0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 370

ഒരുനിമിഷം അവളുടെ മനസിൽ ഉദിച്ചുയർന്നു.

"ഇനി അതറിഞ്ഞിട്ടെ ബാക്കി കാര്യം" ദീപ ഉറച്ച തീരുമാനമെടുത്തു..

ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു. യാത്രമധ്യേയാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി.. മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത് അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,

"നല്ല കണ്ടുപരിചയമുള്ള മുഖം" അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു.

ഡിസ്ചാർജ് പേപ്പറുംവാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേയിലാണ് പുറത്തുനിന്ന് വാങ്ങാനുള്ള മരുന്നിനെ കുറിച്ചോർമ്മവന്നത് ഓട്ടോ ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്തു നിറുത്തി മരുന്ന് വാങ്ങിയിറങ്ങുമ്പോഴാണ് ഓട്ടോക്കരികിൽ ഒരു കാർവന്നുനിന്നത്. അതിൽനിന്നൊരു പ്രായമായ സ്ത്രീ ഇറങ്ങി മെഡിക്കൽ ഷോപ്പിലേക്ക് കയറി,

"നല്ല കണ്ടുപരിചയമുള്ള മുഖം." അവരെ കണ്ടപാടെ ദീപ സ്വയം പറഞ്ഞു. എന്നിട്ടവൾ അല്പനേരം ആലോചിച്ചു നിന്നു

"തേടിയവള്ളി കാലിൽചുറ്റി അജുവിന്റെ 'അമ്മ" ദീപ അമ്മയുടെ അടുത്തേക്ക് ചെന്നു.

"അമ്മേ... എന്നെ മനസ്സിലായോ....

"ഇല്ല്യാ.." അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് 'അമ്മ പറഞ്ഞു.

"ഞാനിന്നലെ അജുവിന്റെ കൂടെ ആസ്പത്രിയിലുണ്ടായിരുന്നു.."

"ഓ...മോളാ....എന്താ ഇവിടെ?" പുഞ്ചിരിച്ചുകൊണ്ട് 'അമ്മ ചോദിച്ചു.

"അമ്മയെ ഡിസ്ചാർജ്ചെയ്തു മരുന്ന് വാങ്ങാൻവന്നതാ, എന്താ രാവിലെത്തന്നെ പോയത്. ഞാൻ വന്നിരുന്നു അപ്പഴാ സിസ്റ്റർ പറഞ്ഞത് പോയിന്ന്."

"അവനങ്ങനാ...പെട്ടന്നായിരിക്കും തീരുമാനം.." മുഖം താഴ്ത്തികൊണ്ട് അമ്മ പറഞ്ഞു.

"എനിക്കൊന്നു കാണാൻ പറ്റുമോ എവിടെയാ വീട് ഞാൻ അങ്ങോട്ട് വരാം"

"ഇവിടെ അമ്പലമുക്കിൽ ഇറങ്ങി അഡ്വക്കേറ്റ് കൃഷ്ണൻനായരുടെ വീട് ചോദിച്ചാൽ മതി കാണിച്ചുതരും" ദീപയുടെ കൈ പിടിച്ചുകൊണ്ട് 'അമ്മ പറഞ്ഞു.

"ശരിയമ്മേ.... ഞാൻ വരാം.. ഇപ്പ ഞാൻ പോട്ടെ.."

"മ്.." 'അമ്മ ഒന്ന് മൂളിയിട്ട് മെഡിക്കൽഷോപ്പ് ലക്ഷ്യമാക്കി നടന്നു.

ദീപ പുഞ്ചിച്ചുകൊണ്ട് ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു.

മഴ ചെറിയതുള്ളികളായി ചാറിക്കൊണ്ടിരുന്നു.

ഓട്ടോ വീടിന്റെ മുറ്റത്തേക്ക് കയറ്റിനിർത്തിയപ്പോഴേക്കും. സരളചേച്ചി വിവരമന്വേഷിക്കാൻ അവരുടെ അടുത്തേക്ക് വന്നു. ഓട്ടോയിൽ നിന്നിറങ്ങിയ ദീപ പതിയെ അമ്മയെതാങ്ങിപ്പിടിച്ചു മുറിയിൽ കൊണ്ടുകിടത്തി.

ഉമ്മറത്തേക്ക് വന്ന അവൾ ദീർഘശ്വസമെടുത്ത് വിട്ടു. വീടിന്റെ കിഴക്കേമൂലയിലെ ഓമമരം ഇന്നലത്തെ കനത്തമഴയിൽ കടപുഴകിവീണത് കണ്ട ദീപ, ചാക്കേടുത്ത് താഴെ വീണുകിടക്കുന്ന ഓമക്കായയെല്ലാം പെറുക്കിയെടുത്തു.

പൊഴിഞ്ഞുവീണ ഇലകളെല്ലാം അടിച്ചുവരി, വീടും പരിസരവും വൃത്തിയാക്കി, അടുപ്പത്ത് രാത്രിക്കുള്ള അരി കലത്തിലിട്ട് അവൾ കുളിക്കാൻ കയറി. തണുത്തുറഞ്ഞ ശരീരം ഷവറിന്റെ ചുവട്ടിലേക്ക് നീങ്ങിനിന്നപ്പോൾ ആർദ്രമായാ ജലകണികൾ അവളിലേക്ക് അലിഞ്ഞുചേർന്നു.

ഉച്ചതിരിഞ്ഞ് അവൾ അജുവിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.. അമ്പലമുക്കിൽ ബസ്സിറങ്ങി,ചുറ്റിലും

💬 Comments

View all comments