Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
റോയി വേണ്ടാന്ന് പറഞ്ഞേ"?' ഞാൻ ഫോൺ കട്ട് ചെയ്ത ഉടനെ അമ്മ ചോദിച്ചു. ഞാൻ അമ്പരന്നു
" ഇതൊക്കെ ശ്രദ്ധിച്ചോണ്ടിരുന്നാണോ ഡ്രൈവ് ചെയ്യുന്നേ".
" റോയി പറ " അമ്മ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
" ഡ്രിങ്ക് '! .....അമ്മയുള്ളതോണ്ട് വേണ്ടല്ലോ എന്ന് . ഒരു ഫുള്ള് റം ഉണ്ട് പോലും. എതോ വില കുറഞ്ഞ സാധനം! . അതാ വേണ്ടാന്ന് പറഞ്ഞേ. പുറകില് ജിന്നും ടോണിക്കും കിടപ്പുണ്ട്. വേണേൽ ". ഞാൻ പറഞ്ഞു.
" അയാളെ നിരാശപ്പെടുത്തണ്ടായിരുന്നു റോയ്. ഒന്നുമില്ലേലും ഈ രാത്രിയിലും മഴയിലും അയാൾ നമുക്ക് വേണ്ടി എന്തെല്ലാം വെച്ചുണ്ടാക്കി. കൂടെ ഇതും കരുതി. നമ്മള് വാങ്ങുമെന്ന പ്രതിക്ഷയിലാവും ചോദിച്ചത് " .
ഞാനൊന്നും മിണ്ടിയില്ല. ചില ദിവസങ്ങളിൽ അമ്മ വളരെ ഫിലോസഫിക്കലാവും. ആ ദിവസം ഓവർ ഇമോഷണലുമാവും . ഇന്നും ഞാൻ എൻ്റെ അമ്മയുടെ മനസ്സെന്താണെന്ന് പൂർണ്ണമായി മനസ്റ്റിലാക്കിയിട്ടില്ല. അതിന് കഴിയുമെന്നും തോന്നുന്നില്ല. പൂന്തോട്ടത്തിൽ പാറി നടക്കുന്ന ചിത്രശലഭത്തെ പോലെയാണ് അമ്മയുടെ മനസ്സ് എന്ന് തോന്നിയിട്ടുണ്ട്. അതങ്ങിനെ അങ്ങുമിങ്ങും എങ്ങോട്ടെന്നില്ലാതെ പാറി നടക്കും . കുറെ പാറികഴിഞ്ഞ് ഏതെങ്കിലും ഒരു പൂവിലിരിക്കും. പിടിക്കാനായി നമ്മൾ അടുത്ത് എത്തുമ്പോഴേക്കും പിടിതരാതെ വീണ്ടും പറക്കും. മഴശലഭങ്ങൾ വിൻഡ്ഷീൽഡിൽ വന്ന് ഇടിച്ചു. ചിലത് തെറിച്ച് പ്പോയി. ഗ്ലാസ്സിൽ പറ്റിയിരുന്നതിനെ വൈപ്പർ ബ്ലേഡുകൾ തുടച്ച് കളഞ്ഞു.
--YOU HAVE REACHED YOUR DESTINATION - പെട്ടെന്ന്
ഗൂഗിൾ മാപ്പിൽ നിന്ന് അറിയിപ്പ് വന്നു.
അമ്മ വണ്ടി നിർത്തി. ഹെഡ് ലൈറ്റ് ഓഫ് ചെയ്തില്ല. മഴ വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. മുന്നിൽ ഇരുവശത്തേക്കും പോകുന്ന റോഡ്' . വലത് വശത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പച്ചയും ചുവപ്പും കലർന്ന ബോർഡ് . വണ്ടിയുടെ വെട്ടത്തിൽ കണ്ടു.
KERALA FOREST AND WILDLIFE DEPARTMENT
ENTRY OF VEHICLES PROHIBITED
AFTER 4 PM
Divisional Forest Office, Malayattoor.
"റോയ് അയാളെ ഒന്ന് വിളിക്ക് . എങ്ങോട്ടാ തിരിയണ്ടേ എന്ന് ചോദിക്ക് " . അമ്മ ഹെഡ് ലൈറ്റ് ഡിമ്മാക്കി
💬 Comments
View all comments