Chapter Title : നെറ്റിപ്പട്ടം
നാദസ്വരം കേട്ടുകൊണ്ടവൾ പറഞ്ഞു, "ഇതാണ് ശരിയായ ദ്രാവിഡ സംഗീതം...."അവൾ ആ സംഗീതത്തിലേക്ക് കൊഴിഞ്ഞു വീഴുന്ന പോലെതോന്നി.ഞാൻ പറഞ്ഞു, "നാദസ്വരം ദ്രാവിഡന്റെയാണ്.പക്ഷെ വായിക്കുന്ന സിന്ധു ഭൈരവി രാഗത്തിന് ആര്യന്റെ കലർപ്പുണ്ട്.നിങ്ങളുടെ ഖുറാന്റെ പല ഭാഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ രാഗത്തിലാണ്." "ദിവൈൻ..."മൂടിയാട്ടത്തെ ഓർമിപ്പിക്കും പോലെ അവൾ സിന്ധു ഭൈരവിയിലലിഞ്ഞുകൊണ്ടിരുന്നു. പുകമറയിൽ വഴിതെറ്റി ചിതറിയോടിയ എന്റെ ചിന്തകൾകകൊപ്പം ഞാനലഞ്ഞുകൊണ്ടിരുന്നു.ഹിമാലയത്തിലെ മുനിവര്യരെക്കണ്ടു,എല്ലാം സ്വീകരിക്കാൻമാത്രമറിയാവുന്ന ആർഷഭാരത സംസ്കൃതിയുടെ താഴ്‌വരകൾ കണ്ടു.നളന്ദയിലെ ഗ്രന്ഥങ്ങൾമുഴുവൻ കത്തിച്ചു ചാമ്പലാക്കിയ 'ഖിൽജി' എന്ന തുർക്കിക്കാരനെ കണ്ടു.ആഴ്ചകളോളം നളന്ദയെപൊതിഞ്ഞു കിടന്ന ഗ്രന്ഥപുകപടലങ്ങൾ കണ്ടു.പിന്നെയും ഇന്ത്യയിലേക്ക് വരുന്ന ആര്യന്മാരെകണ്ടു.ഇതാ എന്റെ മുന്നിൽ വീണ്ടും ആര്യന്റെ കലർപ്പില്ലാത്ത ദ്രാവിടന്മാരെ തേടിയിറങ്ങിയ ആര്യസുന്ദരി. നീയറിയുക നിന്റെ അന്വേഷണം എങ്ങും എത്തുകയില്ല..കാരണം നീ പഠിച്ചിരിക്കുന്നപുസ്തകങ്ങൾ എല്ലാം തെറ്റാണ്.നീ ഇന്ത്യയിലുടനീളം അലഞ്ഞാലും ആര്യൻ കീഴടക്കിയ ഒരുദ്രാവിടനെപ്പോലും നിനക്ക് കാണാനാകില്ല. പിന്നെയുള്ളത് എന്നെപ്പോലെ ഒന്നോ രണ്ടോ പേർമാത്രം...ഞാനോർത്തു ചിരിച്ചു. "കറുപ്പ് കിട്ടാൻ വല്ല വഴിയുമുണ്ടോ " പെട്ടെന്ന് അവൾക്ക് ഒരാഗ്രഹം. ഞാൻ ഞെട്ടി കണ്ണുതുറന്നു. ഞാനോർത്തു, 'കറുപ്പ്...ഈ രാത്രി ഇപ്പൊ.....പണ്ടായിരുന്നെങ്കിൽ എളുപ്പമായിരുന്നു.വീട്ടിൽമുത്തശ്ശി കഴിക്കുമായിരുന്നു.കറുപ്പ് നിരോധനത്തിനു ശേഷവും പഞ്ചായത്തിൽ മാസാ മാസം റേഷൻപോലെ വന്നിരുന്ന കറുപ്പ് അച്ഛൻ മുത്തശ്ശിക്ക് മേടിച്ചു കൊണ്ടുക്കൊടുത്തിരുന്നത് കണ്ടിട്ടുണ്ട്...പക്ഷെഇപ്പോ....' പെട്ടെന്ന് ഞാൻ പറഞ്ഞു, "ഒരു സ്ഥലം ഉണ്ട്. നമ്മുടെ കുറിച്ച്യർ മല കയറേണ്ടി വരും.ഉൾകാട്ടിൽ,അവിടെപോപ്പി കൃഷിയാണ്. കാണേണ്ട കാഴ്ചയാണ്." "വാ പോകാം" അവൾ പറഞ്ഞു. "ഇപ്പോഴോ?" ഞാൻ അതിശയം പുറത്തു കാണിച്ചില്ല. അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു. എന്നെപ്പിടിച്ചു വലിക്കുവാൻ തുടങ്ങി.ഞാൻ എഴുന്നേറ്റു.ക്ഷേത്രത്തിനുപുറത്ത് പള്ളിവേട്ടക്കുള്ള കാടോരുക്കിക്കൊണ്ടിരുകയാണ്. ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോഎന്നറിയില്ല.വെടിക്കെട്ടിന്റെ ബാക്കി പത്രം പോലെ ചിതറിയ കടലാസുകഷണങ്ങളിലൂടെ ഞങ്ങൾആടിയാടി നടന്നു നീങ്ങി, എന്റെ ബൈക്ക് ലക്ഷ്യമാക്കിക്കൊണ്ട്.
ഫെബ്രുവരി മാസത്തെ തണുപ്പിൽ,എസ്‌ഡി ബൈക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾയാത്രയാരംഭിച്ചു.ദൂരെ രാത്രി നീലിമയിൽ മലകളെക്കാണാം. അവൾ എന്നെ മുറുക്കികെട്ടിപ്പിടിച്ചിട്ടുണ്ട്.ബൈക്കിന്റെ ഹൃദയമിടിപ്പിന്റെ താളം കൂടിക്കൂടി വന്നു.പോകെ പോകെ തെരുവ്വെളിച്ചങ്ങൾ ഇല്ലാതായിക്കൊണ്ടിരുന്നു.എന്റെ ചെവിയടഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് ഞങ്ങൾഎപ്പോഴോ മല കയറിതുടങ്ങിയിരുന്നു.യാത്രയിലെ അവസാന വളവ് പിന്നിട്ടപ്പോൾ വണ്ടിനിർത്തി ഞാൻ അവളോടു ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു, "അതാ, താഴേ ആ വെളിച്ചം കാണുന്നതാണ് നമ്മുടെ ക്ഷേത്രം... അടുത്തത് ചെക്ക് പോസ്റ്റ് ആണ്, ഇവിടന്ന്
💬 Comments
View all comments