Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
മനുഷ്യന് ഒരു സമാധാനവും തരില്ലാന്നുവച്ചാൽ."
ദേഷ്യപ്പെട്ടുകൊണ്ട് അവൾ ഡൈനിങ് ഹാളിൽനിന്നുമെഴുന്നേറ്റ് ഫോണുമെടുത്ത് ഉമ്മറത്തെ ചവിട്ടുപടിയിന്മേലിരുന്നു.
"ഇത്ര നേരയിട്ടും ന്താ അജു വിളിക്കാത്തെ, വിളിച്ചുനോക്കണോ? ഏയ് വേണ്ട.. ന്തായാലും വിളിക്കും, എനിക്കറിയാം."
പുഞ്ചിരിച്ചു കൊണ്ട് അവൾ തുളസിതയ്യിനെ നോക്കി, ഇളംകാറ്റ് തുളസിയെ തഴുകുന്ന കാഴ്ച അവൾ നോക്കിനിന്നു.
വൈകാതെ ഒന്നുരണ്ട് മഴത്തുള്ളികൾ നിലത്തുവീണു,
"അമ്മേ...ദേ മഴ....." അകത്തേക്ക് നോക്കിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു.
"ന്ത് ണ്ടെങ്കിലും ന്നെ വിളിച്ചോട്ടാ, പുറത്തുകിടക്കുന്ന തുണിയൊന്ന് എടുത്തൂടെ ദീപേ നിനക്ക് ?
അടുക്കളയിലിരുന്നുകൊണ്ട് 'അമ്മ പറഞ്ഞു.
തുണിയെല്ലാമെടുത്ത് അവളുടെ മുറിയിലെ കട്ടിലിൽകൊണ്ടുവന്നിട്ടു. എന്നിട്ട് അതിന്റെ മുകളിൽ ദീപ മലർന്നുകിടന്നു. എന്നിട്ട് ഫോണെടുത്ത് അജുവിന്റെ ഫോട്ടോയെടുത്തു ഒരുപാട് നേരം അതും നോക്കികിടന്നു. പതിയെ അവൾ ആ ഫോൺ മാറോട് ചേർത്തുപിടിച്ചു.
ശക്തമായി ചുമച്ചുകൊണ്ട് അജു ഒന്നുപിടഞ്ഞു. കടത്തികൊണ്ടുവന്ന കുട്ടികളെയെല്ലാം കണ്ടയ്നറിൽ കയറ്റി ഡോർ അടച്ച് പൂട്ടിട്ട് പൂട്ടി.
"എന്നടാ പാക്കറെൻ..? ഉനക്ക് തെരിയലെയാ...? നാൻ താ.. സെൽവം...
അയാൾ അജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"ഡാ.... " അജു പാതിയടഞ്ഞ ശബ്ദത്തിൽ അലറി.
"അടടാ കോവപ്പെടാതെ കണ്ണാ.... ഉനക്ക് ഒരു കഥ സൊല്ലി തരതുക്കുതാ ഇങ്കെ കൂട്ടിട്ടു വന്നെ. കൊഞ്ചം പഴസു താ സ്റ്റോറി. ഒരു രണ്ട് വർഷം മുന്നാടി എൻ ബിസിനസ്സ് നല്ലാ പോയിട്ടിരുന്നെ, ആനാ ഒരു തിരിട്ടു നായ്. അവൻ പേര് കൃഷ്ണൻനായർ ഉൻ അപ്പാ.
അജു തലപൊക്കി സെലവത്തെ ഒന്നുനോക്കി.
"പണം ഒാഫർ പന്നിട്ടെ. ആനാ ഉൻ അപ്പ അതുക്കും ഒത്തുക്കലെ. എന്നെ ജയിലി പോട്ടുതാ അടങ്ങുവേന്ന് സൊന്നെ. അതാ മുടിവ് കെട്ടീട്ടേ.....
"ഡാ.... നീ....നീ ...എന്റെ അച്ഛനെ കൊന്നതാ അല്ലേ.." അജു അയാൾക്കുനേരെ കാലുകൾ പൊക്കി ചവിട്ടാൻ ശ്രമിച്ചെങ്കിലും അവനതുകഴിയാതെ പോയി.
"കൊഞ്ചം അമയ്തിയായിരിക്ക്."
സെൽവം അവന്റെ അടുത്തേക്കുവന്നു തോളിൽ തട്ടിപറഞ്ഞു.
"ഇപ്പോ നീയും അപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്രൻ. നിറയെ തടവ് ഉനക്ക് ഞാൻ വാണിങ് തന്നെ. നീയും അപ്പാവെ മാതിരി താ തമ്പി. ഉൻ വൈഫ് റൊമ്പ അഴാകായിരുക്കില്ലെ...? അന്ത പുള്ള കൂടെ
💬 Comments
View all comments