Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]
പുല്ലുകളിൽ മഞ്ഞുത്തുള്ളികൾ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ... പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങൾ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കൽപ്പടിയിൽ അവർ ഇരുന്നു.
ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴിൽ ഇരുവരും പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്. നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്റെ മടിയിൽ തലചായ്ച്ച് നാൻസി ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.
ഏറെ നേരത്തെ മയക്കത്തിന് ശേഷം നാൻസി ഉണർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിൻ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയിൽ നേർത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവിൽ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികൾ വേഗത്തിൽ ഓടി വരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ആരോ പിയാനോയിൽ വായിച്ച ശോകരാഗം എവിടെ നിന്നോ കേൾക്കാം. ഉയരത്തിലുള്ള പള്ളിമണികൾ ആർത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കിൽ രണ്ടു മണി അടിച്ചത് വാതിൽപ്പടികളിലിരുന്നവർ കേട്ടു.
നടുക്കം മാറാതെ നാൻസി , സ്‌റ്റീഫനെ തട്ടി ഉണർത്തി . അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല.... നിശ്ചലം.
എങ്ങും നിശ്ശബ്ദത മാത്രം. നേർത്ത പ്രകാശത്തിലെ പുകമഞ്ഞിൽ പെട്ടെന്നാണ് സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി കൈയിൽ പൂക്കളുമായി ശവക്കല്ലറക്കരികിൽ പ്രത്യക്ഷപ്പെട്ടത്. അവർ ആരെയോ തിരയുകയാണ്. നിമിഷങ്ങൾക്കകം കൈയിൽ പനിനീർ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു.
ഇരുവരും ആ കാഴ്ചകളിൽ സത്ബദരായി... പിയാനോയിൽ നിന്നും വരുന്ന നേർത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച നാൻസി , സ്റ്റീഫന്റെ കൈകളിൽ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴിൽ ആ കൽപടിയിൽ തന്നെ ഇരുന്നു. നേർത്ത പ്രകാശത്തിൽ ആ രണ്ടു രൂപങ്ങൾ ശവക്കല്ലറയ്ക്കരികിൽ അല്പനേരം നിന്നു.
വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങൾ. പിയാനോയിൽ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങൾ അപ്രത്യക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങൾ പതിയെ പതിയെ നേർത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തിൽ പോലും അവരെ വിയർക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ നിന്നേഴുന്നേറ്റ് നാൻസിയുടെ കൈയിൽ മുറുകെപ്പിടിച്ച് വേഗത്തിൽ റിസോർട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവർ ഏറെ ക്ഷീണിച്ചിരുന്നു.
ഫ്ലാസ്ക്കിൽ
💬 Comments
View all comments