Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
പോകാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. നീ എത്ര നിർബന്ധിച്ചിട്ടും വഴങ്ങാതെ ഞങ്ങൾ അവിടെത്തന്നെ നിന്നു.
ഒടുവിൽ, വേറെ വഴിയില്ലാതെ നീയും ഞങ്ങളുടെ കൂടെ വരാമെന്ന് സമ്മതിച്ചപ്പോഴാണ് ഒരല്പമെങ്കിലും ഞങ്ങൾ വഴങ്ങി തുടങ്ങിയത്.....
അങ്ങനെ നമ്മൾ വന്ന വഴിയേ ആ കൂരിരിട്ടിലൂടെ നടക്കാൻ തുടങ്ങി.....
പക്ഷേ ഗുഹയ്ക്കുള്ളിലെ അന്തരീക്ഷം അപ്പോഴേക്കും മാറിമറിഞ്ഞിരുന്നു. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു... ഒപ്പം,ഒരു തരം വൈബ്രേഷനും....
പെട്ടെന്നാണ് അത് സംഭവിച്ചത്... ആ ഇരമ്പലുകൾക്കിടയിലും തീർത്തും വ്യത്യസ്തമായ, നേർത്തൊരു ശബ്ദം!
അത് കേട്ടതും നീ പെട്ടെന്ന് കരിങ്കൽ പ്രതിമ പോലെ നിശ്ചലനായി.
'എന്താ... എന്താ പറ്റിയത്?' എന്ന് ഞങ്ങൾ ചോദിച്ചതും, 'ഇപ്പൊ വരാം' എന്ന് മാത്രം പറഞ്ഞ് നീ തിരികെ ഓടുകയായിരുന്നു...
ഞങ്ങളെ തടുക്കാൻ പോലും അനുവദിക്കാതെ.
നിനക്ക് പിന്നാലെ വരാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും, നിമിഷനേരം കൊണ്ട് ആ ഗുഹയിലെ കൂരിരുട്ട് നിന്നെ പൂർണ്ണമായും വിഴുങ്ങിക്കളഞ്ഞു.
എന്ത് ചെയ്യണം, എങ്ങോട്ട് പോകണം എന്നറിയാതെ ഞാനും നിധിയും അന്ധാളിച്ചു നിന്നു. നീ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആ ഇരുട്ടിലേക്ക് നോക്കി ഞങ്ങൾ കാത്തുനിന്നു.
പക്ഷേ... നിമിഷങ്ങൾ കടന്നുപോയിട്ടും നീ വന്നില്ല.
ഒടുവിൽ കാത്തുനിൽപ്പ് അസഹനീയമായപ്പോൾ, നിന്നെ തേടി നീ ഓടിയ അതേ വഴിയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. അതുവരെ ഉണ്ടായിരുന്ന തണുപ്പ് മാറി, ഗുഹയ്ക്കുള്ളിൽ അസഹനീയമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
പക്ഷേ ആ കൊടും ചൂടിനോ ഭയത്തിനോ നിന്നെ തേടുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.""""
"അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ അകലെയായി ഒരു ചെറിയ വെളിച്ചം കണ്ടുതുടങ്ങി.
ആ വെളിച്ചം ലക്ഷ്യമാക്കി നടന്ന ഞങ്ങൾ ചെന്നെത്തിയത് നേരത്തെ കണ്ട അതേ സ്ഥലത്തായിരുന്നു.
പക്ഷേ... അവിടെ കണ്ട കാഴ്ച...
ചോരയിൽ കുളിച്ചു കിടക്കുന്ന നിന്റെ രൂപം!
എന്ത് കാണരുതെന്ന് ഞാൻ ആഗ്രഹിച്ചുവോ, അത് തന്നെ വിധി എന്റെ കൺമുന്നിൽ എത്തിച്ചിരിക്കുന്നു.
എനിക്ക് നിന്റെ അടുത്തേക്ക്
💬 Comments
View all comments