Chapter Title : ഒലി 1 [രാഭണൻ]
വളർച്ചയും അവന് കുറവാണ് ഇപ്പഴും കുട്ടിത്തം വിട്ട് മാറീട്ടില്ല. ശാരദാമ്മായിക്കാണേ മക്കളില്ല , ഗർഭപാത്രത്തിന്റെ ബലക്കുറവോ മറ്റോ ആണെന്നാ വൈദ്യൻ പറഞ്ഞത് . അതീപ്പിന്നെ അമ്മായിയും അമ്മാവനും തമ്മീ വല്യ പൊല്ലാപ്പായിരുന്നു. അമ്മാവൻ പുറം നാട്ടിൽ മലഞ്ചരക്ക് കട നടത്തുവാണ് ഇടയ്ക്കൊക്കെയേ നാട്ടിൽ വരാറുള്ളൂ.
ന്റെ ശ്രീദേവി നീ ഇങ്ങനെ കരഞ്ഞാലോ , അവന്റെ ദീനവൊക്കെ ഒരു ദിവസം മാറിക്കോളും . ദേ രാജൻ ഉച്ചയ്ക്ക് ഊണിന് ഇങ്ങെത്തും , അമ്മിക്കല്ലീ തേങ്ങയിരിപ്പില്ലെ ഞാൻ അരച്ച് വയ്ക്കാം.
---------------------------------------
ടാ .. നീ പറമ്പിലെ തേങ്ങയൊക്കെയെടുത്ത് വിറകുപൊരെ കൊണ്ടോയിട് , ഞാൻ മില്ലീ പോയെന്ന് അമ്മയോട് പറഞ്ഞേക്ക് .
അവൻ തലയാട്ടി.
ഒരു കുല തേങ്ങയെടുത്ത് ട്രൗസറും വലിച്ച് കേറ്റി വിറക്പുരയിലേക്ക് അവൻ നടന്നു.
അവന്റെ ട്രൗസറിന് പിന്നിൽ അഞ്ച് പൈസാ വട്ടത്തിൽ ഒരു തൊളയുണ്ട്. അലമാരീൽ അത്യാവശ്യം നല്ല തുണിയൊക്കെ ഉണ്ടേലും അതൊക്കെ ഉത്സവത്തിനോ കല്യാണത്തിനോ മാത്രേ അവന് ഉടുക്കാൻ കൊടുക്കൂ , അല്ലേല് അവനതൊക്കെ നാശമാക്കും.
പണി കഴിഞ്ഞാപ്പിന്നെ അവൻ നേരെ പോണത് വയലിലേക്കാണ്. നിറം മങ്ങിയ നീല കള്ളിക്കുപ്പായവുമിട്ട് നെൽക്കതിരുകളെ തലോടി അവൻ നടക്കും , കൂട്ടിന് ചങ്ങാതിമാരായ ദിവാകരനും സേതുവും ഉണ്ടാകും. തോട്ടിൽ നിന്ന് മീൻ പിടിച്ചും പച്ച മാങ്ങ ഉപ്പും മുളകും കൂട്ടിത്തിന്നും പുഴയിൽക്കുളിച്ചും അവൻ ദിവസം കഴിക്കും.
അന്നും ശാരദാമ്മായി അവനെ വിളിക്കാൻ വന്നു.
കുട്ടാ ടാ.. മതി ഉറങ്ങീത് എണീക്ക് , ഇതിങ്ങനെ വിട്ടാ പറ്റില്ല . അവർ അവന്റെ കാലിന് ഒരു നുള്ള് വച്ചു കൊടുത്തു.
ശ്.. കൊറച്ചൂടെ ഒറങ്ങിക്കോട്ടെ ശാരദാമ്മേ ...
വേണ്ട മതി ഉറങ്ങീത് ഇന്ന് നീയും അമ്പലത്തില് വരണം , ചെന്ന് കുളിച്ചേ..
അവൻ ശാരദാമ്മായിയെ ഒന്ന് നോക്കി അവർ ഭംഗിയായി കസവുസാരി ഉടുത്തിരിക്കുയാണ് കണ്ണിൽ കറുത്ത കരിമഷി അണിഞ്ഞിരിക്കുന്നു നെറ്റിയിൽ സിന്ദൂരം , തലയിൽ തുളസിക്കതിർ ചൂടിയിട്ടുണ്ട്. കാച്ചിയ എണ്ണയുടെ മണമാണ് അമ്മായിക്ക് , അവർ അടുത്തു വരുമ്പോൾ അതിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തൊളച്ച് കയറും , അത് അവന് വളരെ ഇഷ്ടവുമാണ് .
അവരുടെ വെളുത്തു തുടുത്ത് പ്രസന്നമായ മുഖം കണ്ടപ്പോൾ തിളങ്ങുന്ന ചന്ദ്രനെയാണ് അവന് ഓർമ്മ വന്നത്.
ഇന്ന് ചുന്ദരിയായിട്ടുണ്ടല്ലോ ശാരദാമ്മേ ...
ഉയ് .. ഇയ് ന്നെ അങ്ങനെ സുഖിപ്പിക്കണ്ടാ വേഗം എണീച്ച് കുളിക്കടാ ..
---------------------------------
അവൻ
💬 Comments
View all comments