ്പോൾ..?... "മോനെ ഏതെങ്കിലും ബേക്കറിയുടെ മുൻപിൽ വണ്ടി നിർത്തണേ പാറുക്കുട്ടിക്ക് എന്തെങ്കിലും വാങ്ങണ്ടേ?".... എന്റെ തോളിൽ തട്ടിക്കൊണ്ട് അമ്മ ചോദിച്ചു .... "ഇന്ന് ഞായറാഴ്ച അല്ലേ അമ്മേ എല്ലാം അവധിയാണ്. അടൂർ എത്തുമ്പോൾ വാങ്ങാമെന്ന് പറഞ്ഞ് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു... അമ്മ മൂളുക മാത്രം ചെയ്തു... "നയനയുംഗിരിയും എന്താ സാവിത്രി വരാഞ്ഞത്?... കൃഷ്ണമ്മാവൻ അമ്മയോട് ചോദിക്കുന്നത് കേട്ടു.... " ഗിരി അവിടില്ല കോയമ്പത്തൂർ എങ്ങാണ്ട് പോയിരിക്കുവാ... കടയിലേക്കുള്ള തുണികൾ എടുക്കാനോ മറ്റോ"... " അവനില്ലാതെ രണ്ട് പിള്ളേരേം കൊണ്ട് അവള് ഈ മഴയത്ത് ഒറ്റക്ക് എങ്ങനെ വരാനാ"...? അമ്മയുടെയും അമ്മാവന്റെയും സംസാരം കേട്ട് ഞാൻ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു....

ഇല്ലിക്കൽ തറവാടിന്റെ അടുക്കളയിൽ അഞ്‌ജലി രാത്രിയിലേക്കുള്ള അത്താഴത്തിന് അരി കഴുകുമ്പോൾ പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം കേട്ട് . "വിശ്വേട്ടൻ ഇന്ന് നേരത്തെ വന്നെന്ന് തോന്നുന്നല്ലോ വല്യേച്ചി " നിലത്ത് തേങ്ങ

💬 Comments

View all comments