Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
ചായ കുടിച്ചാലോ? ഇവടെത്തെ ഇഞ്ചി ചായ ഭയങ്കര ഫെയ്മസാ. പിന്നെ ഊട്ടി വർക്കീണ്ടാവും" തണുപ്പത്ത് ഒരു ചൂടുചായ കുടിക്കാൻ തോന്നിയപ്പോൾ ഞാൻ വെറുതേ ചിന്നുവിനോട് ചോദിച്ചു.
"ഈ നട്ടുച്ചക്കോ? ഏട്ടന് വേണെങ്കില് കുടിച്ചോ. എനിക്ക് വേണ്ട. വീട്ടീന്ന് ഇറങ്ങിയപ്പഴല്ലേ ചോറുണ്ടേ"?
വാച്ച് നോക്കിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞതേയുള്ളൂ.
"ചിന്നൂ... രണ്ട് മണി ആയിട്ടേള്ളൂ. ഊട്ടീല് പോയാലോ? ഇപ്പോ പോയാല് നാല് നാലര ഒക്കെ ആവുമ്പോ ഊട്ടീലെത്തും. ഒരേഴു മണിക്ക് തിരിച്ച് പോന്നാല് പത്ത് മണിയാവുമ്പോ വീട്ടിലെത്താം"
ചിന്തിച്ച് നിന്ന് സമയം കളയാനില്ല. വേഗം പോയാൽ പെട്ടെന്ന് ഊട്ടിയിലെത്താം. ഫ്ലവർ ഷോ നടക്കുന്ന സമയമാണ് ഇത്. സഞ്ചാരികൾ ഏറെയെത്തുന്ന മാസങ്ങൾ. ചിന്നുവിൻ്റെ മറുപടിക്ക് കാക്കാതെ ബൈക്കിനടുത്തെത്താൻ ഞാൻ തിടുക്കം കൂട്ടി.
അവളുടെ കൈയ്യും പിടിച്ച് വലിച്ച് ഓടി കുന്നിറങ്ങുന്നതിനിടയിൽ വഴി വക്കിലിരുന്ന ഒരു കുരങ്ങിൻ്റെ വാലിൽ ചവിട്ടിയത് മാത്രം ഓർമ്മയുണ്ട്. കുരങ്ങൻ പിന്നാലെ കൂടിയതും ചിന്നു എന്നേക്കാളും മുന്നിലോടി റോഡിലെത്തി.
കുരങ്ങിൻ്റെ കയ്യിൽ പെടാതെ തൊട്ടു മുൻപിൽ കണ്ട കയ്യാല എടുത്ത് ചാടിയ ഞാൻ ഏതോ ഒരു ചായക്കടയുടെ അകത്തേക്കാണ് വീണത്. അവിടെയുള്ള ആളുകൾ ബഹളം വെച്ച് കുരങ്ങിനെ ഓടിച്ചത് കൊണ്ട് ഗവൺമെൻ്റാശുപത്രിയിൽ പോയി പൊക്കിളിന് ചുറ്റും ഇഞ്ചെക്ഷനെടുക്കേണ്ട ഗതികേടുണ്ടായില്ല.
വീഴ്ചയിൽ ഒന്നും പറ്റിയതൊന്നും ഇല്ല. എന്നാലും ആകെ കൂടി ഒരു അവലക്ഷണം പിടിച്ച ദിവസം തന്നെ. എടക്കരയിൽ വെച്ച് ടെംപോ ട്രാവലർ ഞങ്ങളുടെ നേരെ പാഞ്ഞ് വന്നത് ഞാനോർത്ത് പോയി. ഇപ്പോ ഒരു കുരങ്ങൻ കാരണം നടുവും തല്ലി വീണതേയുള്ളൂ. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഇനി മൂന്നാമത്തേത് എന്ത് മാരണമാണാവോ എന്നുള്ള ചിന്തയോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
കുന്നിൻ ചരുവുകളിൽ തീപ്പെട്ടി കൂടുകൾ അടുക്കി വെച്ച പോലെയുള്ള ചായം പൂശിയ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂട്ടമായാണ് ഗൂഡല്ലൂർ പ്രത്യക്ഷപ്പെട്ടത്. തെരുവുകളിൽ അധികം ആളുകളൊന്നുമില്ല. ഉച്ച ആയതു കൊണ്ടാവും. നേരിയ തണുപ്പോടു കൂടിയ സുഖകരമായ കാലാവസ്ഥ. ജങ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് ബൈക്ക് തിരിച്ചതും വലിയ ഹോണടിയോടെ പച്ച നിറത്തിലുള്ള മൂന്ന് ടി എൻ ടി സി ബസുകൾ നിരയായി ഞങ്ങളെ കടന്നു പോയി.
"ഇവിടത്തെ വീടുകളൊക്കെ ചതുരപ്പെട്ടി അടുക്കി വെച്ച പോലെയാല്ലേ ഏട്ടാ? ഞാനെപ്പഴും ചോദിക്കണന്ന് വിചാരിക്കണതാ? അതെന്താ അങ്ങനെ"?
അനിയത്തിയുടെ ഓരോരോ സംശയങ്ങൾ. കേരളത്തിലെ വീടുകൾ കണ്ട് ശീലിച്ച അവളെ കുറ്റം പറയാനും പറ്റില്ല.
"ഇവിടെ മാത്രല്ല. ബാംഗ്ലൂരിലും
💬 Comments
View all comments