0%

Chapter Title : നിസ്സഹായൻ 1

Author : kama Read All Parts 268

ഉഷ. തൻറെ ഉള്ളിലെ വിവർണ്ണ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൾ, തന്നിലെ കരിഞ്ഞുപോയ മോഹങ്ങൾക്ക് ചിറകു വിരിയിച്ചവൾ. അവളുടെ പനിനീർപ്പൂവു പോലെ നിർമലമായ മേനിയും, പ്രഭാതസൂര്യനെപ്പോലെ പ്രകാശപൂർണമായ മുഖവും ഓർക്കുമ്പോൾ ഇരുളടഞ്ഞ തൻറെ ജീവിതത്തിലും പ്രകാശം പരക്കുന്നതായി ഉണ്ണിക്കു തോന്നി. അമ്മാവൻ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്നു അറിയാമെങ്കിലും അവൻ അവളെയും അവൾ അവനെയും സ്നേഹിക്കുന്നു.

എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കി അമ്മാവനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കണമെന്നതായിരുന്നു ഏക ലക്‌ഷ്യം. പക്ഷെ തറവാട്ടിലെ കൃഷിയിൽ നിന്നും മറ്റും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന്റെ ധൂർത്തും കെടുകാര്യസ്ഥ്തയും, ദുർനടപ്പും മൂലം ഭൂരിഭാഗം സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. ഭൂസ്വത്തുക്കളിൽ പകുതിയും പല പല കേസ്സുകളിൽപെട്ടു ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. കച്ചെരിയിലും വക്കീലന്മാർക്കുമായി എത്രോയോ കാശ് വെറുതെ കളഞ്ഞിരിക്കുന്നു. കേസ്സ് നടത്താൻ കെൽപ്പില്ലാതെ അവസാനം ആ സ്വത്തുക്കൾ കേസ്സുനടത്തിയ വക്കീലിന് തന്നെ എഴുതിക്കൊടുത്ത കഥകളും ചുരുക്കമല്ല. ബാക്കിയുള്ളവ കാര്യസ്ഥന്മാരും ആശ്രിതരും പിന്നെ കുറെ തേവിടിശ്ശികളും ചേർന്ന് കട്ടുമുടിക്കുന്നു.

ഇന്നത്തെ അവറാച്ചൻ മൊതലാളിയുടെ അച്ഛൻ മത്തായിയായിരുന്നു അന്ന് വലിയമ്മാവന്റെ പ്രധാന കാര്യസ്ഥൻ. പണമുണ്ടാക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത ചെറ്റ. സ്ത്രീവിഷയത്ത്തിലുള്ള ദൗർഭല്യം മുതലെടുത്ത്‌ ഒട്ടനവദി ഭൂവകകളും കാശും അമ്മാവന്റെ കയ്യിൽ നിന്നും അയാൾ സ്വന്തമാക്കി. നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന പാവപ്പെട്ട പെണ്ണുങ്ങളെ അമ്മാവന് ഒത്താശ ചെയ്തുകൊടുക്കുന്നതിനു പുറമേ, സ്വന്തം ഭാര്യയെപ്പോലും അയാൾ ആ കാമഭ്രാന്തനു കൂട്ടിക്കൊടുത്തു.

കിഴക്ക് ഏതോ ദേശത്തുനിന്നു പുടമുറി കഴിച്ചു കൊണ്ടുവന്നതാണ് മത്തായി അന്നാമ്മയെ. നവവധുവായി അന്നാമ്മ രാമപുരത്തെത്തിയപ്പോൾ അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു..... ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ല.......

നല്ല വെളുത്ത നിറവും, വട്ടമുഖവും, ആക്രിതിയൊത്ത കുച്ചങ്ങളും, ഒതുങ്ങിയ അരക്കെട്ടും, ഭാരിച്ച പൃഷ്ഠവുമെല്ലാം ഏതോരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോന്നവയായിരുന്നു. നെറുകൻതല തട്ടത്താൽ മറച്ചു വെളുത്ത മുണ്ടും ചട്ടയുമണിഞ്ഞു ചെമ്മണ്‍പാതയിൽ പതിയുന്ന സ്വന്തം പാദങ്ങളിൽ ദ്രിഷ്ട്ടിയുറപ്പിച്ചു നാട്ടുവഴിയിലൂടെ അവർ നടന്നു പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപോകും. അരിയോ തേങ്ങയോ മറ്റോ വാങ്ങാൻ വടെക്കെപ്പുറത്ത് അമ്മയെ അന്വേഷിച്ചു വരുമ്പോൾ, അവളുടെ ചട്ടയ്ക്കകത്തു വിങ്ങുന്ന

💬 Comments

View all comments