Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
എരിയുന്നുണ്ടായിരുന്നു.
ഈ ഘട്ടം പൂർത്തിയായതോടെ സാമിന്റെ മുഖത്ത് വല്ലാത്തൊരു ശാന്തതയും എന്നാൽ കണ്ണുകളിൽ ഒരു തേജസ്സും വന്നുനിറഞ്ഞു.
അന്നത്തെ കഠിനമായ അഭ്യാസങ്ങൾക്ക് ശേഷം, അമ്പലമുറ്റത്തെ ആൽത്തറയിൽ വന്നിരിക്കുമ്പോൾ സാമിന്റെ കണ്ണുകൾ പതിവുപോലെ ചുറ്റമ്പലത്തിലേക്ക് നീണ്ടു. അവിടെ വിളക്കുകളിൽ എണ്ണ പകരുകയായിരുന്ന വിപഞ്ചിക നിൽപ്പുണ്ടായിരുന്നു.
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. കാവിലെ കളരിയിലെ കഠിനമായ പരിശീലനങ്ങൾക്ക് ശേഷം അമ്പലമുറ്റത്തെ ആൽത്തറയിൽ കണ്ണുകളടച്ച് വിശ്രമത്തിൽ ആയിരുന്നു സാം.
നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതത്തിന്റെ പകുതി പിന്നിട്ടിരിക്കുന്നു.
ഇന്ദ്രിയങ്ങളെയും ചിന്തകളെയും പൂർണ്ണമായും നിയന്ത്രിക്കാൻ സ്വാമിജി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
നാടിനെ കാർന്നുതിന്നാൻ വരുന്ന വലിയൊരു അന്ധകാരത്തെ നേരിടാൻ അങ്ങനെയൊരു ഏകാഗ്രത അവന് അത്യാവശ്യമായിരുന്നു.
എന്നാൽ,
കാറ്റിലൂടെ ഒഴുകിയെത്തിയ എള്ളെണ്ണയുടെയും കരിമരുന്നിന്റെയും ഗന്ധം സാമിന്റെ ഏകാഗ്രതയെ പതുക്കെ അലോസരപ്പെടുത്തി.
അവൻ പതുക്കെ കണ്ണുകൾ തുറന്നു.
ദൂരെ അമ്പലത്തിന്റെ ചുറ്റുവിളക്കുകളിൽ എണ്ണ പകരുകയാണ് വിപഞ്ചിക.
ആ വലിയ അമ്പലപ്പറമ്പിൽ അവൾ തീർത്തും ഒറ്റയ്ക്കായിരുന്നു.
സാമിന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു.
കാറ്റിൽ പാറുന്ന മുടിയിഴകൾ ഒതുക്കിവെച്ച്, തികഞ്ഞ ഭക്തിയോടെ ഓരോ വിളക്കുകളിലേക്കും അവൾ എണ്ണ പകർന്നു.
ദീപങ്ങളുടെ സ്വർണ്ണവെളിച്ചം അവളുടെ മുഖത്ത് തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു...
ആ നിമിഷം ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അവളാണെന്ന് അവന് തോന്നി.
"എന്ത് കാവൽക്കാരനാണ് ഞാൻ?" സാം മനസ്സിൽ ചോദിച്ചു. "ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ഞാൻ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം എന്റെ കണ്ണുകൾ അവളെ തിരയുകയാണ്.
എന്റെ മനസ്സിലെ ഇരുട്ടിനെ അകറ്റാൻ ഞാൻ ഈ ആൽത്തറയിൽ തപസ്സിരിക്കുമ്പോൾ, അവിടെ എനിക്ക് വെളിച്ചമാകുന്നത് ദൂരെ അവൾ കൊളുത്തിവെക്കുന്ന ആ ചുറ്റുവിളക്കുകളാണ്."
നഗരത്തിലെ സൗന്ദര്യമുള്ള എത്രയോ പെൺകുട്ടികളെ താൻ
💬 Comments
View all comments