0%
Chapter 2

പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 15275 |

സൂചനയായിരുന്നോ ആ സ്വപ്നം എന്ന് തോന്നിപ്പോകുന്നു."


​എന്റെ ആ വാക്കുകൾ കേട്ട് അവൾ ശരിക്കും അമ്പരന്നുപോയി.


ആ വലിയ നീലക്കണ്ണുകളിൽ വിസ്മയവും ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത നാണവും നിറഞ്ഞുനിന്നു. സ്വപ്നത്തിലെ പെൺകുട്ടി താനാണെന്നറിഞ്ഞതിന്റെ ഒരത്ഭുതം ആ മുഖത്തുണ്ടായിരുന്നു.


എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ പെട്ടെന്ന് മുഖത്ത് കള്ളഗൗരവം വരുത്തി.


​"ഓ... മതി മതി... ഈ എഞ്ചിനീയർ സാറിന്റെ ഒരു തള്ള്! എന്നെ വീഴ്ത്താൻ വേണ്ടി ചുമ്മാ ഓരോ കഥകൾ ഉണ്ടാക്കി പറയുകയാ അല്ലെ?.””


​ചുണ്ടിലെ ചിരി മറച്ചുപിടിച്ച് ഇത്രയും പറഞ്ഞിട്ട് അവൾ വേഗം പാവാടത്തുമ്പ് പിടിച്ചുയർത്തി പടവുകൾ കയറി തറവാട്ടിലേക്ക് നടന്നു.

​'ചുമ്മാ പറയുകയാ' എന്ന് പറയുമ്പോഴും ആ മുഖത്തുണ്ടായിരുന്ന നാണവും, തിരിഞ്ഞുനടക്കുമ്പോഴുള്ള അവളുടെ ആ കുസൃതിയും കണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു. എന്റെ ചുണ്ടിലും വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. അവൾക്കും എന്നെ ഇഷ്ടമായിത്തുടങ്ങി എന്ന് എനിക്ക് പൂർണ്ണമായും ഉറപ്പായ നിമിഷം…..


ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിച്ചതിനു ശേഷം, വെയിൽ താഴ്ന്ന് പകൽ പതുക്കെ സന്ധ്യയ്ക്ക് വഴിമാറാൻ തുടങ്ങിയിരുന്നു..


​തറവാട്ടിന്റെ പടിഞ്ഞാറേ മൂലയിലുള്ള സർപ്പക്കാവിലേക്ക് സന്ധ്യാദീപം തെളിയിക്കാൻ പോവുകയായിരുന്നു പാർവണ. കുളിച്ചു വേഷം മാറി,ഒരു  പച്ചകളർ ദവാണിയും അണിഞ്ഞു കയ്യിലൊരു ചെറിയ ഓട്ടുവിളക്കും തിരിയുമായി പോകുന്ന അവളെ കണ്ടപ്പോൾ വെറുതെ തറവാട്ടിലെ കാഴ്ചകൾ കണ്ടുനടക്കുകയായിരുന്ന ഞാനും അവളുടെ പിന്നാലെ കൂടി.


​കരിയിലകൾ വീണുകിടക്കുന്ന ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വലിയൊരു സർപ്പക്കാവിലേക്കാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളും, അവയിൽ ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളിച്ചെടികളും ആ സ്ഥലത്തിന് വല്ലാത്തൊരു വന്യത നൽകിയിരുന്നു..


സന്ധ്യ മയങ്ങിത്തുടങ്ങിയതുകൊണ്ട് കാവിനുള്ളിൽ നല്ല ഇരുട്ടുണ്ടായിരുന്നു. പകലിലെ ചൂടൊന്നും ആ കാവിനുള്ളിൽ ഇല്ല, പകരം നേരിയൊരു തണുപ്പ് അവിടെ തങ്ങിനിൽപ്പുണ്ട്. ചീവീടുകളുടെ കരച്ചിൽ കാവിൻറെ നിശബ്ദതയെ കൂടുതൽ ഭയാനകമാക്കി

കാവിലെ കരിങ്കൽത്തറയിൽ വെച്ച നാഗവിഗ്രഹങ്ങൾക്ക് മുന്നിലായി അവൾ വിളക്കുവെച്ചു. ആ ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ, കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവളുടെ മുഖം ഒരു ദേവിയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ പിന്നിൽ നിൽക്കുന്ന എന്നെ കണ്ട് അവളൊന്ന് ഞെട്ടി…


​"ഈശ്വരാ... ഞാൻ പേടിച്ചുപോയി! ആദിയെന്താപ്പൊ ഈ കാവിലേക്കൊക്കെ? വല്ല പാമ്പോ മറ്റോ വന്നാ എഞ്ചിനീയറുടെ പണി തീരും ട്ടോ,"


അവൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തനി പാലക്കാടൻ ശൈലിയിൽ പറഞ്ഞു.


​"അതൊന്നും സാരമില്ല... ഈ കാവിനുള്ളിലെ ഏത് പാമ്പിനേക്കാളും എന്നെ കൊത്തിയത് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന ഈ നാഗമാണിക്യമാ,"


ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.


​അതുകേട്ട് അവൾ മുഖം ചുളിച്ചു, പക്ഷെ ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു..


​"ഓ... ഈ കാവില് വന്നാലും ആദിയുടെ ഈ തള്ളിനൊരു കുറവുമില്ല്യാലോ. വേഗം ഇങ്ങ്ട് നടന്നോ, ഇരുട്ടാൻ തുടങ്ങി..."


​അവൾ വേഗം നടക്കാൻ തുടങ്ങിയെങ്കിലും കരിയിലകളിൽ ചവിട്ടി അവളുടെ കാലൊന്ന് വഴുതി. പെട്ടെന്ന് താഴേക്ക് വീഴാൻ പോയ അവളെ ഞാൻ വലംകൈ കൊണ്ട് അരയിലൂടെ ചുറ്റിപ്പിടിച്ചു. എന്റെ നെഞ്ചിലേക്ക് വീണ അവൾ ഭയം കൊണ്ട് കണ്ണുകൾ ഇറുകെയടച്ചിരുന്നു. കാവിലെ ആ മങ്ങിയ വെളിച്ചത്തിൽ, അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ

💬 Comments

View all comments