Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
ആരും പുറത്തിറങ്ങരുത്!"
അങ്കിൾ ഞങ്ങളെല്ലാവരെയും നോക്കി വളരെ കർശനമായ സ്വരത്തിൽ പറഞ്ഞു,
നിധി പെട്ടെന്ന് മുന്നോട്ട് വന്ന് അങ്കിളിന്റെ കയ്യിൽ പിടിച്ചു തടയാൻ ശ്രമിചെങ്കിലും
ഈ വലിയ ജനക്കൂട്ടത്തിന്റെ വികാരങ്ങൾക്ക് മുന്നിൽ, സ്വന്തം നാടിന്റെ അതിജീവനത്തിന് മുന്നിൽ അങ്കിൾ അവളുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹം നിധിയുടെ കൈ പതുക്കെ വിടുവിച്ചു. ശേഷം ആ ജനക്കൂട്ടത്തിന് നടുവിലേക്ക്, അവരെ നയിക്കുന്ന ഒരു നേതാവിനെപ്പോലെ ആ തോക്കും പിടിച്ച് അദ്ദേഹം ഗാംഭീര്യത്തോടെ നടന്നിറങ്ങി.
അത് കണ്ടതും നാട്ടുകാരുടെ ആവേശവും ധൈര്യവും ഇരട്ടിച്ചു. അവർ വലിയൊരു പോരാട്ടത്തിന് തയ്യാറെടുത്ത് മുറ്റത്തുനിന്നും പടിയിറങ്ങാൻ തുടങ്ങി.
അവർ ഗേറ്റിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ദൂരെ നിന്നും ആ ശബ്ദം കേട്ടത്. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട്, കാതടപ്പിക്കുന്ന സൈറൺ മുഴക്കി കുറച്ചു വാഹനങ്ങൾ അങ്ങോട്ട് പാഞ്ഞുവരികയായിരുന്നു.
മുറ്റത്തുനിന്ന എല്ലാവരും ആ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി നിന്നുപോയി. നിമിഷങ്ങൾക്കകം വീടിന്റെ ഗേറ്റിന് മുന്നിലായി വലിയ ശബ്ദത്തിൽ ബ്രേക്കിട്ട് ആ വാഹനങ്ങൾ നിന്നു. ചുറ്റും കറങ്ങുന്ന ചുവപ്പും നീലയും ലൈറ്റുകളുടെ വെളിച്ചത്തിൽ ഞാൻ ആ വാഹനങ്ങളെ വ്യക്തമായി കണ്ടു. മൂന്ന് പോലീസ് ജീപ്പുകളും, അതിന് പിന്നിലായി പോലീസുകാരെ കുത്തിനിറച്ച ഒരു വലിയ ബസ്സും! ഗേറ്റിന് പുറത്ത് വലിയൊരു പോലീസ് പട തന്നെയായിരുന്നു ഉണ്ടായിരുന്നത്.....
ജീപ്പുകളിൽ നിന്നും ബസ്സിൽ നിന്നുമൊക്കെയായി പോലീസുകാർ ധൃതിയിൽ പുറത്തേക്കിറങ്ങി.
സാധാരണ അവരുടെ മുഖത്ത് കാണാറുള്ള ആ ഗാംഭീര്യം അപ്പോൾ ഉണ്ടായിരുന്നില്ല. വണ്ടികളിൽ നിന്നുമിറങ്ങിയ പല പോലീസുകാരുടെയും അവസ്ഥ കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.
പലരുടെയും യൂണിഫോമുകൾ കീറിപ്പറിഞ്ഞിരുന്നു, ചിലരുടെ നെറ്റിയിലും കൈകളിലുമൊക്കെ ചോരപ്പാടുകളുണ്ട്. ചിലർ സഹപ്രവർത്തകരുടെ തോളിൽ താങ്ങി മുടന്തിക്കൊണ്ടാണ് നടക്കുന്നത്! വലിയൊരു ആക്രമണത്തെ നേരിട്ടതിന് ശേഷമാണ് അവരുടെ വരവെന്ന് ആ കാഴ്ചയിൽ നിന്നും വ്യക്തമായിരുന്നു.
പകൽ പോലും ഒരാളെയും വീടിന് പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്ന വലിയ പോലീസ്
💬 Comments
View all comments