Chapter Title : നിസ്സഹായൻ 1
എന്തൊക്കെ കഷ്ടപ്പാടുകളാണ് അവൾ സഹിക്കുന്നത്. നേരാംവണ്ണം വയറുനിറച്ചു കഴിക്കാൻ ഒരു നേരത്തെ ഭക്ഷണമോ, ഉടുക്കാൻ ഒരു നല്ല തുണിയോ, ഒന്നും തന്നെ നല്കാൻ തനിക്കു കഴിഞ്ഞില്ല. ഒരുജീവിത സൗഭാഗ്യവും നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കിടക്കയിൽ പോലും അവളെ പൂർണ സംതൃപ്തയാക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. പന്തയക്കുതിരയെപ്പോലെ അവൾ കുതിക്കുമ്പോൾ, ഉരുകിയൊലിക്കുന്ന പൗരുഷവുമായി, പാതിവഴിയിൽ തോറ്റു മടങ്ങായനായിരുന്നല്ലോ എന്നും തൻറെ വിധി.
തന്റെ കഴിവില്ലായ്മ കാരണം സ്വന്തം ജീവിതം മാത്രമല്ല തന്റെ ഉറ്റവരുടെ ജീവിതം കൂടി നശിക്കുകയാണ്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനു ഒരു ആശ്വാസമെന്നോണം, എങ്ങുനിന്നോ വീശിയ ഇളം കാറ്റിനു തന്റെ ഭാനുവിന്റെ ഗന്ധമാണെന്നു രാമനുണ്ണിക്ക് തോന്നി. കൂടുതുറന്നു വിട്ട പറവയെപോലെ ചിറകടിച്ചുയർന്ന ചിന്തകൾ അയാളെ വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി.
മുഴുവൻ പേരു രാമനുണ്ണി മേനോൻ എന്നായിരുന്നെങ്കിലും തറവാട്ടിലും നാട്ടിലും ഉണ്ണി എന്ന ചെല്ലപ്പേരിലായിരുന്നു താൻ അറിയപ്പെട്ടിരുന്നത്. അച്ച്ചനെ കുറിച്ച് വളരെ നേരിയ ചില ഓർമകൾ മാത്രമേ ഉള്ളു. പട്ടാളത്തിലായിരുന്ന തൻ്റെ അച്ഛൻ അവിടെവച്ചുണ്ടായ ഏതോ അപകടത്തിൽ പെട്ട് മരിച്ചു എന്നത് അമ്മ പറഞ്ഞുള്ള അറിവാണ്. രാമനുണ്ണിയുടെ അമ്മ പാറുക്കുട്ടിയമ്മയുടെ നേരെ താഴെയുള്ള സഹോദരൻ മാധവമേനോൻ ആയിരുന്നു അന്ന് തറവാട്ടിലെ കാരണവർ. സ്നേഹത്തെക്കാൾ കൂടുതൽ ശാസനയും ശിക്ഷയും നിറഞ്ഞതായിരുന്നു തറവാട്ടിലെ കുട്ടിക്കാലം. അമ്മാവനെ കുറിച്ചോർക്കുമ്പോൾത്തന്നെ അവൻറെ ഉള്ളിലൊരു കാളലാണ്. തന്നിഷ്ട്ടക്കാരനും കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനുമായ മാധവമേനോനെതിരെ രഹസ്യമായി പലരും മുറുമുറുത്തെന്ക്കിലും പരസ്യമായി അയാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ എതിർക്കാൻ തറവാട്ടിലെ അംഗ്ങ്ങൾക്കാർക്കും ധൈര്യമില്ലയിരുന്നു. തറവാട്ടിലെ മൂത്ത സന്തതിയായ പാറുക്കുട്ടിയമ്മ പോലും അയാളുടെ സുഗ്രീവാഛ്ഞകൾക്ക് മുന്നിൽ പകച്ചു നിന്നതേയുള്ളു.
താൻ ഈ ലോകത്തേറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതും വലിയമ്മവനെയാണെന്ന് രാമനുണ്ണി ഓർത്തു.
തന്റെ ജീവിതം ഈനിലയിലാക്കിയ ദുഷ്ടനാണയാൾ. അമ്മാവന്റെ രണ്ടു മക്കൾ അപ്പുവും ഉഷയും, മദ്രാസ്സില്ലും, പാലക്കാട്ടും ഉള്ള കോളേജുകളിൽ പഠിച്ചപ്പോൾ പറമ്പിലെ അടക്കയുടെയും തേങ്ങയുടെയും കണക്കു നോക്കാനായിരുന്നു തൻറെ വിധി. എട്ടാം ക്ലാസ്സ് പാസ്സയിക്കഴിഞ്ഞ് അപ്പുവിന്റെയും ഉഷയുടെയും ഒപ്പം ഹൈസ്കൂളിൽ ചേരണമെന്ന് താൻ ആവശ്യപ്പെട്ടപോൾ എന്തൊക്കെ പുകിലുകളാണ് ഉണ്ടായതു. “പട്ടാളത്തിൽ പോയി കണ്ടവന്റെ ഉണ്ടകേറി ചത്ത നിൻറെ തന്ത ഇവിടെ ഉണ്ടാകി വെച്ചിട്ടുണ്ടോടാ”
💬 Comments
View all comments