0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 373

പ്രണയിക്കാൻ തുടങ്ങുകയായിരുന്നു. ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ...

അനുരാഗലയമായിമാറിയ അവളുടെ മനസ് ആ നിമിഷം മുതൽ അജുവിനെ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു. ഒരു നേർത്തകാറ്റിന്റെ മർമ്മരഗീതംപോലെ...

പുലർച്ച അഞ്ചുമണിക്കടിക്കാറുള്ള അലാറത്തിന്റെ ശബ്ദംകേട്ട ദീപ പുതപ്പിന്റെ ഇടയിലൂടെ കൈപുറത്തേക്കിട്ട് അലാറം ഓഫ്‌ ചെയ്തു.

അഞ്ചുമിനുറ്റുകൂടെ കിടക്കാം എന്നുകരുതി മൂടിപ്പുതച്ചു കിടന്ന അവൾ പിന്നെ എഴുന്നേറ്റത് അരമണിക്കൂർ കഴിഞ്ഞായിരുന്നു.

പുതപ്പെല്ലാം വലിച്ചെറിഞ്ഞ് ദീപ കിടക്കപ്പായയിൽനിന്ന് ചാടിയെഴുന്നേറ്റു.

പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത്, അമ്മക്കുള്ള മരുന്ന് കൊടുത്ത് അവൾ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും മഴപെയ്യാൻ തുടങ്ങി.

"ഓ.... നശിച്ച മഴ,"

പെയ്തിറങ്ങുന്ന മഴയെ ശപിച്ചുകൊണ്ട് ദീപ കുടനിവർത്തി മുറ്റത്തേക്കിറങ്ങി. കൊലുസണിഞ്ഞ അവളുടെകാലുകളെ മഴനീർത്തുള്ളികൾ മതിയാവോളം ചുംബിച്ചു.

ബസ്റ്റോപ്പിൽ ചെന്നുനിന്ന അവൾ കുടച്ചുരുക്കി അതിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ കൈകൊണ്ട് കുടഞ്ഞു.

മഴ പൂർവാധികം ശക്തിയോട്കൂടി പെയ്തിറങ്ങി.

"ഇന്നും സാറിന്റെ കൈയിന്ന് മുട്ടൻ തെറികേൾക്കും."

നേരംവൈകിയതിൽ പരിഭ്രാന്തിപരത്തി അവൾ ചുറ്റിലുംനോക്കി.

നഗരസഭയുടെ വേസ്റ്റ്ബോക്സ്ന്റെ ചുവട്ടിൽ എന്തോ അനക്കംകണ്ട ദീപ ആദ്യമൊന്നുഭയന്നു. ആരോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നിയ അവൾ വേഗം അങ്ങോട്ട് ചെന്നു.

രണ്ടോ മൂന്നോ വയസുള്ള പെൺകുഞ്ഞിനെ മടിയിൽവച്ച് ഒരു ഭിക്ഷക്കാരൻ ബാലൻ തണുത്ത് വിറച്ചിരിക്കുന്നു.

ഒറ്റനോട്ടത്തിൽ തന്നെ ദീപക്ക് മനസിലായി വെളുത്ത് വിവസ്ത്രയായികിടക്കുന്ന ആ പെൺകുട്ടി അവരുടെ സങ്കത്തിൽ പെട്ടതല്ലയെന്ന്. പക്ഷെ ആ ബാലനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു, ബസ്സ്സ്റ്റാന്റിലും മറ്റുസ്ഥലങ്ങളിലും അവനെ കണ്ടിരുന്നെങ്കിലും, കൈയിലുള്ള കുട്ടിയെ ആദ്യമായിട്ടായിരുന്നു ദീപ കാണുന്നത്.

അവളാ ഭിക്ഷക്കാരൻ ബാലനെ അടുത്തുവിളിച്ചു.

"എന്തിനാ മഴ കൊള്ളുന്നെ..." ദീപ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് വെയ്റ്റിങ്ഷെഡിലേക്ക് നടന്നു.

"വിടുങ്കോ....." അവൻ കുതറിനിന്നു. മഴയായതുകൊണ്ട് മാത്രം ഇറങ്ങിയോടാതെ അവിടെത്തന്നെ നിന്നു.

"ഇത് യാര്.. ഈ കുട്ടി..?" തമിഴ് നല്ലതുപോലെ അറിയാത്തതുകൊണ്ട് ദീപ തപ്പിപിടിച്ചു ചോദിച്ചു."

"എൻ ചിന്നതങ്കച്ചിതാ..."

ദീപ ആ കുട്ടിയെ അടിമുടിനോക്കി. കൈയിലും, കാലിലും സിഗരറ്റ് കുത്തിപൊള്ളിച്ച പാടുകളുണ്ടായിരുന്നു.

"അക്കാ, ഒരു പത്തുരൂപ കൊടുങ്കോ...പസിക്കിത്.. കാലേലെ,സാപ്പാട് കെടക്കലെ..'

അവൻ ദീപക്ക് മുൻപിൽ ഭിക്ഷയാചിച്ചു.

"പണം ഞാൻ തരാ..അപ്പറോം, നീ അന്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങി സീക്രം വാ.." ദീപ പേഴ്‌സ് തുറന്ന് 10 രൂപ കൊടുത്തു.

"അക്കാ... എപ്പടി പോവമുടിയും, തങ്കച്ചി...." 10 രൂപ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു.

"കുഴപ്പമില്ല...തങ്കച്ചിയെ ഞാൻ നോക്കാം... നീ വേഗം പോ..."

ദീപയുടെ കുടയുംവാങ്ങി അവൻ റോഡ് മുറിഞ്ഞു മറുവശത്തെ കടയിൽ കയറിയ തക്കംനോക്കി അവൾ ആ പെൺകുട്ടിയെ തന്റെ ഷാളുകൊണ്ട് പൊതിഞ്ഞ് അടുത്ത

💬 Comments

View all comments