Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
പഠിപ്പുള്ളവർക്ക് ഏതു ജോലികിട്ടിയാലും അതുപോരാ, അതിനേക്കാളും വലുത് എന്തോ കിട്ടാനുണ്ട് എന്ന തോന്നലുണ്ടാകും.. അപ്പൊ അന്വേഷിച്ചു കൊണ്ടേയിരിക്കും.."
"ന്റെ കൃഷ്ണാ...സമ്മതിച്ചു...എന്താ തന്റെ പേര്.."
"ദീപ. ഇവിടെ ഇൻ ഡിസൈൻ കമ്പനിയിലെ ഫാഷൻ ഡിസൈനർ ആണ്..."
"ആണോ...ഞാൻ അജു..."
പേരുകേട്ട ഉടനെ അവൾ ഒന്ന് പുഞ്ചിരിച്ചു
"എന്തിനാ ചിരിച്ചേ..." അയാൾ ഇടത് കൈയാൽനെറുകയിൽ തിരുമ്പികൊണ്ട് ചോദിച്ചു.
" ബാംഗ്ളൂർ ഡേയ്സിലെ ദുൽക്കർ സൽമാനെ ഓർത്തുപോയി.. അതുകൊണ്ട് ചിരിച്ചതാ..."
"ദീപാ....വേണ്ടാട്ടോ....കളിയാക്കുന്നതിലും ഒരു പരുതിയൊക്കെയുണ്ട്..." അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
"വിട് മാഷേ.. തമാശപറഞ്ഞതല്ലേ...വീട്ടിൽ ആരൊക്കെയുണ്ട് ?.."
" അമ്മ,അനിയത്തി,അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. അറ്റാക്കായിരുന്നു. ഇയ്യാളുടെ വീട്ടിലോ....?"
"അച്ഛൻ ,അമ്മ, അനിയൻ,പിന്നെ ഞാനും.."
"നൈസ് ഫാമിലി..."
"ഉം..." അവളൊന്നുമൂളുക മാത്രമേ ചെയ്‌തോള്ളു.
ആർത്തുപെയ്ത മഴ പതിയെ പിൻവലിഞ്ഞെങ്കിലും ഇടി ശക്തമായ്തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.
"മഴ കുറഞ്ഞെന്നു തോന്നുന്നു. എന്നാൽ ശരി,നമുക്ക് പിന്നെ കാണാം. ഇന്റർവ്യൂന് ഇനിപ്പോയിട്ട് കാര്യല്ല്യാ. ടൈം കഴിഞ്ഞു."
നിരാശയോടെ അജു തുള്ളിവീഴുന്ന മഴയിലേക്ക് ഇറങ്ങി.
"മ്.." ദീപ അവനെ നോക്കിയെന്ന് മൂളി.
അജു തന്റെ പൾസറിന്റെ സെൽഫ് അമർത്തി സ്റ്റാർട്ട് ചെയ്യാൻ നോക്കി കർബറേറ്ററിൽ വെള്ളം കയറിയത് കാരണം സെൽഫ് വർക്ക് ചെയ്തില്ല. അവസാനം കിക്കറടിച്ച് സ്റ്റാർട്ട് ചെയ്ത് റോഡരികിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിലൂടെ തന്റെ ബൈക്കോടിച്ചുപോയി.
അജുവിന്റെ ബൈക്ക് കണ്ണിൽനിന്നും മായുന്നത് വരെ ദീപ അവനെതന്നെ നോക്കിനിന്നു.
അവൾ വാച്ചിലേക്ക് നോക്കി. "ഇന്നും നേരം വൈകിയാൽ സർ എന്നെ നിറുത്തി പൊരിക്കും" ദീപ സ്വയം പറഞ്ഞു.
"ഓട്ടോ...." നനഞ്ഞ റോഡിലൂടെ എതിർദിശയിൽ നിന്നും വന്ന ഒരു ഓട്ടോറിക്ഷക്ക് ദീപ കൈകാണിച്ചു.
വെയ്റ്റിങ് ഷെഡിന്റെ മുൻപിലുള്ള ചീനമരത്തിന്റെ ചുവട്ടിൽ ഓട്ടോ യൂ ടേൺ എടുത്ത് നിർത്തി.
ദീപ ഓട്ടോയിൽകയറി ഓഫീസിലേക്ക് തിരിച്ചു.
സ്റ്റാർ കോംപ്ലക്സ്ന്റെ മുൻപിൽ ഓട്ടോ നിർത്തി. ഓട്ടോക്ക് കാശ്കൊടുത്ത് അവൾ ഹോളോബ്രിക്സ് പതിച്ച മുറ്റത്തൂടെ ശ്രദ്ധാപൂർവ്വം നടന്നു. ഒരാഴ്ച്ചയായുള്ള മഴയിൽ ബിൽഡിങ്ന്റെ മുൻപിൽ പതിച്ച കട്ടകൾക്ക് ക്ലാവ് പിടിച്ചിരുന്നു.
ഓഫീസിൽ എത്തിയതും തന്നെകാത്ത് മാനേജർ ശിവദാസ് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു...
"എടീ...നീ ഏത് അമ്മേടെ അടിയന്തരത്തിന് പോയതായിരുന്നു ഇത്രനേരം"
"സർ മഴകാരണം ബസ്സ് കിട്ടിയില്ല" അവൾ നിന്ന് പരുങ്ങി..
"ബാക്കിയുള്ളവരൊക്കെ എത്തിയല്ലോ നിനക്കമാത്രം ന്താ, ഒരു പ്രത്യേകത.... മേലാൽ നേരം വൈകി വന്നാ ഇനി ഇങ്ങോട്ട് വരണ്ടാ....വേറെ എവിടെയെങ്കിലും ജോലി നോക്കിക്കോണം..ഇവിടെ ചില റൂൾസ് ആൻഡ് റെഗുലഷൻസ് ഉണ്ട്
💬 Comments
View all comments