Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
അതിനനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ മാത്രം... ഓക്കേ."
"ശരി സർ..." അവൾ തന്റെ ക്യാബിനുള്ളിലേക്ക് കയറിപ്പോയി...
"ദീപ , ഇന്നും വൈകി ലേ" തന്റെ നേരെ മുൻപിലെ കമ്പ്യൂട്ടറിന് മുന്പിലിരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചു.
"ഉവ്വ്.. കറകറ്റ് ആ പണ്ടാരക്കാലന്റെ മുൻപിൽ വന്ന് പെട്ട്."
ദീപയുടെ മറുപടികെട്ട ലച്ചു ഊറി ചിരിച്ചു.
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോകാൻ ബസ്സ് കാത്തുനിൽക്കുന്ന സമയത്താണ് റോഡിന്റെ മറുവശത്ത് ഒരു ആൾക്കൂട്ടമുള്ളത് ദീപ ശ്രദ്ധിച്ചത്.
" എന്താ...ലച്ചു....അവിടെ ആൾക്കൂട്ടം..." എത്തിവലിഞ്ഞുകൊണ്ട് ലക്ഷമിയോട് ചോദിച്ചു
"അറിയില്ലടാ..ദാ... ബസ്സ് വരുന്നു..."
ബസ്സിൽ കയറിയ ദീപ ബസ്സിന്റെ സൈഡ് സീറ്റിൽത്തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് ശ്രദ്ധിച്ചു.
അൾകൂട്ടത്തിന്നു നടുവിൽ രാവിലെ കണ്ട 'അജുവുമായി കുറച്ചുപേർ അടിപിടി കൂടി ഉന്തും തള്ളുമായ്.
"അയ്യോ.. ലച്ചു ദേ അയാൾ..."
പിൻ സീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.
പിൻസീറ്റിലിരുന്ന ലക്ഷ്മിയെ വിളിച്ചുകൊണ്ട് ദീപ ബസ്സിന്റെ പുറത്തേക്ക് തലയിട്ടു.
"ദേ നോക്കടി ലച്ചു,"
"എന്താ ദീപാ...?"
ദീപയുടെ അടുത്തേക്ക് നീങ്ങികൊണ്ട് ലച്ചു ചോദിച്ചു.
"അവിടെ ആരൊക്കെയോചേർന്ന് ഒരാളെ അടിക്കുന്നു."
അൽപ്പം സങ്കടത്തോടെ അവൾ ലച്ചുവിനോട് പറഞ്ഞു.
ലച്ചു പുറത്തേക്ക് നോക്കുമ്പോഴേക്കും ബസ്സ് പതിയെ ചലിച്ചുകൊണ്ടിരുന്നു.
രാവിലെത്തെതിനേക്കാളും ശക്തിയായി മഴ പെയ്തുകൊണ്ടിരുന്നു. പുഴകളും തോടുകളും നിറഞ്ഞൊഴുകി.
ബസ്സിറങ്ങി ദീപ വീട്ടിലേക്ക് നടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേ മൈൻറോഡിൽ നിന്ന് ദീപയുടെ വീട്ടിലേക്കുള്ള ദൂരം.
പുഞ്ചപ്പാടത്തിലൂടെ ഇളംങ്കാറ്റിനെ ചേർത്തുപിടിച്ച് ദീപ കുടയും ചൂടി പാടവരമ്പിലൂടെ നടന്നുനീങ്ങി.
മഴത്തുള്ളികൾ തുരുതുരാവന്ന് അവളെ ചുംബിച്ചുകൊണ്ടേയിരുന്നു. ഒലിച്ചുപോകുന്ന മഴവെള്ളത്തിൽ പരൽമീനുകൾ തുള്ളിക്കളിക്കുന്നത് ഒരു കൗതുകത്തോടെ ദീപ നോക്കിനിന്നു.
ഒഴുകിയകലുന്ന വെള്ളത്തിലേക്ക് അവൾ തന്റെ കൊലുസണിഞ്ഞ കാലുകൾ പതിയെ ഇറക്കിവച്ചു.
മിഞ്ചിയിട്ട വിരലുകളെ മഴവെള്ളം തഴുകിതലോടി. ശരീരമാസകാലം കുളിര് കൊരുന്നപോലെ തോന്നിയ അവൾ അൽപ്പനേരം കണ്ണുകളടച്ചുപിടിച്ചു.
വാലിയശബ്ദത്തിൽ ഇടിയോട്കൂടി മിന്നലും മണ്ണിലേക്കിറങ്ങിവന്നപ്പോൾ ദീപ അൽപ്പം ഭയന്നു.
വീട്ടിലെത്തിയ അവൾ വീട് പൂട്ടികിടക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ സരളചേച്ചിയോട് കാര്യംതിരക്കി.
"ദീപാ, അമ്മക്ക് ചെറിയ തലകറക്കം.. അടുക്കളയിലൊന്ന് വീണു."
സരളചേച്ചിയുടെ വാക്കുകൾ കേട്ട ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മഴനനഞ്ഞ അടുക്കളയിലെ തിണ്ണയിൽ അവൾ തളർന്നിരുന്നു.
"ഹാ...നീ കരയാതെ വാവേ, കണ്ണ് തുടക്ക്."
സരളചേച്ചി അവളെ സമാധാനിപ്പിച്ചു.
"എപ്പോ,ന്നെ ആരും വിളിച്ചില്ല്യാല്ലോ." ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
"കുഴപ്പൊന്നൂല്ല്യാ, സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്."
"ഞാൻ പോയിനോക്കട്ടെ." ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട്
💬 Comments
View all comments