Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
കണ്ണ് തുറന്നുപിടിക്കാൻ പറ്റാത്തത്ര തീവ്രമായ പ്രകാശം. ഞങ്ങൾ എല്ലാവരും കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി.
കുറച്ചു നിമിഷങ്ങൾക്കു ശേഷം, ആ പ്രകാശം മങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ കണ്ണുകൾ തുറന്നു.
കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് ഗുഹയുടെ ആഴങ്ങളിലല്ല. ഞങ്ങൾ ആദ്യം കണ്ട, അഞ്ച് വഴികളും തുടങ്ങുന്ന ആ വലിയ ഗുഹാമുഖത്താണ്!
അപ്പോഴാണ് ഞങ്ങൾക്ക് ആ സത്യം മനസ്സിലായത്... ആ ഗുഹയിലെ ഓരോ വഴിയും, ഓരോ തുരങ്കവും ചെന്നെത്തുന്നത് വ്യത്യസ്തമായ സ്ഥലങ്ങളിലേക്കല്ല, മറിച്ച് അവ സ്ഥലകാലങ്ങളെ തെറ്റിക്കുന്ന മായവലയങ്ങളാണെന്ന്.
പക്ഷെ, അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ ആർക്കും നേരമുണ്ടായിരുന്നില്ല.
പുറത്തേക്കുള്ള വഴി കണ്ട ആശ്വാസത്തിലായിരുന്നു ഞങ്ങൾ. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ ഗുഹയിൽ നിന്ന് പുറത്തേക്ക്, കാടിന്റെ ഉള്ളിലേക്ക് ഓടി.
രാത്രിയുടെ തണുത്ത കാറ്റ് ദേഹത്തടിച്ചപ്പോൾ വലിയൊരു ആശ്വാസം തോന്നി.
പക്ഷെ... ഞങ്ങളുടെ പ്രശ്നങ്ങൾ അവിടെ തീർന്നിട്ടുണ്ടായിരുന്നില്ല ദേവാ.
ഗുഹയ്ക്ക് പുറത്ത്, മരങ്ങൾക്കിടയിലായി... ഞങ്ങളെത്തന്നെ നോക്കി കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.
അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അനങ്ങുന്നുപോലുമില്ല.
അവരുടെ രൂപം... ദൈവമേ...
അതൊരിക്കലും മനുഷ്യരായിരുന്നില്ല. അവരുടെ ശരീരത്തിന് വെണ്ണീറിന്റെ നിറമായിരുന്നു. വിളറി വെളുത്ത, ജീവന്റെ ഒരംശം പോലുമില്ലാത്ത ശരീരങ്ങൾ.
പക്ഷെ ഏറ്റവും ഭയാനകമായത് അതൊന്നുമല്ലായിരുന്നു... അവരുടെ മുഖത്തെ ആ ചിരിയാണ്. വല്ലാത്തൊരു ചിരി... ചുണ്ടുകൾ ചെവി വരെ നീളുന്നതുപോലെയുള്ള, അസ്വാഭാവികമായ, ഭീതിപ്പെടുത്തുന്ന ചിരി.
ഞങ്ങളുടെ ചോര മരവിച്ചുപോയി.
"ആരും അവരെ നോക്കണ്ട... നടക്ക്... വേഗം നടക്ക്..." അർജുനേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.
ഞങ്ങൾ പത്തുപേരും പരസ്പരം കൈകൾ കോർത്തുപിടിച്ചു. വിറയ്ക്കുന്ന കൈകളോടെ ഞങ്ങൾ നടക്കാൻ തുടങ്ങി.
ഞങ്ങൾ നടക്കുമ്പോൾ... അവരും അനങ്ങിത്തുടങ്ങി.
അവർ ഞങ്ങളെ ആക്രമിക്കാൻ വന്നില്ല. ഓടി ഞങ്ങളെ പിടിക്കാൻ ശ്രമിച്ചില്ല. പകരം, ഞങ്ങൾ നടക്കുന്ന അതേ വേഗതയിൽ, നിശബ്ദമായി അവർ ഞങ്ങളുടെ പിന്നാലെ വന്നു.
ഞങ്ങൾ വേഗത്തിൽ നടന്നാൽ
💬 Comments
View all comments