Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
ഞാനും എന്റെ ഫാമിലിയും ഇന്ദ്രനീലത്തിലേക്ക് ആദ്യമായി വന്നത്...."
അവളുടെ ശബ്ദം കാറ്റിൽ അലിഞ്ഞു ചേർന്നു. പഴയ ഓർമ്മകളുടെ പുസ്തകം തുറക്കുകയായിരുന്നു അവൾ.
""അന്ന് ഞാനൊരു അന്തർമുഖിയായിരുന്നു. ആരോടും മിണ്ടാത്ത, സ്വന്തം ലോകത്ത് മാത്രം ഒതുങ്ങി കൂടുന്ന ഒരു പ്രകൃതം.
എനിക്ക് കൂട്ടുകാരെന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും മിണ്ടാൻ വന്നാൽ തന്നെ ഞാൻ ഒഴിഞ്ഞുമാറും. ഒറ്റയ്ക്കിരിക്കാനായിരുന്നു എനിക്കിഷ്ടം.""
അവൾ ഒന്ന് നിർത്തി, ചുണ്ടിൽ നേരിയൊരു പുഞ്ചിരി വിരിഞ്ഞു.
"അപ്പോഴാണ് ഞാൻ നിധിയെ കാണുന്നത്. എന്നെപ്പോലെ തന്നെ ഒരു കൊച്ചു കുട്ടി. പക്ഷേ സ്വഭാവത്തിൽ എനിക്ക് നേരെ ഓപ്പോസിറ്റ്.
വായടക്കാതെ സംസാരിക്കുന്ന, ആരെയും കൂസാത്ത, നല്ല തന്റേടമുള്ള ഒരു പെൺകുട്ടി.
കണ്ടമാത്രയിൽ തന്നെ എല്ലാവരുമായി കൂട്ടുകൂടാൻ അവൾക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നു."
ആമിയുടെ കണ്ണുകളിൽ ഇപ്പോൾ ഒരു തിളക്കമുണ്ട്.
"""അവൾ അന്നൊരു ദിവസം എന്റെ അടുത്തേക്ക് വന്നു, കൂട്ടു കൂടാൻ. പക്ഷേ പതിവുപോലെ ഞാൻ അവളെയും ഒഴിവാക്കി.
എന്റെ മൗനം കൊണ്ടും അവഗണന കൊണ്ടും ഞാൻ അവളിൽ നിന്നും അകലാൻ ശ്രമിച്ചു.
പക്ഷേ... ഞാൻ എത്രത്തോളം അവളെ തള്ളിമാറ്റാൻ ശ്രമിച്ചോ, അത്രത്തോളം വാശിയോടെ അവൾ എന്റെ അടുത്തേക്ക് വന്നുകൊണ്ടേയിരുന്നു.""""
ആമി എന്റെ മുഖത്തേക്ക് നോക്കി.
""ഞങ്ങൾ എവിടെയൊക്കെ വെച്ച് പിരിഞ്ഞാലും, വീണ്ടും കണ്ടുമുട്ടിക്കൊണ്ടേയിരിക്കും. ഒടുവിൽ എനിക്ക് തോൽക്കേണ്ടി വന്നു. അല്ല, അവളെന്നെ തോൽപ്പിച്ചു എന്ന് പറയുന്നതാവും ശരി.
പതിയെ പതിയെ ഞാൻ പോലുമറിയാതെ അവൾ എന്റെ ശീലമായി മാറി. പിന്നീട് എപ്പോഴോ അതൊരു ആത്മബന്ധത്തിനും മുകളിലേക്ക് വളർന്നു.""
അവൾ ആകാശത്തേക്ക് നോക്കി, അവിടെ എവിടെയോ നിധിയുടെ മുഖം കാണുന്നതുപോലെ.
"""ഞാനൊരു നിഴലായിരുന്നു ദേവാ, വെളിച്ചത്തെ ആശ്രയിക്കുന്ന നിഴൽ. അവളായിരുന്നു ആ വെളിച്ചം.
എനിക്ക് വേണ്ടി സംസാരിച്ചിരുന്നത് അവളായിരുന്നു. ഞാൻ പറയാൻ ആഗ്രഹിച്ചതും, പക്ഷേ തൊണ്ടയിൽ കുരുങ്ങിപ്പോയതുമായ വാക്കുകൾക്ക് ശബ്ദം നൽകിയത് അവളാണ്.
ശരിക്കും പറഞ്ഞാൽ, എന്റെ ലോകം അവളിലേക്ക് ചുരുങ്ങി. അവൾ ചിരിച്ചാൽ ഞാൻ ചിരിക്കും, അവൾ കരഞ്ഞാൽ എനിക്ക് വേദനിക്കും.
രണ്ട് ശരീരമാണെന്നേയുള്ളൂ, മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നാണ്. നിധിയില്ലെങ്കിൽ ഈ ആമിയില്ല... അത്രമേൽ അവളെന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു."""
പറഞ്ഞു
💬 Comments
View all comments