Chapter Title : നീലത്താമര [Hudha]
നടക്കാൻ പോണെന്നു നിശ്ചയല്ല്യന്ന ഉണ്ടോ ..ചെല്ലാ ..പോയി തയാറായി പൂജയ്ക്ക് വന്നോളൂ" കല്യാണിയുടെ കയ്യിലെ താലം വാങ്ങി സുചിത്ര മുറ്റത്തേക്ക് ഇറങ്ങി
ഏതു നേരത്തതാണോ ആ പെണ്ണിനേയും കൊണ്ട് അമ്പലത്തിൽ പോവാൻ തോന്നിയത് .
ഹരിയേട്ടനെ കണ്ട കാര്യം ഇപ്പൊ തറവാട് മുഴുവൻ പറഞ്ഞു കാണും
എത്ര തവണ പറഞ്ഞത് ആണ് ഹരിയേട്ടനോട് വല്യമ്മ അറിഞ്ഞാൽ പ്രശ്നം ആവും എന്നു
നിന്റെ വല്യമ്മക് വട്ടാണത്രേ!
വട്ട!!
വല്യമ്മ അറിയാതെ ഒരു കാറ്റു പോലും കണിമംഗലത് വീശില്ല
അത്രമാത്രം പ്രൗഢഗംഭീരയാണ്
കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനിക്കുന്നത് നടത്താനും അവരോളം ആജ്ഞാശക്തി വേറെ ആരിലാണു ഉള്ളത്
അമ്മയും ചിറ്റമമമാരും ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങിയ കാലത്തു ആ പഴയ അംബാസിഡർ കാറിൽ അവർ വന്നിറങ്ങിയിരുന്ന കാഴ്ച
ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരും
എത്രയോ തവണ കണ്ണാടിക്കു മുന്നിൽ വല്യമ്മയായി സങ്കല്പിച്ചിരിക്കുന്നു
തറവാട്ടിലെ മറ്റു പുരുഷാരങ്ങളും എന്തിനു നാട്ടുകാർ പോലും അവരുടെ അനുയായികൾ ആയിരുന്നു എന്നതാണ് വാസ്തവം
അവരുടെ ദേവിസങ്കൽപ്പം
കിരീടവും ചെങ്കോലും ഇല്ലാത്ത റാണി
ഓർമ വച്ച കാലം തൊട്ടേ അവർ തന്റെ ആരാധനപാത്രമായിരുന്നു എന്നു ഹരിയേട്ടനുണ്ടോ അറിയുന്നു!
അങ്ങനെയുള്ള വല്യമ്മക്ക് വട്ടാണെന്നു
തനിക്കു ചിരിയാണ് വന്നത്
ഹരിയേട്ടൻ എന്തൊക്കെ കാണാൻ ഇരിക്കുന്നു
കല്യാണി തിരക്കിട്ടു പടികൾ ഓടി കയറി
മുറിയിലെ അട്ടഹാസം പുറത്തു നിന്നെ കേൾക്കാം
ഈ പെണ്ണ് എല്ലാം കുളമാക്കിയത് തന്നെ
വള്ളി പുള്ളി വിടാതെ എല്ലാം ചെന്നു വിളമ്പിക്കാണും
അവൾ മുറിയിലേക്കു നടന്നു
ചെറിയമ്മമാരുടെയും അമ്മാവന്മാരുടെയും മക്കളും അവരുടെ മക്കളും മരുമക്കളും അടക്കം ഒരു പടയ്ക്കുള്ള ആളുകൾ ഉണ്ട് അകത്തു
"വന്നല്ലോ കള്ളി കല്യാണി" ആതിര മുഖം പൊത്തി ചിരിച്ചു
"ടി പെണ്ണേ വെറുതെ അനാവശ്യം പറയരുത്" കല്യാണിയുടെ മുഖം ചുവന്നു
"ഓഹ് അനാവശ്യം കാണിക്കാം പറയുമ്പോൾ ആണ് പ്രശ്നം"
കല്യാണി വളരെ ദയനീയമായി ആതിരയെ നോക്കി
വെളിവില്ലാതെ ഇവൾ വല്ലതും വിളിച്ചു പറഞ്ഞാൽ തീർന്നു കഥ
" അറിയണോ എന്തിനാ ഇന്ന് അമ്പലത്തിൽ പോയത് എന്നു" ആതി തിരിഞ്ഞു എല്ലാവരെയും നോക്കി ചോദിച്ചു
"ദാ ... ഇതിനു വേണ്ടി
💬 Comments
View all comments