Chapter Title : നീലത്തടാകത്തിൽ [അർജുൻ]
വന്നു അദ്ദേഹത്തെ ഏൽപ്പിച്ചു...
അതിന് പുറത്ത് മഹാനായ എന്റെ നാമം രേഖപ്പെടുത്തിയിരുന്നതിനാൽ മറ്റൊന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല....
അദ്ദേഹം അതു എന്റെ കയ്യിലേക്ക് നീട്ടി....
അതു വാങ്ങി ഭദ്രമായി ബാഗിനുള്ളിൽ വച്ചു...
അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ വാച്ചിൽ നോക്കി...
മൂന്നു മണി ആകുന്നു.... പെട്ടന്ന് അദ്ദേഹത്തോടു കാര്യം പറഞ്ഞിട്ടു അവിടുന്ന് ഇറങ്ങാൻ നേരം അദ്ദേഹം തന്നെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്തു തന്നു....
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു..
ആ റിസപ്ഷനിൽ ഉണ്ടായിരുന്ന കുട്ടിയുടെ മിസ്റ്റേക്ക് ആണ് എന്റെ റിസൾട്ട് ലേറ്റ് ആകാൻ കാരണം എന്ന് എനിക്ക് മനസ്സിലായി...
പക്ഷെ... അതൊന്നും എന്നെ ബാധിക്കാത്ത കാര്യമായതിനാൽ ഞാൻ ചെവികൊണ്ടില്ല...
തിരികെ റിസപ്ഷനിൽ എത്തിയപ്പോഴേക്കും സ്റ്റാഫ് എല്ലാരും കൂടി അവിടം വൃത്തിയാക്കുന്നതാണ് ഞാൻ കണ്ടത്....
അപ്പോഴേക്കും എനിക്ക് പോകാനുള്ള ടാക്സി എത്തി എന്ന് സെക്യൂരിറ്റി വന്നു പറഞ്ഞു....
എല്ലാവരോടും ഒരു സോറി പറഞ്ഞിട്ട് പതിയെ അവിടുന്ന് ഇറങ്ങി....എന്തോ എല്ലാരേയും ഒന്ന് ബുദ്ധിമുട്ടിച്ച പോലെ...
ഒന്ന് തിരിഞ്ഞുനോക്കി....
എല്ലാവരും തിരക്കിട്ട പണിയിലാണ്...
ഒരാളോഴികെ...
നമ്മുടെ റിസപ്ഷനിലെ പെൺകുട്ടി...
അവളാണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നു.... വിഷമിച്ചു നിന്ന അവളുടെ മുഖത്തു ഒരു സന്തോഷം പകരാൻ എന്റെ ആ നോട്ടത്തിനു സാധിച്ചു....
പക്ഷെ ഒന്ന് മിണ്ടാനോ.. പറയാനോ...
കുറഞ്ഞത് ആ പേരെങ്കിലും ഒന്ന് ചോദിക്കാനുള്ള സമയം ഇനി എനിക്കില്ല....
എത്രയും പെട്ടെന്ന് ഓഫീസിൽഎത്തണം...
മെഡിക്കൽ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തു.. തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തണം...
അതും രണ്ടു മണിക്കൂർ തികച്ചില്ല...
ഡ്രൈവറോട് കാര്യങ്ങൾ പറഞ്ഞു...
അദ്ദേഹം മുംബൈയിലെ തിരക്കിനിടയിലൂടെ എന്നെയും കൊണ്ട് പാഞ്ഞു....
നേരെ ഓഫീസിൽ... അവിടുന്ന് റെയിൽവേ സ്റ്റേഷനിലേക്ക്.....
കൃത്യം പത്തു മിനിറ്റ് ബാക്കി നിൽക്കെ... അദ്ദേഹം എന്നെ അവിടെ എത്തിച്ചു...
കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണമെന്നു തോന്നിയതാ... അതിനു സമയമില്ലാത്തതിനാൽ ചോദിച്ചതിനെക്കാളും അധികം പൈസ അദ്ദേഹത്തിനു നൽകി...
ഞാൻ ബാഗും കൊണ്ട് സി എസ് ടി റെയിൽവേ സ്റ്റേഷനുള്ളിലേക്ക് ഓടി....
ട്രെയിൻ എന്നെയും കാത്തു കിടന്നപോലെ...
ഞാൻ ചെന്നു കയറിയതും കേരളം ലക്ഷ്യമാക്കി അതു യാത്ര തുടങ്ങി.....
ഞാൻ എന്റെ സീറ്റിലമർന്നു.....
ഒന്ന് ശ്വാസം നേരെ വിട്ടു.....
ഇന്ന് നടന്ന കാര്യങ്ങൾ മനസ്സിലേക്കൊടി വന്നു.... അതിൽ അവളുടെ മുഖം തെളിഞ്ഞു...റിസപ്ഷനിലെ കമ്പ്യൂട്ടർ പെൺകൊടി.......
***** ****** ******
ഒരു വട്ടമേശക്ക് ചുറ്റും കൂടിയിരുന്നു കൊണ്ട് കയ്യിലിരിക്കുന്ന മദ്യ ഗ്ലാസ്സുകൾ ചേർത്ത് ഉച്ചത്തിൽ ചിയേർസ്
💬 Comments
View all comments