0%

Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

ഒന്നുമില്ലാതെ വരുമ്പോ സത്യങ്ങൾ തുറന്നു കാട്ടും പിന്നെ ഭീതിയുടെ ചുഴലിക്കാറ്റിലേക്ക് തള്ളിവിടും . മനസു മാത്രം അശുദ്ധമായിരുന്നെങ്കിൽ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ താനൊരു അഴുക്കു ചാലായി കഴിഞ്ഞു. ആരെയും താൻ ചതിച്ചിട്ടില്ല, എന്തിന് ഒരു വാക്കു കൊണ്ട് പോലും നോവിച്ചിട്ടില്ല എന്നിട്ടും തൻ്റെ ജീവിതം ചവറാണ് വെറും ചവറ് , ചവറ്റു കൊട്ട പോലും സ്വീകരിക്കാൻ മടിക്കുന്ന അഴുകിയ ചവറ്. പിന്നെ കുറേ ദിനങ്ങൾ സങ്കടമാണോ , ഭ്രാന്താണോ എനിക്കു പോലും അറിയാതെ ദിനങ്ങൾ പോയി മറഞ്ഞു . ഒടുക്കം മരണമെന്ന മുക്തിയിൽ അഭയം പ്രാപിക്കാൻ തുടങ്ങിയപ്പോ ആദ്യമായി അമ്മേ എന്ന വിളിയിൽ ഉയർന്ന മയക്കം, ആ തല കറക്കം എന്നെ ജീവിക്കാൻ മോഹിപ്പിച്ചു. ആയിരം വട്ടം അച്ഛൻ പറഞ്ഞു നോക്കി ആ കുഞ്ഞിനെ അലസിപ്പിക്കാൻ അമ്മയും ആവത് ശ്രമിച്ചു. ആ കുഞ്ഞില്ലെങ്കിൽ ഞാൻ മരിക്കുമെന്നുറപ്പായപ്പോ പുത്ര വാത്സല്യത്തിൽ അവർ തോറ്റു തന്നു. കുടുംബവും നാട്ടുക്കാരും പരിഹസിച്ചപ്പോഴും തളരാതെ എൻ്റെ കൂടെ നിന്നു. ഒടുക്കം ഈ പ്രസവമുറിയുടെ വെളിയിൽ. എൻ്റെ കരച്ചിൽ കണ്ട് അവർ എനിക്കരികിൽ വന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എൻ്റെ കുഞ്ഞിനെ കൊന്നോ നിങ്ങൾ എന്താ മോളേ പറയുന്നത് എൻ്റെ നല്ല ജീവിതം കണ്ടാണ് നിങ്ങളിതെക്കെ ചെയ്തതെങ്കിൽ എൻ്റെ ശവം കാണും മോളെ അതിനാണോടി നാട്ടുക്കാരുടെ മുന്നിൽ ഒരു പരിഹാസപാത്രമായി അച്ഛൻ നിൻ്റെ കൂടെ നിന്നത്. അച്ഛൻ്റെ മാറിൽ പൊട്ടിക്കരഞ്ഞ നിമിഷങ്ങളിലും മിഴികൾ തേടിയത് ആ കുഞ്ഞു മുഖത്തെയാണ് . മാതൃത്വം എന്ന അനന്തസാഗരം പകർന്ന നോവായിരുന്നു. എൻ്റെ കുഞ്ഞിൻ്റെ മുഖം പോലും കാണാൻ ഭാഗ്യമല്ലല്ലോ ആരു പറഞ്ഞു ഡോക്ടർ ആണ് മറുപടി പറഞ്ഞത്. ജനിച്ചപ്പോ കുഞ്ഞിന് ചെറിയ പ്രശ്നങ്ങൾ അതിനാൽ ഐ സി യു കുഞ്ഞുണ്ട് എന്നറിഞ്ഞ നിമിഷം ഞാനനുഭവിച്ച ആനന്ദം അത് പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.
അതെ താനൊരു ആൺ കുഞ്ഞിന് ജൻമം നൽകി. അവനെ ആൽബി എന്നു വിളിക്കണം മനസിൽ പഴയ പ്രണയത്തിൻ്റെ സ്മരണയിൽ ഉണർന്നതാണ് താൻ പോലും അറിയാതെ. വിവേകം ഉണർന്ന നിമിഷം താനത് തിരുത്തി. ഇല്ല ഒരിക്കലും ആ നീചൻ്റെ പേരിൽ ഞാനെൻ്റെ ഓമനയെ വിളിക്കില്ല. ആ പേരു പോലും അവനറിയരുത്ത്. ആ കഴുകൻ കണ്ണുകൾ ഒരിക്കലും അവനിൽ പതിക്കരുത്. അവനെ ഞാൻ വളർത്തും , സ്നേഹമെന്തെന്നും പ്രണയമെന്തെന്നും ഞാൻ പഠിപ്പിക്കും. സ്ത്രീ എന്തെന്നും അവളോടെങ്ങനെ പെരുമാറ്റണമെന്നും ഞാൻ പഠിപ്പിക്കും, ആ നീചൻ്റെ

💬 Comments

View all comments