Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
വെറുപ്പായിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല. അവനെ കണ്ടപ്പോഴേ ഒരുമാതിരി അസ്വസ്ഥത തോന്നിയതാണ്... ആ... ഞാൻ പോണു. കാണാം.. ഞാൻ തിരിഞ്ഞു.
നിക്കടാ അവിടെ. അവന്റെ കൈ എന്റെ കോളറിൽ പിടിച്ചു. ഞാൻ സാവധാനം തിരിഞ്ഞു. നീ കോളറിൽ നിന്നും കയ്യെടുത്തേ.. സാധാരണ സംസാരിക്കുന്നതുപോലെ ഞാൻ പറഞ്ഞു.
അവനെന്റെ കണ്ണിൽ നോക്കി. പിന്നെ കോളറു വിട്ടു.
നിനക്കെന്താടാ പറ്റിയേ? എന്താ വേണ്ടേ? ഞാൻ നേരേ ചൊവ്വേ ചോദിച്ചു.
നീ വസുന്ധരാന്റിയുമായിട്ട് വല്ല്യ ക്ലോസാണെന്ന് ഞാനറിഞ്ഞു... അവൻ പറഞ്ഞു.
ഓഹോ.. ഈ രഹസ്യം നീയെങ്ങനെ അറിഞ്ഞെടേ? ഞാൻ ചിരിച്ചു.
റോഷ്നി നിന്നെ അവരുടെ ഓഫീസിൽ കണ്ടൂന്നു പറഞ്ഞു. എടാ...തറവാടിയാ അവര്. നിന്റെ വളിച്ച മോന്തേം കൊണ്ടങ്ങോട്ടു പോവല്ലേടാ. നിനക്ക് കഞ്ഞികുടിച്ചു കിടക്കണെങ്കിൽ ആന്റീടെ പൊറകേ മണപ്പിച്ചോണ്ടു നടക്കണ്ട. മനസ്സിലായോടാ പുല്ലേ...ദരിദ്രവാസി. അവന്റെ സ്വരത്തിൽ പുച്ഛവും വലിയവന്റെ ഊമ്പിയ ചെറ്റത്തരവും കിടന്നു പുളച്ചു.
എനിക്കങ്ങോട്ട് ചൊറിഞ്ഞു വന്നു. കൂട്ടത്തിൽ ചേച്ചീടെ കാര്യവുമെടുത്തിട്ടപ്പോൾ ചോര തിളച്ചു. അവനെ ഞാൻ കൊന്നേനേ...
ആരാ... ആ രഘുവാണോടാ... നീ വന്നാൽ കേറിയിരിക്കാൻ ചന്ദ്രേട്ടൻ പറഞ്ഞു. പിന്നിൽ ഒരു തല. ദേവകിയേട്ടത്തി!
ശരിയേട്ടത്തീ... ഞാൻ പറഞ്ഞു. തല വലിഞ്ഞു.
ഞാൻ ബാലുവിന്റെ നേർക്കു തിരിഞ്ഞു. ചോര പെട്ടെന്ന് തണുത്തിരുന്നു.
എടാ മൈരേ... എന്റെ തണുത്ത മൂർച്ചയുള്ള സ്വരം കേട്ടവൻ ഞെട്ടി.
ഞാനവന്റെ തൊണ്ടയിൽ രണ്ടു വിരലുകൾ ഇറുക്കി. നീയാരാടാ മൈരേ? തറവാടിയോ! നിന്റെ അമ്മ തൊട പൊളത്തീട്ടല്ലേടാ നിന്റെ തന്ത വേലായുധൻ പിള്ളയ്ക്ക് പ്രൊമോഷൻ കിട്ടിയത്? തറവാടി. ത്ഥൂ! പിന്നെ നിന്റമ്മായിയപ്പൻ. അങ്ങേരു വാങ്ങിയ കൈക്കൂലിക്കൊരു ലിമിറ്റില്ല. ഒരുമാതിരി ഊമ്പിയ വാചകോം കൊണ്ടിങ്ങോട്ടു വന്നാൽ... പുണ്ടച്ചിമോനേ...
ഞാനവന്റെ വിരലുകളിൽ പിടിച്ചു ഞെരിച്ചു... അവൻ നിന്നു വിറച്ചു..പിന്നൊരു കാര്യം. ശ്രദ്ധിച്ചു കേട്ടോണം. റോഷ്നി പാവാണ്. പിന്നെയാന്റി. എനിക്ക് ബിസിനസ് തന്നതുകൊണ്ട് നീയോ നിന്റെ ഊമ്പിയ അളിയന്മാരോ എന്തേലും വൃത്തികെട്ട ന്യൂസ് പരത്തിയെന്നെങ്ങാനും ഞാനറിഞ്ഞാൽ.... പുണ്ടച്ചിമോനേ.. നിന്റെ വെരലു ഞാനൊടിച്ചുപറിക്കും. പിന്നെ നിന്റെ സർജറി കോഞ്ഞാട്ട. അവന്മാർക്ക് ഞാൻ കൊടുത്തിട്ടൊണ്ട്. വരിയൊടച്ചുകളയും പറഞ്ഞേക്ക്... ഞാൻ വിരലുകൾ അവന്റെ കൊരവള്ളിക്ക് ക്രൂരമായി അമർത്തി...
രഘൂ...
💬 Comments
View all comments