പാരിജാതം 1 [Rudra]
🌸പാരിജാതം 1🌸
Parijatham Part 1 | Author : Rudra
"നീയൊരു പെണ്ണ് കെട്ട്... എന്നാലേ നീ കുറച്ചെങ്കിലും ഒന്ന് ഒതുങ്ങൂ... നീയൊക്കെ ജീവിതം എന്താണെന്ന് ശരിക്ക് മനസ്സിലാക്കണം,,,"
കേട്ട് കേട്ട് പഴകിയ വാക്കുകളാണ്, ഇന്നിത് കേൾക്കേണ്ടി വന്നത് ടൗണ് സ്റ്റേഷനിലെ എസ് ഐ സാറിൻ്റെ വായിൽ നിന്നാണെന്ന് മാത്രം...
" ശരിയാ സാറേ... ഇവൻ്റെ ഒപ്പം ഉണ്ടായിരുന്ന തല തെറിച്ചവന്മാരൊക്കെ ഓരോ പെണ്ണുങ്ങളെയും വിളിച്ചു കൊണ്ട് ഇറങ്ങി പോയും കുടുംബക്കാര് പിടിച്ചു കെട്ടിച്ചും ഒക്കെ അവനവൻ്റെ കാര്യം നോക്കി, ഇനി ഇവനും കൂടിയെ ഉള്ളൂ... "
ഹെഡ് കോൺസ്റ്റബിൾ കേശവേട്ടന്റെ ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞുനോക്കി..
ഇനി ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ കഴിഞ്ഞതവണ അകത്താവാനുള്ള ഒരു കേസ് ഒത്തുതീർപ്പാക്കി തന്നതാണ് പുള്ളിക്കാരൻ..
അതെല്ലാം അവിടെ നിൽക്കട്ടെ ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ..
എൻറെ പേര് ജാസർ.
നാട്ടിൽ അറിയപ്പെടുന്നത് കാലൻ ജാസർ എന്നാണ്.
വട്ടപ്പേര് കേട്ടപ്പോൾ തന്നെ വായനക്കാർക്ക് ഒരുവിധം എൻ്റെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാകും.
പോലീസ്കാർക്ക് ഞാനൊരു പ്രശ്‌നക്കാരനായ ഗുണ്ടയാണ്, നാട്ടുകാർക്ക് ഞാനൊരു തൻ്റേടമുള്ള ആണൊരുത്തൻ ആണ്..
ഉപ്പയും ഉമ്മയും മരിക്കുന്നത് പതിനാറാം വയസ്സിലാണ്, എനിക്ക് മൂത്തത് ഒരു പെണ്ണാണ്, അവളെ കെട്ടിച്ച് വിട്ട കൂട്ടത്തിൽ 8 ലക്ഷം രൂപ കടബാധ്യത താങ്ങാൻ കെൽപ്പില്ലാതെ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് ഒളിച്ചോടിയതാണ് ഉപ്പയും ഉമ്മയും..
അവർ കരുതിയിരുന്നിരിക്കും അവരുടെ കാലശേഷം കടങ്ങളെല്ലാം തള്ളി പോകുമെന്നും 16 വയസ്സുകാരൻ മകനെ മൂത്ത മകൾ സംരക്ഷിക്കുമെന്നും..
ഒരു കൗമാരക്കാരൻ പയ്യനെയും എട്ടു ലക്ഷത്തിൻ്റെ കടബാധ്യതയും തോളിൽ വെക്കാൻ താൽപ്പര്യമില്ലാത്ത അളിയനും പെങ്ങളും കൂടി മൂന്നാം നാളത്തെ ചടങ്ങും കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനിയെന്ത് എന്ന് അറിയാതെ പ്രതീക്ഷ നഷ്ടപ്പെടാതെ പെങ്ങളുടെ കണ്ണിൽ തന്നെ ഞാൻ നോക്കി നിന്നു..
ലവലേശം കൂസലില്ലാതെ അളിയൻ്റെ ബൈക്കിൻ്റെ പിന്നിലിരുന്ന് പെങ്ങൾ ഇറങ്ങി പോയപ്പോൾ എൻ്റെ മനസ്സിൽ നിന്ന് കൂടിയാണ് അവർ ഇറങ്ങി പോയത്..
പെട്ടെന്നാണ് ഞാൻ ആരുമില്ലാതെയായത്, വാപ്പയില്ല, ഉമ്മയില്ല, പെങ്ങൾ ഇല്ല, കുടുംബക്കാർ ആരുമില്ല..
അയൽവാസികളുടെ കാരുണ്യം കൊണ്ട് ഒരു ആഴ്ച്ച ആഹാരം കിട്ടി.. ഇനിയും ഇങ്ങനെ തുടർന്നാൽ ശരിയായില്ലെന്ന് കരുതി തൊട്ടടുത്തുള്ള ഒരു ലോറി മുതലാളിയെ കണ്ട് ഒരു ലോറിയിൽ ക്ലീനർ ആയിട്ട് കയറിപ്പറ്റി..
റബ്ബർ തടിയും കയറ്റി തിരുവനന്തപുരത്ത് നിന്നും പെരുമ്പാവൂർ പോയി തിരികെ വരുമ്പോൾ രൂപ 350 രൂപ കിട്ടുമായിരുന്നു..
പതിയെ പതിയെ തങ്കയ്യൻ മുതലാളിയുടെ വിശ്വസ്തനായ ഞാൻ പതിനേഴാം വയസ്സിൽ മുതലാളിയുടെ ഒരു കൊലക്കേസ് ഏറ്റെടുത്തു ജയിലിലായി..
മുതലാളിയുടെ വക്കീലും പണവും എന്നെ പതിനെട്ട് വയസാകും മുന്നേ തന്നെ പുറം ലോകം കാണിച്ചു..
മുതലാളി എൻ്റെ കടങ്ങൾ തീർത്തു വീടിൻ്റെ ആധാരം എൻ്റെ കയ്യിൽ വെച്ച് തന്നു.. പിന്നെ എൻ്റെ പ്രതാപ കാലമായിരുന്നു, ആരെയും വകവെയ്ക്കാതെ ആണൊരുത്തനായി ഞാൻ ഒറ്റക്ക് വളർന്നു..
ഇപ്പോള് എനിക്ക് ഇരുപത്തിയേഴ് വയസ്സായി.. നാല് വർഷങ്ങൾക്ക് മുമ്പ് തങ്കയ്യൻ മുതലാളി ഇവിടെ ഉള്ളതെല്ലാം
💬 Comments
View all comments